'പ്രതീക്ഷ നശിക്കാതെ സഹപ്രവർത്തകയ്‌ക്കൊപ്പം'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

'പ്രതീക്ഷ നശിക്കാതെ സഹപ്രവർത്തകയ്‌ക്കൊപ്പം'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി

സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കോടതികൾ ഒരു സ്ത്രീയെ ഇങ്ങനെ തോൽപ്പിക്കാൻ പാടുണ്ടോ എന്നാണ് ഡബ്ല്യുസിസി ചോദിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡ് പലതവണ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമ കളക്റ്റീവ് രംഗത്തെത്തി. നടിയുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തിൽ നീതിന്യായ വ്യവസ്ഥിതി തന്നെ പെരുമാറിയതിൽ നടുക്കവും നിരാശയും പ്രകടിപ്പിച്ചുകൊണ്ടുള്ള ഡബ്ല്യുസിസിയുടെ കുറിപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

'പ്രതീക്ഷ നശിക്കാതെ സഹപ്രവർത്തകയ്‌ക്കൊപ്പം'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി
'ഇത്തരം ദുരനുഭവത്തില്‍ തകരുന്നത് മുറിവേറ്റവരും അഹങ്കരിക്കുന്നത് മുറിവേൽപ്പിച്ചവരും'; വിചാരണക്കോടതിക്കെതിരെ അതിജീവിത

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ നിരവധി തവണ മാറിയതായി സംസ്ഥാന ഫോറൻസിക് വിഭാഗം അറിയിച്ചതിനെ തുടർന്ന് നടി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഒരു വ്യക്തിയുടെ മൗലിക സ്വാതന്ത്ര്യമായ സ്വകാര്യതയ്ക്കുള്ള സ്വാതന്ത്ര്യം സംരക്ഷിക്കാൻ ഉത്തരവാദപ്പെട്ട കോടതികൾ ഒരു സ്ത്രീയെ ഇങ്ങനെ തോൽപ്പിക്കാൻ പാടുണ്ടോ എന്നാണ് ഡബ്ല്യുസിസി ചോദിക്കുന്നത്.

കോടതിയുടെ പക്കലുള്ള ദൃശ്യങ്ങൾ മറ്റാരും കാണുന്ന സാഹചര്യമുണ്ടാകില്ലെന്ന് കരുതിയ സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത് എന്നത് സമാനമായി നീതിക്കായി പോരാടുന്ന മുഴുവൻ സ്ത്രീകളെയുമാണ് മുറിവേൽപ്പിച്ചിരിക്കുന്നതെന്നാണ് കുറിപ്പിൽ പറയുന്നത്. നടി നേരത്തെ പ്രതികരിച്ചതുപോലെ ഓരോ ഇന്ത്യൻ പൗരന്റെയും അവസാന അത്താണിയാണ് നീതിന്യായ വ്യവസ്ഥ എന്നും സന്ധിയില്ലാതെ അവർ നടത്തുന്ന നിയമയുദ്ധത്തെ നീതിന്യായ വ്യവസ്ഥ കണ്ടില്ലെന്ന് നടിക്കില്ലെന്നാണ് തങ്ങൾ കരുതുന്നതെന്നുമാണ് നടിക്ക് ഐക്യദാർഢ്യം നൽകിക്കൊണ്ട് ഡബ്ല്യുസിസി പറയുന്നത്.

'പ്രതീക്ഷ നശിക്കാതെ സഹപ്രവർത്തകയ്‌ക്കൊപ്പം'; ദൃശ്യങ്ങൾ ഉപയോഗിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യവുമായി ഡബ്ല്യുസിസി
നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് പരിശോധനയിലെ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഹൈക്കോടതി

ഇപ്പോൾ സംഭവിച്ച നികൃഷ്ടമായ നിയമലംഘനത്തെ അപലപിക്കുന്നതായും ഇതിനു പിന്നിലുള്ളവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറിപ്പിൽ പറയുന്നു. ഏറെ നിസ്സഹായതയോടെ എന്നാൽ പ്രതീക്ഷ നശിക്കാതെ പോരാടുന്ന സഹപ്രവർത്തകയ്‌ക്കൊപ്പം തങ്ങൾ നിലകൊള്ളുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് അവസാനിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ജഡ്ജുമാരുൾപ്പെടെയുള്ള കോടതിജീവനക്കാർ പലതവണയായി നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ഉള്ള മെമ്മറി കാർഡ് ഉപയോഗിച്ച് ദൃശ്യങ്ങൾ കണ്ടിട്ടുണ്ട് എന്ന വിവരം പുറത്ത് വരുന്നത്.

logo
The Fourth
www.thefourthnews.in