ടെട്രാപോഡില്ലാതെ ദുരിതമനുഭവിക്കുന്ന നായരമ്പലം നിവാസികൾ

ഓഖി കൊടുങ്കാറ്റിൽ കരിങ്കൽകെട്ട് തകർന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്

കാലവർഷം എത്തിയതോടെ നായരമ്പലത്തും പ്രദേശത്തും ജനങ്ങൾ ദുരിതത്തിലാണ്. കടൽക്ഷോഭം തടയാൻ കെട്ടിയിട്ടുള്ള കരിങ്കൽ ഭിത്തി തകർന്നതോടെ കടൽ വെള്ളം ജനവാസ മേഖലകളിലേക്ക് ഇരച്ചു കയറി. വർഷങ്ങളിലായി നായരമ്പലം വെളിയത്താംപറമ്പിലെ ജനങ്ങൾ വർഷകാലത്ത്‌ ഈ ദുരിതം നേരിടുന്നു.

ഓഖി കൊടുങ്കാറ്റിൽ കരിങ്കൽകെട്ട് തകർന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തകർന്ന ഭിത്തി ശരിയാക്കുന്നതിനുള്ള അപേക്ഷയുമായി പലതവണ അധികൃതരെ സമീപിച്ചെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.

വർഷാവർഷം ഈ സമയത് ക്യാമ്പുകളിലാണ് പരിസരവാസികൾ അഭയം തേടുന്നത്. അധികാരികളുടെയും ജനപ്രതിനിധികളുടെയും വാഗ്ദാനങ്ങൾ വാക്കാൽ ഒതുങ്ങുന്നതിനാൽ ഇത്തവണ ക്യാമ്പിലേക്കില്ലെന്ന നിലപാടിലാണ് ജനങ്ങൾ. പ്രശ്നത്തിന് ശാശ്വതവുമായി പരിഹാരം കാണാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പരിപാടി ഇനി നടക്കില്ലെന്നാണ് ജനങ്ങളുടെ നിലപാട്. ഈ വിഷയത്തിൽ കടുത്ത സമര മാർഗത്തിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.

ടെട്രാപോഡില്ലാതെ ദുരിതമനുഭവിക്കുന്ന നായരമ്പലം നിവാസികൾ
''ഞങ്ങൾക്കും ടെട്രാപോഡ് വേണം, എത്രയും വേഗം''

Related Stories

No stories found.
logo
The Fourth
www.thefourthnews.in