അട്ടപ്പാടിയിലെ ഗര്‍ഭിണിക്ക് ദുരിതയാത്ര: വാര്‍ത്തകള്‍ തള്ളി മന്ത്രി; 'നുണ കഥകൾ പാടി ലോകം ചുറ്റി വരും'

അട്ടപ്പാടിയിലെ ഗര്‍ഭിണിക്ക് ദുരിതയാത്ര: വാര്‍ത്തകള്‍ തള്ളി മന്ത്രി; 'നുണ കഥകൾ പാടി ലോകം ചുറ്റി വരും'

3.5 കിലോമീറ്റര്‍ കാട്ടിലൂടെ തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ച സംഭവം കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു.

അട്ടപ്പാടിയില്‍ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ തുണിയില്‍ കെട്ടി ചുമക്കേണ്ടി വന്നതായുള്ള വാര്‍ത്തകള്‍ തള്ളി മന്ത്രി കെ രാധാകൃഷ്ണന്‍. ആദിവാസികള്‍ താമസിക്കുന്ന ഊരില്‍ നിന്ന് ഗര്‍ഭിണിയെ തുണിയില്‍ കിടത്തി അല്‍പദൂരം സഞ്ചരിച്ച് ഭവാനിപ്പുഴയിലെ പാലം കടന്ന് ആംബുലന്‍സില്‍ എത്തിച്ചത് വസ്തുതാ വിരുദ്ധമായി പൊടിപ്പും തൊങ്ങലും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

അട്ടപ്പാടിയിലെ ഗര്‍ഭിണിക്ക് ദുരിതയാത്ര: വാര്‍ത്തകള്‍ തള്ളി മന്ത്രി; 'നുണ കഥകൾ പാടി ലോകം ചുറ്റി വരും'
അട്ടപ്പാടിയില്‍ ഗര്‍ഭിണിക്ക് ദുരിതയാത്ര; ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്

കാട്ടിനുള്ളില്‍ നിന്നും ഭവാനിപ്പുഴ മറികടന്ന് അല്‍പ്പം ദൂരമകലെ ആംബുലന്‍സ് എത്തിയ സ്ഥലത്ത് യുവതിയെ ബന്ധുക്കളും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് എത്തിച്ചതിനെ ചില മാധ്യമങ്ങള്‍ 3.5 കിലോമീറ്റര്‍ കാട്ടിലൂടെ തുണിയില്‍ കെട്ടി ചുമന്ന് എത്തിച്ച സംഭവം കെട്ടുകഥകളും മുളപ്പാലത്തിന്റെ പടങ്ങളും ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു. കടുക് മണ്ണയില്‍ ഇരുമ്പ് തൂക്കുപാലം നിര്‍മിച്ച് ഊരു നിവാസികളുടെ യാത്രാ ക്ലേശം പരിഹരിച്ചതുപോലും മറന്നു പോയി. ഇവിടുത്തെ 5 കോളനികളിലേക്കും തൂക്കുപാലങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

പുതൂര്‍ ഗ്രാമപഞ്ചയത്ത് ഒന്നാം വാര്‍ഡ് കടുക്ക്മണ്ണ പട്ടികവര്‍ഗ്ഗ സങ്കേതത്തിലെ സുമതി മുരുകനാണ് ഞായറാഴ്ച രാവിലെ കോട്ടത്തറ ആശുപത്രിയില്‍ ആണ്‍ കുഞ്ഞിനെ പ്രസവിച്ചതിന് പിന്നാലെയാണ് ദുരിത യാത്ര എന്ന നിലയില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍, കഴിഞ്ഞ ആഴ്ച കോട്ടത്തറ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി മരുന്നുകളുമായി ഊരിലേക്ക് മടങ്ങിയതായിരുന്നു യുവതി. ജനുവരി എട്ടിനാണ് പ്രസവം കണക്കാക്കിയിരുന്നത്. ശനിയാഴ്ച രാത്രി പ്രസവവേദന ഉണ്ടായപ്പോള്‍ തന്നെ നഴ്‌സും പട്ടിക വര്‍ഗ പ്രമോട്ടറും ഊരിലെത്തിയിരുന്നു. അമ്മയും കുഞ്ഞും സുഖമായി കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ സുഖമായി തുടരുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in