നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ്  അനധികൃതമായി പരിശോധിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്

കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.
Updated on
1 min read

കൊച്ചിയില്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതു സംബന്ധിച്ച കേസില്‍ അതിജീവിതയ്ക്ക് വിജയം. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തണം. അന്വേഷണം നടത്താന്‍ പോലീസ് അടക്കം ഏത് ഏജന്‍സിയുടെയും സഹായം തേടാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരുമാസത്തിനുള്ളില്‍ എറണാകുളം സെഷന്‍സ് കോടതി അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പരാതിയുണ്ടെങ്കില്‍ ഒരു മാസത്തിനു ശേഷം നടിക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെയും കസ്റ്റഡിയിലിരിക്കെ 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നും പരിശോധിച്ചതായി കണ്ടെത്തിയത് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് കെ. ബാബുവിന്റേതാണ് വിധി.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ്  അനധികൃതമായി പരിശോധിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ വിധി ഇന്ന്

എന്നാല്‍, കേസിന്റെ വിചാരണ നടപടികള്‍ നീട്ടിക്കൊണ്ടു പോകാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നായിരുന്നു് കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ വാദം. കേസില്‍ പോലീസ് അന്വേഷണം എന്ന ആവശ്യം നീതിനിര്‍വഹണത്തിലുള്ള ഇടപെടലാകുമോ എന്നതടക്കമുളള വിഷയം കോടതി പരിശോധിച്ചിരുന്നു. രാത്രിയിലാണ് രണ്ടു തവണയും കാര്‍ഡ് പരിശോധിച്ചിട്ടുള്ളതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നടി അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ അവസാനഘട്ടത്തിലാണ്. അതിനാല്‍ കീഴ് കോടതിയില്‍ വിസ്താരം പൂര്‍ത്തികുന്നത് വരെ വാദം നിര്‍ത്തിവയ്ക്കണം എന്ന് എട്ടാം പ്രതിയായ ദിലീപ് ആവശ്യപ്പെട്ടിരുന്നു. എഫ്എസ്എല്ലിലെ രണ്ട് ഉദ്യോഗസ്ഥരുടെ വിസ്താരത്തിന് ശേഷം മാത്രമേ ഹര്‍ജി പരിഗണിക്കാവൂ എന്നായിരുന്നു ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇക്കാര്യം അനുവദിച്ചില്ല.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാര്‍ഡ്  അനധികൃതമായി പരിശോധിച്ച കേസിൽ അന്വേഷണത്തിന് ഉത്തരവ്
മെമ്മറി കാർഡിൽ കൃത്രിമം നടന്നോ? നടിയെ ആക്രമിച്ച കേസ് ഇനി എങ്ങോട്ട്?

ഹൈക്കോടതി സ്വമേധയാ ഇടപെടണമെന്നായിരുന്നു നടിയുടെ ആവശ്യം. എഫ്എസ്എല്‍ റിപ്പോര്‍ട്ട് പ്രകാരം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് നടി കോടതിയെ അറിയിച്ചിരുന്നു. വിചാരണ വൈകിപ്പിക്കാന്‍ നീക്കമല്ലെന്നും നടി കോടതിയില്‍ വ്യക്തമാക്കി. മെമ്മറി കാര്‍ഡ് വിവോ മൊബൈല്‍ ഫോണിലിട്ട് പരിശോധിച്ചതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്നുമായിരുന്നു നടിയുടെ ആവശ്യം.

logo
The Fourth
www.thefourthnews.in