എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? വീണയുടെ  ഹര്‍ജിയില്‍ ഇന്ന് വിധി

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? വീണയുടെ ഹര്‍ജിയില്‍ ഇന്ന് വിധി

എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്

സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജിയിൽ കർണാടക ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് വിധി പ്രസ്താവം. സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്ന ആരോപണത്തിലാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? വീണയുടെ  ഹര്‍ജിയില്‍ ഇന്ന് വിധി
എസ്എഫ്ഐഒയ്ക്ക് രേഖകൾ നൽകണം, വിധി വരെ മറ്റ് നടപടികൾ പാടില്ല; അന്വേഷണത്തിനെതിരായ വീണയുടെ ഹർജി വിധി പറയാൻ മാറ്റി

എസ് എഫ് ഐ ഒയുടെ അന്വേഷണം വേണമെന്ന കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്താണ് എക്സാലോജിക് ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 12ന് ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ച് വിധി പറയാനായി മാറ്റുകയായിരുന്നു. രജിസ്ട്രാർ ഓഫ് കമ്പനീസ് അന്വേഷണം നടത്തുന്നതിനിടെ എസ് എഫ് ഐ ഒ കേസിൽ ഇടപെടുന്നതിനെ എക്സലോജിക് ചോദ്യം ചെയ്തു. അത്ര ഗൗരവകരമായ കേസല്ല ഇതെന്നും അവർ കോടതിയിൽ വാദിച്ചു.

തിങ്കളാഴ്ച നടന്ന വാദത്തിന് ശേഷം, ഹർജിയിൽ ഉത്തരവുണ്ടാകും വരെ അറസ്റ്റ് പോലുള്ള ഗുരുതര നടപടികൾ ഉണ്ടാകാൻ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. അതേസമയം, എസ് എഫ് ഐ ഒ ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കണമെന്ന് എക്സലോജിക്കിനോടും കോടതി നിര്‍ദേശിച്ചു. ഒരു സേവനവും നൽകാതെയാണ് എക്സലോജിക് സി എം ആർ എലിൽനിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് എന്നാണ് വീണയ്‌ക്കെതിരായ കേസ്.

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കുമോ? വീണയുടെ  ഹര്‍ജിയില്‍ ഇന്ന് വിധി
'പരിശോധനകളും ചോദ്യംചെയ്യലും തടയണം'; എസ്എഫ്‌ഐഒ അന്വേഷണം നിയമത്തിന്റെ ദുരുപയോഗമെന്ന് കോടതിയില്‍ വീണ

വീണ വിജയനെ എസ്‌എഫ്ഐഒ ചോദ്യം ചെയ്യാനൊരുങ്ങവേയായിരുന്നു എക്സാലോജിക്ക് മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന ഹർജിയുമായി സമീപിച്ചത്. കേന്ദ്ര സർക്കാരിന്റെ കമ്പനികാര്യ മന്ത്രാലയത്തെയും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഡയറക്ടറേയുമാണ് ‌എക്സാലോജിക്ക് എതിർ കക്ഷികളാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in