ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍

ഭൂമി വില്‍പ്പനയും ജനാഭിമുഖ കുര്‍ബാനയും ഉന്നയിക്കാന്‍ പോലും പഴുതില്ലാതെ കീഴടങ്ങി എറണാകുളം അങ്കമാലി അതിരൂപത. അതിരൂപതയിലെ സമ്പൂര്‍ണ ജനാഭിമുഖ കുര്‍ബാന നാളെ നടക്കും. ശേഷം ഏകീകൃത കുര്‍ബാനയല്ലാതെ പോംവഴിയില്ല

സീറോ- മലബാര്‍ സഭയില്‍ വത്തിക്കാന്‍ നടപ്പാക്കിയത് അസാധാരണ നടപടിക്രമങ്ങള്‍. സ്വതന്ത്ര പരമാധികാര സഭയായി മാറിയിട്ടും നിയന്ത്രണങ്ങള്‍ വത്തിക്കാന്‍ കൈമാറിയിട്ടില്ലന്ന എന്നതിന്റെ തെളിവാണ് സീറോ-മലബാര്‍ സഭയുടെ സിനഡ് മരവിപ്പിച്ച നടപടി. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി സംബന്ധിച്ച നടപടിക്രമങ്ങള്‍ കുറച്ചുകൂടി മാന്യമാക്കാമായിരുന്നുവെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍
സിറോ മലബാർ സഭ അധ്യക്ഷസ്ഥാനത്തുനിന്ന് മാറി ആലഞ്ചേരി; രാജി സ്വീകരിച്ചതാണെന്ന് വിശദീകരണം, ആന്‍ഡ്രൂസ് താഴത്തിനും സ്ഥാനചലനം

മുന്‍കൂട്ടി നിശ്ചയിച്ച സീറോ മലബാര്‍ സഭയുടെ ശൈത്യകാല സിനഡ് സമ്മേളനത്തില്‍ രാജി തീരുമാനം പ്രഖ്യാപിച്ച് മാന്യമായ വിടവാങ്ങലിന് ആലഞ്ചേരിക്ക് വത്തിക്കാന്‍ അവസരം നിഷേധിച്ചുവെന്നതില്‍ സംശയമില്ല. 2023ല്‍ തന്നെ സീറോ-മലബാര്‍ സഭയിലെ പ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടാകണമെന്ന നിലപാടിലാണ് വത്തിക്കാന്‍. അതിന്റെ ഭാഗമായാണ് നടപടികള്‍.

ഡിസംബര്‍ 10 ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ 200 വൈദികര്‍ ചേര്‍ന്ന് നടത്തുന്ന ജനാഭിമുഖ കുര്‍ബാനയെ വത്തിക്കാന്‍ ഇതുവരെ അനുകൂലിച്ചോ എതിര്‍ത്തോ പരാമര്‍ശിച്ചിട്ടില്ലെന്നത് ഏറെ ശ്രദ്ധേയമാണ്. അതായത് സമൂഹ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ച് ആ കുര്‍ബാന ക്രമത്തോട് ഒന്നിച്ച് വിടപറയാന്‍ അതിരൂപതക്ക് അവസരം വത്തിക്കാന്‍ നിഷേധിച്ചിട്ടില്ല. ഇതിനുശേഷം ഡിസംബര്‍ 25 വരെ സാങ്കേതികമായി ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാമെങ്കിലും എറെപ്പേരും അതിന് മുതിരില്ലന്നാണ് സൂചനകള്‍.

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍
ചരിത്രപരം; സിനഡിൽ ഇനി സ്ത്രീകൾക്കും വോട്ടു ചെയ്യാം; നിർണായക പരിഷ്കാരങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ

ഡിസംബര്‍ 25 ന് പൂര്‍ണ ഏകീകൃത കുര്‍ബാന എന്നതിനെ ഇടവകകളിലെ വിശ്വാസ സമൂഹത്തെ മുന്‍ നിര്‍ത്തി എതിര്‍ക്കാനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. അതായത് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാന്‍ വൈദികര്‍ തയാറാണെങ്കിലും ഇടവക ജനം സമ്മതിക്കുന്നില്ലങ്കില്‍ എന്ത് ചെയ്യുമെന്ന ചോദ്യം വത്തിക്കാന് മുന്‍പില്‍ ഉന്നയിക്കാനാണ് വിമതരുടെ തീരുമാനം. എന്നാല്‍ ഇക്കാര്യം വത്തിക്കാന്‍ മുന്‍കൂട്ടികണ്ടാണ് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചിട്ടുള്ളത്.

ഏകീകൃത കുര്‍ബാന ക്രമത്തോട് മുഖം തിരിയുന്ന വൈദികരെ സസ്‌പെന്‍ഡ് ചെയ്യാനും എതിര്‍ക്കുന്ന ഇടവകകളെ മരവിപ്പിക്കാനുമാണ് വത്തിക്കാന്റെ നിര്‍ദേശം. ഇത്തരത്തില്‍ മരവിപ്പിച്ച ഇടവകകള്‍ക്ക് കത്തോലിക്ക സഭയില്‍ അംഗത്വമുണ്ടാവില്ലെന്നു മാര്‍പാപ്പ വ്യക്തമാക്കിയതോടെ ഈ ഇടവകകളില്‍നിന്ന് മറ്റിടവകളിലേക്കും രൂപതകളിലേക്കും വിശ്വാസികള്‍ക്ക് വിവാഹത്തിനോ മാമ്മോദിസയ്ക്കോ സംസ്‌കാരത്തിനോ കുറി നല്‍കാനാവില്ല. ഇതോടെ ഇടവക വിശ്വാസികള്‍ കത്തോലിക്കര്‍ അല്ലാതാകും. ഇത് വലിയ പ്രതിസന്ധിക്ക് ഇടയാക്കും.

ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ കത്തോലിക്കര്‍ അല്ലാതാകും; സ്വതന്ത്ര സഭകളുടെ മേല്‍ പിടിമുറുക്കി വത്തിക്കാന്‍
EXCLUSIVE|'സിറോ മലബാർ സഭയിലെ തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു'; കർദിനാൾ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് വത്തിക്കാൻ

അതിനാല്‍ ക്രിസ്മസ് മുതല്‍ ഏകീകൃത കുര്‍ബാന എറണാകുളം-അങ്കമാലിയിലും നിലവില്‍ വരും എന്ന കാര്യം ഉറപ്പാണ്. ഇതിനൊപ്പം ഭൂമി കച്ചവട വിവാദത്തില്‍ ഇപ്പോഴും പ്രതിസന്ധി തുടരുന്ന കോട്ടപ്പടിയിലെ ഭൂമി വില്‍പ്പന നടത്തി അതിരൂപതയുടെ നഷ്ടം നികത്താന്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഉടന്‍ നടപടി എടുക്കേണ്ടിവരും. ഇതോടെ സീറോ മലബാര്‍ സഭയിലെ പ്രതിസന്ധ ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന ചിന്തയാണ് വത്തിക്കാനുള്ളത്. വിരമിച്ച മെത്രാനെ അഡ്മിനിസ്‌ട്രേറ്റര്‍ ആക്കുന്നതിലൂടെ വത്തിക്കാന്‍ നല്‍കുന്ന സന്ദേശം ഇതാണ്. ഒപ്പം പൊന്തിഫിക്കല്‍ ഡെലിഗേറ്റ് സിറില്‍ വാസ് കൂടി എത്തുന്നതോടെ നടപടികള്‍ക്ക് വേഗം കൂടും.

logo
The Fourth
www.thefourthnews.in