ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വി ഡി സതീശൻ

ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വി ഡി സതീശൻ

സ്വപ്‌നതുല്യമായ ഒരു വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് വി ഡി സതീശൻ

പുതുപ്പള്ളിയിലെ വിധിയെഴുത്ത് സര്‍ക്കാരിനെതിരെയുള്ള കേരള സമൂഹത്തിന്റെ പൊതുവികാരമാകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യ നടത്തുകയായിരുന്നുവെന്നും മാസപ്പടി അടക്കമുള്ള അഴിമതി ആരോപണങ്ങളില്‍ നിന്നും മുഖ്യമന്ത്രി മൗനിയായി ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു . ജാതി -മത ചിന്തകള്‍ക്കതീതമായി ചാണ്ടി ഉമ്മന് ജനങ്ങള്‍ക്കിടയില്‍ വലിയ പിന്തുണ ലഭിച്ചു. സ്വപ്‌നതുല്യമായ ഒരു വിജയമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല

''ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസ്സാക്ഷിയില്ലാതെ അധിക്ഷേപിച്ചു. എല്ലാം സിപിഎം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയോടും കുടുംബത്തോടും മാപ്പു ചോദിക്കാന്‍ സിപിഎം തയ്യാറാകുമോ'' -അദ്ദേഹം ചോദിച്ചു.

''യുഡിഎഫ് കൃത്യമായ രാഷ്ട്രീയമാണ് പുതുപ്പള്ളിയില്‍ പറഞ്ഞത്, എന്നാല്‍ വികസനം ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യ നടത്തുകയായിരുന്നു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ യുഡിഎഫ് ഉന്നയിച്ചു. മുഖ്യമന്ത്രിയോട് മറുപടി ചോദിച്ചപ്പോള്‍ അദ്ദേഹം മഹാമൗനത്തിന്റെ മാളത്തില്‍ ഒരു ഭീരുവിനെപോലെ ഒളിക്കുകയായിരുന്നു'' - പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: വി ഡി സതീശൻ
ആദ്യമണിക്കൂറിൽ ഭേദപ്പെട്ട പോളിങ്; പുതുപ്പള്ളിയിലെ മിക്ക ബൂത്തുകളിലും ക്യൂ

'' ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നുണ്ട്, എതിരാളികള്‍ എത്ര ശ്രമിച്ചാലും അത് മായ്ച്ച് കളയാനാകില്ല. ഉമ്മന്‍ ചാണ്ടിയോടുള്ള സ്‌നേഹവും അടുപ്പവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതുപോലെ സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടിയാകും പുതുപ്പള്ളിയിലെ വിധിയെഴുത്ത്'' - വി ഡി സതീശൻ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വോട്ട് ചെയ്യുന്നത് പുതുപ്പള്ളിയാണ്. സര്‍ക്കാരിനെതിരായ കേരള സമൂഹത്തിന്റെ പൊതുവികാരം കൂടി ഉള്‍ക്കൊണ്ടുള്ളതാകും പുതുപ്പള്ളിക്കാരുടെ വിധിയെഴുത്ത്.

രാഷ്ട്രീയ പരിഗണനകള്‍ക്കും ജാതി മത ചിന്തകള്‍ക്കും അതീതമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂര്‍ണമായ വിശ്വാസമുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കിടയില്‍ നിന്നും വന്‍പിന്തുണയാണ് ലഭിച്ചത്. യു.ഡി.എഫ് ഒരു ടീമായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. സ്വപ്നതുല്യമായ ഒരു വിജയലക്ഷ്യം ഞങ്ങള്‍ക്കുണ്ട്.

ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ മരണത്തിന് ശേഷവും വെറുതെ വിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ മക്കളെ പോലും മനസാക്ഷിയില്ലാതെ അധിക്ഷേപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഇതെല്ലാം. ഇനിയെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തോട് മാപ്പ് ചോദിക്കാന്‍ സി.പി.എം തയാറുണ്ടോ? വികസനം ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞവര്‍ വ്യക്തിഹത്യയാണ് നടത്തിയത്. ഗൗരവമായ രാഷ്ട്രീയം യു.ഡി.എഫ് പുതുപ്പള്ളിയില്‍ പറഞ്ഞു. മാസപ്പടി അടക്കമുള്ള ആറ് അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി ചോദിച്ചു. മഹാമൗനത്തിന്റെ മാളത്തില്‍ ഭീരുവിനെ പോലെ ഒളിക്കുകയായിരുന്നു മുഖ്യമന്ത്രി.

53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധാനം ചെയ്ത ഉമ്മന്‍ ചാണ്ടി ഒരു വികാരമാണ്. മലയാളികളുടെ മനസില്‍ അദ്ദേഹം ഒരു വിങ്ങലായി നില്‍ക്കുന്നു. എതിരാളികള്‍ വിചാരിച്ചാല്‍ അത് മായ്ച്ച് കളയാന്‍ കഴിയില്ല. ഉമ്മന്‍ ചാണ്ടിയോട് ജനങ്ങള്‍ക്കുള്ള സ്‌നേഹവും അടുപ്പവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. അതോടൊപ്പം സര്‍ക്കാരിനെതിരായ കടുത്ത ജനവികാരം കൂടി ചേരുന്നതാകും പുതുപ്പള്ളിയുടെ വിധിയെഴുത്ത്.

logo
The Fourth
www.thefourthnews.in