പാലക്കാട് യുവാക്കളുടെ ജീവനെടുത്തത് പന്നിയ്ക്ക് വച്ച കെണി; സ്ഥലമുടമ മൃതദേഹങ്ങൾ കുഴിച്ചിട്ടത് ഭയം മൂലമെന്ന് പോലീസ്

പാലക്കാട് യുവാക്കളുടെ ജീവനെടുത്തത് പന്നിയ്ക്ക് വച്ച കെണി; സ്ഥലമുടമ മൃതദേഹങ്ങൾ കുഴിച്ചിട്ടത് ഭയം മൂലമെന്ന് പോലീസ്

മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് വയറുകീറിയ ശേഷം

പാലക്കാട് കരിങ്കരപ്പുള്ളിയിൽ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടത് പന്നിയ്ക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റെന്ന് സ്ഥീരീകരിച്ച് പോലീസ്. പാലക്കാട് എസ് പി ആര്‍ ആനന്ദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറാണ് വൈദ്യുത കെണി സ്ഥാപിച്ചത് എന്നും ഇയാള്‍ തന്നെയാണ് മൃതദേഹങ്ങള്‍ കുഴികുത്തി മൂടിയതെന്നും എസ് പി പ്രതികരിച്ചു. കരിങ്കരപ്പുളളി സെന്റ് സെബാസ്റ്റ്യൻ സ്കൂളിന് സമീപമാണ് പുതുശ്ശേരി സ്വദേശി സതീഷ് (22) കൊട്ടേക്കാട് സ്വദേശി ഷിജിത് (22) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമ അനന്തകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു യുവാക്കളെ ഷോക്കേറ്റ് മരിച്ച നിലയില്‍ അനന്തകുമാര്‍ കണ്ടെത്തുന്നത്

തിങ്കളാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു യുവാക്കളെ ഷോക്കേറ്റ് മരിച്ച നിലയില്‍ അനന്തകുമാര്‍ കണ്ടെത്തുന്നത്. അന്ന് വൈകീട്ടോടെ അനന്തകുമാര്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നും എസ് പി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ അനന്തകുമാര്‍ സമ്മതിച്ചതായും എസ് പി മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസില്‍ ഭയന്നും കേസില്‍ അകപ്പെടാതിരിക്കാനുമാണ് പ്രതി അനന്തകുമാര്‍ മൃതദേഹം സ്വയം മറവു ചെയ്‌തത്. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളും പ്രതിനടത്തിയെന്നും എസ് പി പറഞ്ഞു.

പന്നിയ്ക്ക് വച്ച കെണി സംഭവ സ്ഥലത്ത് നിന്നും എടുത്തുമാറ്റി. ഏകദേശം 70 സെന്റീമീറ്റര്‍ ആഴത്തിലാണ് കുഴിയെടുത്തിരിക്കുന്നത്. ചതുപ്പില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ വയറു കീറിയ നിലയിലാണ് രണ്ട് മൃതദേഹങ്ങളും ഉണ്ടായിരുന്നത്. ഒന്നിന് മുകളില്‍ ഒന്നായാണ് കുഴിയില്‍ മൃതദേഹങ്ങളുണ്ടായിരുന്നത്. കണ്ടെത്തുമ്പോള്‍ ആന്തരികാവയങ്ങള്‍ പുറത്തുവന്ന നിലയിലായിരുന്നു മൃതദേഹങ്ങളെന്നും എസ് പി വിശദീകരിച്ചു.

പാലക്കാട് യുവാക്കളുടെ ജീവനെടുത്തത് പന്നിയ്ക്ക് വച്ച കെണി; സ്ഥലമുടമ മൃതദേഹങ്ങൾ കുഴിച്ചിട്ടത് ഭയം മൂലമെന്ന് പോലീസ്
പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ കാണാതായ യുവാക്കളുടേത് തന്നെ; സ്ഥലമുടമ പിടിയില്‍

കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ഇന്ന് രാവിലെ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് കാണാതായ യുവാക്കളുടേതാണെന്ന് സ്ഥീരീകരിച്ചത്. പ്രദേശത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെ യുവാക്കളും സുഹൃത്തുക്കളും ആ വഴി വരുന്നത് പതിഞ്ഞിട്ടുണ്ട്. അതിനിടെ മരിച്ച രണ്ടുപേരും വഴി മാറിപ്പോവുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടയിലാണ് മൃതദേഹം മറവുചെയ്തതുപോലെ സംശയം തോന്നി പോലീസിനെ അറിയിച്ചത്.

പ്രതി അനന്തകുമാര്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഉടന്‍ കടക്കും. നിലവില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, തെളിവുനശിപ്പിക്കല്‍, അനധികൃതമായ വൈദ്യുതി ഉപയോഗിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുമേലുള്ളത്. മൃതദേഹം കുഴിച്ചിടാന്‍ മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് പി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in