ഓപ്പറേഷന്‍ കാവേരി: 231 പേരുമായി പത്താം വിമാനം ഇന്ത്യയിലേക്ക്; സുഡാനില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിച്ചത് 3400 ഓളം പേരെ

ഓപ്പറേഷന്‍ കാവേരി: 231 പേരുമായി പത്താം വിമാനം ഇന്ത്യയിലേക്ക്; സുഡാനില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിച്ചത് 3400 ഓളം പേരെ

സുഡാനില്‍ തുടരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ ബുധാനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ കാവേരി അവസാനഘട്ടത്തിലേക്ക്. ഇതുവരെ 3400 ഓളം പേരെയാണ് സുഡാനില്‍ നിന്നും നാട്ടിലെത്തിച്ചത്. 231 പേരുമായി ഓപറേഷന്‍ കാവേരിയുടെ ഭാഗമായ പത്താമത്തെ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. സൗദി നഗരമായ ജിദ്ദയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് യാത്രക്കാരെ എത്തിക്കുകയെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. സുഡാനില്‍ തുടരുന്ന ബാക്കിയുള്ള ഇന്ത്യക്കാരെ ബുധാനാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓപ്പറേഷന്‍ കാവേരി: 231 പേരുമായി പത്താം വിമാനം ഇന്ത്യയിലേക്ക്; സുഡാനില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിച്ചത് 3400 ഓളം പേരെ
സുഡാന്‍ ആഭ്യന്തര സംഘര്‍ഷം: എട്ട് ലക്ഷം പേര്‍ രാജ്യം വിട്ടേക്കുമെന്ന് ഐക്യരാഷ്ട്ര സഭ

3500 ഓളം ഇന്ത്യക്കാരാണ് സുഡാനിലുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇന്ത്യന്‍ വംശജരായ ആയിരത്തോളം പേരും സുഡാനിലുണ്ടെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകളായി സുഡാനില്‍ തുടരുന്ന ഇവര്‍ രാജ്യത്തെ പൗരത്വം ഉള്‍പ്പെടെ നേടിയവരാണ്. ഇത്തരത്തിലുള്ളവര്‍ സുഡാന്‍ വിടാന്‍ താത്പര്യം കാണിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഓപ്പറേഷന്‍ കാവേരി: 231 പേരുമായി പത്താം വിമാനം ഇന്ത്യയിലേക്ക്; സുഡാനില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിച്ചത് 3400 ഓളം പേരെ
റഷ്യ-യുക്രെയ്ന്‍ യുദ്ധം: നാല് മാസത്തിനുള്ളില്‍ റഷ്യയ്ക്ക് നഷ്ടപ്പെട്ടത് 20,000 സൈനികരെ

സംഘർഷ മേഖലകളായ ഖർത്തൂമിൽ നിന്നും മറ്റ് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും പോർട്ട് സുഡാനിലേക്ക് ഇന്ത്യൻ പൗരന്മാരെ ബസുകളിൽ എത്തിച്ച ശേഷം അവിടെ നിന്ന് എയർക്രാഫ്റ്റുകളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിലുമാണ് ജിദ്ദയിലേക്ക് കൊണ്ടുപോകുന്നത്. ജിദ്ദയിൽ നിന്ന് വാണിജ്യ വിമാനത്തിലും വ്യോമസേനയുടെ വിമാനത്തിലുമാണ് ഇന്ത്യക്കാരെ നാട്ടിലേക്ക് കൊണ്ടുവരുന്നത്. സൗദിയുടെ തലസ്ഥാനമായ ജിദ്ദയിലെ ഇന്ത്യൻ പബ്ലിക് സ്കൂളിലാണ് സുഡാനിൽ നിന്നെത്തുന്നവർക്ക് താമസവും ഭക്ഷണ സൗകര്യവും ഒരുക്കിയിരിക്കുന്നത്.

ഓപ്പറേഷന്‍ കാവേരി: 231 പേരുമായി പത്താം വിമാനം ഇന്ത്യയിലേക്ക്; സുഡാനില്‍ നിന്ന് ഇതുവരെ നാട്ടിലെത്തിച്ചത് 3400 ഓളം പേരെ
ഓപ്പറേഷൻ കാവേരി: സുഡാനില്‍ നിന്നും ഇതുവരെ ഒഴിപ്പിച്ചത് മൂവായിരത്തോളം പേരെ, 186 പേരുമായി പ്രത്യേക വിമാനം കൊച്ചിയില്‍

സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബാച്ചുകളിലായി വെള്ളിയാഴ്ച ഇന്ത്യയിലെത്തിച്ചവരിൽ 15 മലയാളികളും ഉണ്ടായിരുന്നു. ഏപ്രിൽ 24നാണ് രക്ഷാദൗത്യം ആരംഭിച്ചത്. ജിദ്ദയിലും പോർട്ട് സുഡാനിലും ഇന്ത്യ താത്കാലിക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവും ഖർത്തൂമിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സുഡാനിൽ നിന്ന് നാട്ടിലെത്തുന്നവർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. എല്ലാവരേയും നാട്ടിൽ തിരിച്ചെത്തിക്കുംവരെ സർക്കാർ നടപടികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ഡൽഹിയിലും മുംബൈയിലും പ്രത്യേക ഹെൽപ്പ് ഡെസ്‌ക് സൗകര്യങ്ങളും ആരംഭിച്ചിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരനാണ് രക്ഷാദൗത്യത്തിന്റെ ഏകോപന ചുമതല.

logo
The Fourth
www.thefourthnews.in