abhimanyu
abhimanyu

അഭിമന്യു കൊലക്കേസ്: കാണാതായ രേഖകൾ ഈ മാസം വീണ്ടും വിചാരണ കോടതിക്ക് കൈമാറും

കോടതിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ കാണാതായ രേഖകൾ ഈ മാസം 18 ന് പ്രോസിക്യൂഷൻ വീണ്ടും വിചാരണ കോടതിക്ക് കൈമാറും. രേഖകൾ പുനഃസ്യഷ്ടിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്ന് സെഷൻസ് കോടതി പ്രോസിക്യൂഷനോട് നഷ്ടപ്പെട്ട 11 രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.

മുൻപ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ പ്രതികൾക്കും കൈമാറിയിട്ടുണ്ട്. അതിനാൽ കോടതിയിൽ നിന്നും രേഖകൾ നഷ്ടപ്പെട്ടാലും കേസിനെ അത് ബാധിക്കില്ലെന്നും പ്രോസിക്യൂട്ടർ മോഹൻരാജ് പറഞ്ഞു.

abhimanyu
അഭിമന്യു കൊലക്കേസ്: കുറ്റപത്രമടക്കമുള്ള രേഖകൾ കാണാനില്ല; നഷ്ടമായത് കോടതിയിൽ നിന്ന്

കോടതിയിൽ സൂക്ഷിച്ചിരുന്ന രേഖകൾ നഷ്ടപ്പെട്ടത് സംബന്ധിച്ച് ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ട്. ജീവനക്കാർക്ക് പറ്റിയ വീഴ്ചയാണോയെന്നത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. രേഖകൾ കാണാതായത് സംബന്ധിച്ച് സെഷൻസ് കോടതി ഹൈക്കോടതിയെ അറിയിക്കുകയും തുടർന്ന് കഴിഞ്ഞ ഡിസംബർ ഒന്നിന് ഹൈക്കോടതി രേഖകൾ പുനഃസൃഷ്ടിക്കാൻ നിർദേശിക്കുകയും ചെയ്തു.

രേഖകൾ പുനഃസൃഷ്ടിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ 17 ന് മുൻപ് അറിയിക്കാൻ സെഷൻസ് കോടതി ശിരസ്തദാർ നോട്ടീസിലൂടെ അറിയിച്ചിട്ടുണ്ട്. കുറ്റപത്രം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ആശുപത്രിയിലെ രേഖകൾ, കാഷ്വാലിറ്റി രജിസ്‌ട്രാർ സർട്ടിഫിക്കറ്റ്, കസ്റ്റമർ ആപ്ലിക്കേഷൻ, സൈറ്റ് പ്ലാൻ, കോളേജിൽനിന്ന് നൽകിയ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് നഷ്ടമായത്.

abhimanyu
അഭിമന്യു ഓര്‍മയായിട്ട് 4 വര്‍ഷം; ഇനിയും ശിക്ഷിക്കപ്പെടാതെ പ്രതികൾ

2018 ജൂലൈ രണ്ടിനാണ് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. 2019 ജൂലൈ മൂന്നിനാണ് നെട്ടൂർ മേക്കാട്ട് സഹൽ ഹംസ അടക്കമുള്ള പ്രതികൾക്കെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

logo
The Fourth
www.thefourthnews.in