സിദ്ധാർഥന്റെ മരണം: പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും, ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

സിദ്ധാർഥന്റെ മരണം: പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും, ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ

സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവദിവസം ഹോസ്റ്റലിൽ ഉണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കുമാണ് ഒരാഴ്ച സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരേ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും ചുമത്തി പോലീസ്. വീട്ടിലേക്ക് പോയ സിദ്ധാർത്ഥനെ തിരിച്ച് വിളിച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് വ്യക്തമാക്കിയാണ് നടപടി. ആദ്യഘട്ടത്തിൽ മർദനം, തടഞ്ഞുവെക്കൽ, ആത്മഹത്യപ്രേരണാ എന്നി കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചുമത്തിയിരുന്നത്.

അതേസമയം, സിദ്ധാർഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികൾക്കും ഒരാഴ്ച സസ്പെൻഷൻ. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. സിദ്ധാർത്ഥൻ ക്രൂര മർദ്ദനത്തിനിരയായ വിവരം അധികൃതരെ അറിയിക്കാതിരുന്നതിനാലാണ് ഇന്ന് മുതൽ ഒന്നാം വർഷ വിദ്യാർഥികൾ ഉൾപ്പടെയുള്ളവരെ സസ്പെൻഡ് ചെയ്തത്.

സിദ്ധാർഥന്റെ മരണം: പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും, ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ
ഹോസ്റ്റലിൽ 'അലിഖിത നിയമം', സിദ്ധാര്‍ത്ഥനെ മരണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിൽ എത്തിച്ചു; റിമാന്‍ഡ് റിപ്പോര്‍ട്ട്

സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് 18 വിദ്യാർഥികളെ കോളേജ് സസ്‌പെൻഡും ചെയ്തിരുന്നു. സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി കോളേജിലെ ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു, ഇവർക്ക് പഠനവിലക്കും ഏർപ്പെടുത്തി.19 വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷത്തേക്കും 12 വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുമാണ് വിലക്ക്.

ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ക്യാംപസിലെ വിദ്യാർഥികളെ പുറത്ത് വിടേണ്ടതില്ലെന്ന് പൊലീസ് നിർദേശമുണ്ടായിരുന്നു.

സിദ്ധാർഥന്റെ മരണം: പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനക്കുറ്റവും, ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർഥികൾക്കും സസ്പെൻഷൻ
സിദ്ധാര്‍ത്ഥിന്റെ മരണം സിബിഐ അന്വേഷിക്കണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

ഫെബ്രുവരി പതിനെട്ടിനായിരുന്നു സിദ്ധാർത്ഥനെ ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ സീനിയർ വിദ്യാർഥികളും സഹപാഠികളും ചേർന്ന് സിദ്ധാർത്ഥനെ ക്രൂരമർദനത്തിന് ഇരയാക്കിയതായി കണ്ടെത്തിയിരുന്നു. ബെൽറ്റും കേബിളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് മർദിച്ചതിന്റെ മുറിവുകൾ സിദ്ധാർത്ഥന്റെ ശരീരത്തിൽ ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in