സാന്ദ്രയ്ക്കായി കൈകോർത്ത് മലയാളി സംഘടനകൾ

സാന്ദ്രയ്ക്കായി കൈകോർത്ത് മലയാളി സംഘടനകൾ

എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്നാണ് പെൺകുട്ടി ആദ്യം ആശുപത്രിയിൽ എത്തുന്നത്.

അർബുദ ബാധയായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മലയാളി വിദ്യാർഥിനിയുടെ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താൻ കൈകോർത്ത് മലയാളി സംഘടനകൾ.

സമന്വയ കൾച്ചറൽ അസോസിയേഷൻ, ടൊറോൻ്റോ മലയാളി സമാജം, ഗ്രാൻറ് റിവർ മലയാളി അസോസിയേഷൻ,മിസിസ്സാഗ കേരള അസോസിയേഷൻ, ഒൻ്റാരിയോ റീജണൽ മലയാളി അസോസിയേഷൻ, നയാഗ്ര മലയാളി അസോസിയേഷൻ, ഒൻ്റാരിയോ ഹീറോസ് എന്നീ സംഘടനകളാണ് സാന്ദ്രയുടെ ചികിത്സാ തുക കണ്ടെത്താൻ കൈകോർക്കുന്നത്.

കൃത്യ സമയത്ത് രോഗവിവരം അറിയിക്കാത്തത് മൂലം രോഗം മൂർച്ഛിക്കുകയായിരുന്നെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ആശുപത്രി അധികൃതരെ ഇക്കാര്യം അറിയിച്ചതായും പറയുന്നു. കൊണസ്റ്റോഗാ കോളേജ് വിദ്യാർത്ഥിനിയാണ് സാന്ദ്ര സലീം. മികച്ച നർത്തകി, കൂടിയായ സാന്ദ്ര സോഷ്യൽ മീഡിയയിലും സജീവമാണ്.

എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്നാണ് പെൺകുട്ടി ആദ്യം ആശുപത്രിയിൽ എത്തുന്നത്. തുടർന്ന് വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയുമായിരുന്നു. കിച്ചനറിൽ താമസിക്കുകയായിരുന്ന പെൺകുട്ടിക്ക് ലണ്ടനിലാണ് കൺസൾട്ടിങ്ങിനായി ഡോക്ടറെ ലഭിച്ചത്. അവിടെ ഡോക്ടറെ കണ്ട് മടങ്ങിയ പെൺകുട്ടി ക്ളിനിക്കിൽ റിസൾട്ടിനായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും തുടർന്ന് ഇ-മെയിൽ അയച്ച് ചോദിച്ചപ്പോഴും മറുപടിയുണ്ടായില്ലെന്നുമാണ് ആക്ഷേപം. അഭിഭാഷകസഹായം തേടാനുള്ള ആലോചനയിലാണ് ഇവർ.

സാന്ദ്രയ്ക്കായി കൈകോർത്ത് മലയാളി സംഘടനകൾ
ആ നഗരം ഡല്‍ഹിയല്ല, മേഘാലയയിലെ ബൈർനിഹത്; മലിനീകരണ റിപ്പോര്‍ട്ട് പുറത്ത്‌

കുറച്ച് നാളുകൾക്ക് ശേഷം കടുത്ത നടുവേദനയുമായി ആശുപത്രിയിലെത്തിയപ്പോൾ വേദനസംഹാരി നൽകി മടക്കി അയച്ചു. പിന്നീട് നടക്കാൻ പോലുമാകാതെ ആശുപത്രിയിൽ എത്തിയപ്പോഴേക്കും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനകളിൽ തെളിഞ്ഞത് അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് വ്യാപിച്ചതായാണ്. തുടർന്ന് കുട്ടിയുടെ നട്ടെല്ലിൻ്റെ ഒരു കശേരു ഓപ്പറേഷനിലൂടെ നീക്കം ചെയ്തു.

ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അടുത്ത് ഭർത്താവും, അടുത്ത സുഹൃത്തുക്കളുമാണ് സഹായത്തിനായി ഉള്ളത്. വിദ്യാർത്ഥിനി ആയതിനാൽ തുടർ ചികിത്സയ്ക്കും മറ്റും ഭാരിച്ച തുക കണ്ടെത്തേണ്ട അവസ്ഥയിലുമാണ് ഇവർ. കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ മാതാപിതാക്കൾ ഇവിടേക്ക് എത്താനുള്ള ശ്രമത്തിലുമാണ്.

logo
The Fourth
www.thefourthnews.in