സുപ്രീംകോടതി
സുപ്രീംകോടതി

മണിപ്പൂര്‍: സാഹചര്യം നേരിട്ട് വിലയിരുത്താന്‍ സുപ്രീംകോടതി, ഹൈക്കോടതി മുൻ ജഡ്ജിമാർ ഉൾപ്പെട്ട സമിതി പരിഗണനയില്‍

നിലവിലെ സ്ഥിതിഗതികൾ, പുനരധിവാസം, വീടുകളുടെ പുനരുദ്ധാരണം, കേസുകളിലെ നടപടി ക്രമങ്ങള്‍ എന്നിവ സമിതി മേല്‍നോട്ടം വഹിക്കും

വംശീയ കലാപം വലിയ നാശം വിതച്ച മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ഒരുങ്ങി സുപ്രീംകോടതി. അന്വേഷണവമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി വിശാലാടിസ്ഥാനത്തിലുള്ള കമ്മിറ്റി രുപീകരിക്കുന്നത് സുപ്രീംകോടതി പരിഗണിക്കുന്നു.

സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ, പുനരധിവാസം, വീടുകളുടെ പുനരുദ്ധാരണം എന്നിവയുടെ വിലയിരുത്തൽ നടത്തുക, മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ശരിയായ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സർക്കാരിന്റെ പ്രവർത്തനങ്ങൾ മേൽനോട്ടം തുടങ്ങിയ ചുമതലകളാണ് പുതിയ കമ്മിറ്റിക്ക് ഉണ്ടാവുകയെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീംകോടതി
മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു, ഭരണ സംവിധാനം പൂര്‍ണപരാജയമെന്ന് സുപ്രീം കോടതി, ഡിജിപി നേരിട്ട് ഹാജരാകണം

മണിപ്പൂര്‍ വിഷയം പരിഗണിച്ച സുപ്രീം കോടതി ഇന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില ഉറപ്പാക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടെന്ന് കടുത്ത വിമര്‍ശനം ഉന്നയിച്ച കോടതി വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് നടപടിക്രമങ്ങൾക്കു മേൽനോട്ടം വഹിക്കാൻ മുൻ ഹൈക്കോടതി ജഡ്ജിമാരെ ഉൾപ്പെടുത്തി വിശാലാടിസ്ഥാനത്തിലുള്ള കമ്മിറ്റി രൂപീകരിക്കാനുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് കമ്മിറ്റി രൂപീകരിക്കാനുള്ള ആശയം മുന്നോട്ട് വച്ചത്. കേസുകൾ എങ്ങനെ മുന്നോട്ട് പോകണം എന്നത് സംബന്ധിച്ച് വിവിധ വശങ്ങളും ബെഞ്ച് ഇന്ന് വിലയിരുത്തി.

സുപ്രീംകോടതി
'പോലീസിനോട് സഹായം അഭ്യർത്ഥിച്ചു, അവർ ആൾക്കൂട്ടത്തിന് വിട്ടുകൊടുത്തു'; മണിപ്പൂരിലെ അതിജീവിതമാരുടെ മൊഴി പുറത്ത്

മണിപ്പൂരിലുണ്ടായ അക്രമസംഭവങ്ങളിൽ നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇരകൾ സംസ്ഥാനം വിട്ടേക്കാവുന്ന അവസ്ഥയുണ്ട്. എന്നാൽ അവർ ജീവിക്കുന്ന സ്ഥലം നീതിന്യായത്തിന് തടസമാകരുത്. എവിടെയാണെങ്കിലും മൊഴി രേഖപ്പെടുത്തുകയും നീതി ഉറപ്പാക്കുകയും വേണം. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള 6,500-ലധികം എഫ്‌ഐആറുകളുടെ അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ (സിബിഐ) ഏൽപ്പിക്കുന്നത് അപ്രായോഗികമാണെന്നും കോടതി അംഗീകരിച്ചു. എന്നാൽ നിലവിലെ അന്വേഷണത്തിനുള്ള ആശങ്കകൾ മൂലം പോലീസിനെ ഏൽപ്പിക്കുന്നതും തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി
'സിബിഐയെ വിശ്വാസമില്ല, വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റരുത്'; മണിപ്പൂരില്‍ നഗ്‌നരാക്കി നടത്തപ്പെട്ട സ്ത്രീകള്‍

അക്രമസംഭവങ്ങളില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതില്‍ വലിയ വീഴ്ച സംഭവിച്ചെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് ചെയ്ത ആളുകളുടെ എണ്ണം കുറവാണ്. കേസന്വേഷണത്തിൽ കാര്യമായ വീഴ്ചയുണ്ടായി എന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും സുപ്രീംകോടതി പറഞ്ഞു. വിഷയത്തില്‍ സംസ്ഥാന ഡിജിപി വെള്ളിയാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. വിഷയം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

logo
The Fourth
www.thefourthnews.in