യോഗിയുടെ യുപിയില്‍ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി

യോഗിയുടെ യുപിയില്‍ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി

ഡിജിപി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേകം നിർദേശിച്ചു

യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് ഉത്തർ പ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി. 2017ന് ശേഷം 183 പോലീസ് ഏറ്റുമുട്ടലുകളാണ് യുപിയിൽ നടന്നത്. പോലീസ് ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മുൻകാല മാർഗനിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്ന് കോടതി ആരാഞ്ഞു.

ഡിജിപി തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലമാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവർ പ്രത്യേകം നിർദേശിച്ചു. കസ്റ്റഡി കൊലപാതകങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും ബെഞ്ച് സൂചിപ്പിച്ചു. ഗുണ്ടാത്തലവനും മുൻ എംഎൽഎയുമായിരുന്ന അതീഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിക്കപ്പെട്ട രണ്ട് ഹർജികളിൽ വാദം കേൾക്കവെയായിരുന്നു കോടതിയുടെ നിർദേശം. അഭിഭാഷകനായ വിശാൽ തിവാരിയും അതീഖ് അഹമ്മദിന്റെ സഹോദരി ഐഷ നൂറിയുമായിരുന്നു ഹർജിക്കാർ.

യോഗിയുടെ യുപിയില്‍ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി
'പ്രതിപക്ഷം വോട്ടെടുപ്പ് ഭയന്നു'; മണിപ്പൂർ അവിശ്വാസപ്രമേയ ചർച്ചയിൽ ചുട്ട മറുപടി നൽകിയെന്ന് പ്രധാനമന്ത്രി

ഒരു അന്വേഷണം നടത്തുകയല്ല കോടതിയുടെ ലക്ഷ്യമെന്നും ഇവിടെയുള്ള സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് അറിയുക മാത്രമാണ് വേണ്ടതെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിച്ച് സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ടെന്നും അതിഖ് സംഘത്തിന്റെ കൊലപാതകങ്ങൾ അന്വേഷിക്കുന്നതിനായി രൂപീകരിച്ച കമ്മീഷനുകളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി അഡ്വക്കേറ്റ് ജനറൽ ബെഞ്ചിനെ അറിയിച്ചു.

യോഗിയുടെ യുപിയില്‍ 183 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; അന്വേഷണ പുരോഗതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീംകോടതി
അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തുനിന്ന് കാണാതായത് 43,272 സ്ത്രീകൾ; അന്വേഷണത്തിൽ 93% പേരെയും കണ്ടെത്തി

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കുറ്റാരോപിതരുടെ വിവരങ്ങൾ, അന്വേഷണം ഏത് ഘട്ടത്തിലെത്തി നിൽക്കുന്നു, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (എൻഎച്ച്ആർസി) മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നിങ്ങനെയുള്ള കൃത്യമായ വിവരങ്ങൾ നൽകാനാണ് കോടതിയുടെ ഉത്തരവ്. ജയിലിനുള്ളിൽ കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നതിനെക്കുറിച്ചും അത്തരം സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ചും ജസ്റ്റിസ് ഭട്ട് ചോദ്യങ്ങൾ ഉന്നയിച്ചു. ജയിലുകളിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾ ആശങ്കാജനകമാണെന്ന് കോടതി പറഞ്ഞു.

പോലീസ് സുരക്ഷയ്ക്കിടയിലും അതീഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. പോലീസുകാർക്കും സംഭവത്തിൽ പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ''അഞ്ചുപേർ കാവൽ നിൽക്കുന്നു, ചിലർ വന്ന് വെടിവയ്ക്കുന്നു. പൊതുജനങ്ങൾക്ക് എങ്ങനെ ക്രമസമാധാനകാര്യങ്ങളിൽ വിശ്വാസമുണ്ടാകും '' -ജസ്റ്റിസ് ഭട്ട്, ഉത്തർപ്രദേശ് എജിയോട് ചോദിച്ചു.

logo
The Fourth
www.thefourthnews.in