പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴ് ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വാദം കേള്‍ക്കല്‍ ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങുന്ന ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, വിക്രം നാഥ്, ബേല എം ത്രിവേദി, പങ്കജ് മിത്തല്‍, മനോജ് മിശ്ര, സതീശ് ചന്ദ്ര മിശ്ര തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബെഞ്ച് 23 ഹര്‍ജികളാണ് പരിശോധിക്കുന്നത്.

സര്‍ക്കാര്‍ ജോലികളില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്ക് മാറ്റിവച്ച സംവരണത്തിന്റെ 50 ശതമാനം വാല്‍മീകി, മസാബി സിഖ് എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന തരത്തില്‍ 2006-ല്‍ പഞ്ചാബ് നിയമസഭ പാസാക്കിയ നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. ഈ ബില്ലിനെതിരായ പഞ്ചാബ്, ഹരിയാന കോടതികളിലെ 2010ലെ വിധിയെ ചോദ്യം ചെയ്ത് കൊണ്ട് പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി
ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍കോഡ്‌: ലിവിങ് ടുഗതർ ബന്ധങ്ങള്‍ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കില്‍ ജയിലും പിഴയും

വാല്‍മീകികള്‍ക്കും മസാബി സിഖുകാര്‍ക്കും 50 ശതമാനം എസ്‌സി സംവരണം നല്‍കുന്ന നിയമത്തിലെ അനുച്ഛേദം 4(5) ഹൈക്കോടതി റദ്ദാക്കിയിരുന്നു. 50 ശതമാനം ഉപസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും, 2004ലെ ഇവി ചിന്നൈയും ആന്ധപ്രദേശ് സര്‍ക്കാരും തമ്മിലുള്ള കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയുടെ ലംഘനമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ അനുച്ഛേദം റദ്ദാക്കിയത്.

പട്ടികജാതി വിഭാഗങ്ങളിലെ ഉപസംവരണം ഭരണഘടനയിലെ വകുപ്പ് 14 (തുല്യതയ്ക്കുള്ള അവകാശം) ലംഘിക്കുന്നതാണെന്നായിരുന്നു 2004ലെ വിധി. കൂടാതെ ഭരണഘടനയിലെ വകുപ്പ് 341 പ്രകാരം രാഷ്ട്രപതിയുടെ പട്ടികയില്‍ നിന്നും പട്ടികജാതിയില്‍പ്പെട്ടവരെ നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനല്ല, പാര്‍ലമെന്റിന് മാത്രമേ അധികാരമുള്ളുവെന്നും സുപ്രീംകോടതി വിധിച്ചിരുന്നു. എന്നാല്‍ സുപ്രീംകോടതിയുടെ വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നു ചൂണ്ടിക്കാട്ടി 2011ല്‍ പഞ്ചാബ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

പട്ടികജാതി-വർഗ സംവരണത്തില്‍ സംസ്ഥാന സർക്കാരുകള്‍ക്ക് ഉപസംവരണം ഏർപ്പെടുത്താമോ? സുപ്രീം കോടതി വാദം കേള്‍ക്കല്‍ തുടങ്ങി
'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം

2020 ഓഗസ്റ്റ് 27ന് പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന അഞ്ചംഗ ബെഞ്ച് 2004ലെ വിധിയില്‍ നിന്ന് വിയോജിക്കുകയും ഏഴംഗ ഭരണഘടനാ ബെഞ്ചിലേക്ക് ഹര്‍ജി മാറ്റിവെക്കുകയുമായിരുന്നു.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 22.5ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കും 7.5 ശതമാനം പട്ടികവിഭാഗങ്ങള്‍ക്കുമാണ് സംവരണം ചെയ്ത് നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ജോലികളുടെ കാര്യത്തിലും സമാന രീതിയിലാണ് സംവരണം നടത്തുന്നത്. എന്നാല്‍ പഞ്ചാബ്, ഹരിയാന മുതലായ സംസ്ഥാനങ്ങളില്‍ പട്ടികജാതി വിഭാഗങ്ങളില്ല.

logo
The Fourth
www.thefourthnews.in