മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

ആർഎസ്എസിന്റേത് ഹിറ്റ്ലറുടെ രീതികൾ, ഇലക്ടറൽ ബോണ്ട് ഭരണഘടനയ്ക്ക് നിരക്കാത്ത നടപടി: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോപിച്ചു

ആർഎസ്എസിന്റേത് ഹിറ്റ്ലറുടെ രീതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ ഭരണഘടനയെ തള്ളിക്കളഞ്ഞവരാണ് ആർഎസ്എസും സംഘ പരിവാറും. ഭാവി എന്താകുമെന്ന് ഉത്കണ്ഠപെടുന്ന കോടാനുകോടി ജനങ്ങൾ ഇന്ത്യയിലുണ്ടെന്നും മുഖ്യമന്ത്രി കൊല്ലത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍
മാസപ്പടിയിൽ അന്വേഷണവുമായി ഇ ഡിയും; ഇ സി ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

കേന്ദ്ര സർക്കാരിനെതിരെ നിലപാടെടുക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതികാരം ചെയ്യുകയാണെന്ന് അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ആരോപിച്ചു."ഇത്തരം നടപടികൾ ആദ്യത്തേതോ അവസാനത്തേതോ അല്ല. നടപടികൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കും. രാജ്യത്താകെ ശക്തമായ പ്രതിഷേധം ഉയർന്നുവരുന്നു. ആഭ്യന്തര ശത്രുക്കളെക്കുറിച്ച് ആർഎസ്എസ് അവതരിപ്പിച്ച നിലപാട് ആർഷഭാരത സംസ്കൃതിയിൽ നിന്ന് കിട്ടിയതാണോ? ക്രിസ്ത്യാനിയും മുസ്ലിമും കമ്മ്യൂണിസ്റ്റുമാണ് ഈ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന് പറഞ്ഞത് ഇവിടെ നിന്നും കിട്ടിയതാണ്. അത് ഹിറ്റ്ലറിന്റെ കണ്ടെത്തലായിരുന്നു. ജൂതരെയും ബോൾഷെവിക്കുകളെയുമാണ് അന്ന് ആഭ്യന്തര ശത്രുക്കളെന്ന് വിളിച്ചത്. ആർഎസ്എസ് അവലംബിക്കുന്നത് ഹിറ്റ്ലറുടെ രീതിയാണ്. ആഭ്യന്തര ശത്രുവിനെ നിഷ്കാസനം ചെയ്യാൻ ജർമ്മനി സ്വീകരിച്ച രീതിയെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, അന്ന് അതിനെ പുകഴ്ത്തി പറയാൻ തയ്യാറായത് ആർഎസ്എസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍
'മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തി'; പിണറായിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണം; പരാതി നൽകി ബിജെപി

നമ്മുടെ രാജ്യം ഇത്തരത്തിൽ ആയികൂടാ എന്ന ചിന്തയിലേക്ക് ഇന്ത്യയിലെ ജനങ്ങൾ എത്തുന്നു. ഇങ്ങനെ എത്രനാൾ എന്ന ചോദ്യം ജനങ്ങൾ ചോദിച്ചു തുടങ്ങി. തുല്യനീതിയും ഏതു മതത്തിലും വിശ്വസിക്കുവാനുളള അവകാശവുമാണ് മതനിരപേക്ഷതയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

"ഇലക്ട്രൽ ബോണ്ട് ഈ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിനെതിരെ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി രംഗത്ത് വന്നു. സുപ്രീംകോടതിയെ സമീപിക്കാനും തയ്യാറായി. നമ്മുടെ ഭരണഘടനയ്ക്ക് നിരക്കാത്ത നടപടിയാണ് ഇലക്ട്രൽ ബോണ്ട് എന്ന് സുപ്രീംകോടതിയുടെ ഇടപെടലിലൂടെ വ്യക്തമായി," അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി വിഷയത്തിലെ പ്രതിപക്ഷത്തിന്റെ നിലപാടിനെയും മുഖ്യമന്ത്രി വിമർശിച്ചു. "മുസ്ലിമിനെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി കൊണ്ടുവന്നതാണ് പൗരത്വ നിയമഭേദഗതി എന്നതാണ് സത്യം. എല്ലാവരും ഒരുമിച്ചു നിന്ന് പ്രതിഷേധിക്കണം എന്നാണ് ആദ്യം തീരുമാനിച്ചത്. പാളയത് നടന്ന ആദ്യ പ്രതിഷേധത്തിൽ പ്രതിപക്ഷം പങ്കെടുത്തു. ഇതുപോലൊരു കാര്യത്തിൽ ഒന്നിച്ചു നിൽക്കേണ്ടതാണ്.നാടിന്റെ പ്രശ്നത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് ആണ്. ഒരുമിച്ചു പാസാക്കിയ പ്രമേയത്തിന് എതിരെ കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ സംസാരിച്ചു. പാർട്ടിയിൽ നിന്നുള്ള വിലക്ക് വന്നത് കൊണ്ടാകും ഒരുമിച്ചുള്ള പ്രക്ഷോഭം വേണ്ടെന്ന് വച്ചത്," അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in