ജീവകാരുണ്യത്തിന്റെ പേരിൽ
വൻ ബിസിനസ്,നികുതി കുടിശിക 50 കോടി; 
ഐഎംഎക്കെതിരെ ജിഎസ്ടി

ജീവകാരുണ്യത്തിന്റെ പേരിൽ വൻ ബിസിനസ്,നികുതി കുടിശിക 50 കോടി; ഐഎംഎക്കെതിരെ ജിഎസ്ടി

വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികൾക്കായി ഐഎംഎ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 280 കോടി രൂപ സമാഹരിച്ചതായി ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് ഹൈക്കോടതിയിൽ,സത്യവാങ്മൂലത്തിന്റെ പകർപ്പ് ദ ഫോർത്തിന്

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഘടകത്തിന്റെ കഴിഞ്ഞ ആറ് വർഷത്തെ ​ജിഎസ്ടി  കുടിശിക 50 കോടി രൂപയോളം വരുമെന്ന് സെൻട്രൽ ജിഎസ് ടി വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേരള സംസ്ഥാന ഘടകത്തിന്റെ മാത്രം ബാധ്യതയാണിതെന്നും മറ്റ് ജില്ലാ ഘടകങ്ങളുടെ ബാധ്യത കണക്കാക്കി വരുന്നതേയുള്ളൂവെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. ഐഎംഎയുടെ എല്ലാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ അല്ലെന്നും അംഗത്വഫീസ്, വിവിധ സാമൂഹ്യസുരക്ഷാ ക്ഷേമ പദ്ധതികൾ ഇവയെല്ലാം ജിഎസ് ടി പരിധിയിൽപ്പെടുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ സാമൂഹ്യ സുരക്ഷാപദ്ധതികൾക്കായി ഐഎംഎ കഴിഞ്ഞ 6 വർഷത്തിനുള്ളിൽ 280 കോടി രൂപ സമാഹരിച്ചതായാണ് ഡയറക്ട്രേറ്റ് ജനറൽ ഓഫ് ജി എസ് ടി ഇൻ്റലിജൻസിൻ്റെ അന്വേഷണത്തിലെ കണ്ടെത്തൽ. എന്നാൽ ഈ തുകയ്ക്ക് ആനുപാതികമായ നികുതി അടച്ചിട്ടില്ല.

ഐഎംഎയുടെ എല്ലാ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങൾ അല്ലെന്നും അംഗത്വഫീസ്, വിവിധ സാമൂഹ്യസുരക്ഷാ ക്ഷേമ പദ്ധതികൾ ഇവയെല്ലാം ജിഎസ് ടി പരിധിയിൽപ്പെടുന്നതായും സത്യവാങ്മൂലത്തിൽ പറയുന്നു

ജീവകാരുണ്യത്തിന്റെ പേരിൽ
വൻ ബിസിനസ്,നികുതി കുടിശിക 50 കോടി; 
ഐഎംഎക്കെതിരെ ജിഎസ്ടി
ജിഎസ്ടി കുരുക്കിൽ ഐഎംഎ; ജപ്തി നടപടികൾ ഒഴിവാക്കാൻ സംഘടന ഹൈക്കോടതിയെ സമീപിച്ചു

ഐഎംഎയുടെ പ്രവർത്തനങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും ജപ്തി നടപടികൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഐഎംഎ കേരള ഘടകം ഹൈക്കോടതിയിൽ നൽകിയ ഹർജിയ്ക്ക് ​മറുപടിയായാണ്സെൻട്രൽ ജി എസ് ടിയുടെ സത്യവാങ്മൂലം. ഐഎംഎയുടെ പ്രവർത്തനങ്ങൾ 'സപ്ലൈ ഓഫ് സർവീസിന്റെ' പരിധിയിൽ വരുന്നതല്ല എന്നാണ് ഹർജിയിലെ പ്രധാന വാദം. എന്നാൽ ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, ഇൻഷുറൻസ് സ്കീമുകൾ ഇവയെല്ലാം സിജിഎസ്ടി ആക്ടിന്റെ സെക്ഷൻ 2(17)ലെ നിർവചന പ്രകാരം ബിസിനസിൻ്റെ പരിധിയിൽ വരുന്നതാണ്. സെക്ഷൻ 7(1)(a) പ്രകാരം ഇത് 'സപ്ലൈ ഓഫ് സർവീസ്' ആണെന്നും നികുതി പരിധിയിൽ വരുന്നതാണെന്നും സത്യവാങ്മൂലത്തിൽ സെൻട്രൽ ജിഎസ്ടി വിശദീകരിക്കുന്നു. സമാനമായ രീതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനകളും അസോസിയേഷനുകളുമെല്ലാം ജിഎസ്ടി അടയ്ക്കുന്നതായും സത്യവാങ്മൂലം പറയുന്നു.

കൂടുതൽ പിഴ തുകയിലേക്കും മറ്റ് നിയമപരമായ തിരിച്ചടികളിലേക്കും നികുതി നിർണയ പ്രക്രിയ കടക്കാതിരിക്കാൻ  ജി എസ് ടി സിജിഎസ്ടി ആക്ട് 73(4) / 74(4) പ്രകാരം ഐഎംഎയ്ക്ക് സമയം നൽകിയിരുന്നു.

സമാനമായ രീതിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന സംഘടനകളും അസോസിയേഷനുകളുമെല്ലാം ജിഎസ്ടി അടയ്ക്കുന്നതായും സത്യവാങ്മൂലം പറയുന്നു

സംഘടനയുടെ പ്രവർത്തനങ്ങൾ ജിഎസ്ടി പരിധിയിൽ വരുന്നതല്ലെന്ന് ഐഎംഎ ഹർജിയിൽ വാദിക്കുമ്പോഴും ഈ കൊല്ലത്തെ അംഗത്വ ബ്രോഷറിൽ 18 ശതമാനം ജിഎസ്ടി കൂടി ഉൾപ്പെട്ടതാണ് അംഗത്വ ഫീസെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അവർ ജിഎസ്ടി രജിസ്ട്രേഷൻ എടുക്കാനോ അംഗത്വഫീസിലെ ജിഎസ്ടി അടയ്ക്കാനോ തയ്യാറായില്ല. ഇതിൽ നിന്നും സംഘടനയുടെ പ്രവർത്തനങ്ങൾ ജിഎസ്ടി പരിധിയിൽവരുന്നതാണെന്ന കാര്യം ഭാരവാഹികൾക്ക് അറിയാമായിരുന്നെന്നും നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തിയതാണെന്നും സെൻട്രൽ ജിഎസ്ടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് അവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അംഗത്വഫീസിൽ നിന്നും ജി എസ് ടി ഒഴിവാക്കിയതെന്നും സത്യവാങ്മൂലം പറയുന്നു.

സംഘടനയുടെ പ്രവർത്തനങ്ങൾ ജിഎസ്ടി പരിധിയിൽവരുന്നതാണെന്ന കാര്യം ഭാരവാഹികൾക്ക് അറിയാമായിരുന്നെന്നും നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ച വരുത്തിയതാണെന്നും സെൻട്രൽ ജിഎസ്ടി സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു

ഐഎംഎ ജീവകാരുണ്യ സംഘടനയെന്ന് നടിക്കുന്ന ഒരു സംഘടനയാണന്നും അവർ ഹോട്ടലുകളും ബാറുകളും നടത്തുന്നതായും കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കുന്നതായും ഭൂമി ഏറ്റെടുക്കുന്നതായും ഭവന നിർമ്മാണം നടത്തുന്നതായും ഡോക്ടർമാർക്കായി ഇൻഷുറൻസ് സ്കീമുകൾ അടക്കമുള്ള സേവനങ്ങൾ നൽകുന്നതായും  രേഖകളിൽ നിന്നും വ്യക്തമായി. ആദായനികുതി നിയമത്തിലോ ജിഎസ്ടി ആക്ടിലോ ഇതൊന്നും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഐഎംഎയുടെ ഹർജി അപക്വമാണെന്നും ഡിജിജിഐയുടെ നിലവിലെ അന്വേഷണത്തെ സാവധാനത്തിലാക്കാനും നിയമവിരുദ്ധമായ നേട്ടം ലക്ഷ്യമിട്ടാണെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്. ഒരു ഭരണഘടനാ നടപടിയെ തടസപ്പെടുത്തുന്ന അപക്വമായ സമീപനമാണ് സംഘടയുടെ ഭാഗത്തുനിന്നുണ്ടായതെന്ന രൂക്ഷ വിമർശനവും സെൻട്രൽ ജിഎസ്ടി സത്യവാങ്മൂലത്തിലൂടെ ഉയർത്തുന്നു.

ഐഎംഎയുടെ ഹർജി അപക്വമാണെന്നും ഡിജിജിഐയുടെ നിലവിലെ അന്വേഷണത്തെ സാവധാനത്തിലാക്കാനും നിയമവിരുദ്ധമായ നേട്ടം ലക്ഷ്യമിട്ടാണെന്നും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്

സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്തറിനെയാണ് ഐഎംഎ കേസിനായി നിയോഗിച്ചിരിക്കുന്നത്. എന്നാൽ അസുഖം നിമിത്തം അദ്ദേഹത്തിന് ഇന്ന് ഹാജരാകാനായില്ല. ഐഎംഎയുടെ ഹർജിയിൽ ജപ്തി നടപടികൾ ഈ ദിവസം വരെ ഒഴിവാക്കാൻ നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അവധി അപേക്ഷ അംഗീകരിച്ച കോടതി ആ ഇടക്കാല ഉത്തരവിന്റെ സമയപരിധി വ്യാഴാഴ്ച വരെ നീട്ടി നൽകി. വ്യാഴാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും.

logo
The Fourth
www.thefourthnews.in