ഇനി വയ്യ, സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് എണ്ണൂറിലധികം പോലീസുകാര്‍

ഇനി വയ്യ, സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് എണ്ണൂറിലധികം പോലീസുകാര്‍

ജനസംഖ്യയ്ക്ക് ആനുപാതികമായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം

ഉദ്യോഗസ്ഥരുടെ എണ്ണക്കുറവും സാമ്പത്തിക ബാധ്യതയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ നേരിടുന്ന കേരള പോലീസിന് ഇരട്ടപ്രഹരമായി പോലീസ് ഉദ്യോഗസ്ഥരുടെ സ്വയം വിരമിക്കലും. 826 പോലീസ് ഉദ്യോഗസ്ഥരാണ് സര്‍വീസ് കാലാവധി അവസാനിക്കും മുന്‍പ് സേനയില്‍ നിന്നും സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളില്‍ കേരള പോലീസ് നേരിടുന്ന വെല്ലുവിളികള്‍ തുറന്നുകാട്ടി ഭരണ പരിഷ്‌കാരകമ്മീഷന്‍ പഠന റിപ്പോര്‍ട്ട് മാസങ്ങള്‍ക്കുമുന്‍പ് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഇത്രയുമധികം സ്വയം വിരമിക്കല്‍ അപേക്ഷകളും സേന നേരിടുന്ന പ്രതിസന്ധികളാണ് തുറന്നുകാട്ടുന്നത്.

സംസ്ഥാനത്ത് 484 സ്റ്റേഷനുകളിലായി 21,592 പോലീസ് ഉദ്യോഗസ്ഥരാണ് ആകെയുള്ളത്

ജനസംഖ്യയ്ക്ക് ആനുപാതികമായ പോലീസ് ഉദ്യോഗസ്ഥര്‍ സേനയില്‍ ഇല്ലെന്നതാണ് യാഥാര്‍ഥ്യം. ഈ സാഹചര്യം നിലനില്‍ക്കെയാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ എസ്‌ഐ വരെയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് 484 സ്റ്റേഷനുകളിലായി 21,592 പോലീസ് ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. ഒരു സ്‌റ്റേഷനിലെ ജോലികള്‍ നിര്‍വഹിക്കാന്‍ 60 ഉദ്യോഗസ്ഥരെങ്കിലും വേണമെന്നിരിക്കെ സംസ്ഥാനത്തെ പകുതിയിലേറെ സ്റ്റേഷനുകളിലും 35 പേരില്‍ താഴെ മാത്രമാണ് ഉള്ളത്. ഇതുകൊണ്ടുതന്നെ പല ഉദ്യോഗസ്ഥരും 15 മണിക്കൂറിലധികം സമയം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇനി വയ്യ, സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് എണ്ണൂറിലധികം പോലീസുകാര്‍
വിഐപികൾക്കൊപ്പം ഓടിക്കിതച്ച് ബൊലേറോകൾ, വിശ്രമമില്ലാത്ത ഡ്രൈവർമാർ; കേരള പോലീസിന്റെ അവശത തുറന്നുകാട്ടി പഠന റിപ്പോർട്ട്

പോലീസ് ഡ്രൈവര്‍മാര്‍ക്ക് 24 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ട അവസ്ഥയാണെന്നും ഇവരുടെ ജോലി സമയം 12 മണിക്കൂറായി പരിമിതപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ സേനയിലെ ഒട്ടുമിക്ക എല്ലാവിഭാഗത്തിലെയും ഉദ്യോഗസ്ഥര്‍ ജോലിസമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in