വീണയ്ക്ക് പ്രതിരോധം തീര്‍ത്ത സിപിഎം ഇപ്പോള്‍ എന്തുപറയുന്നു?, പി രാജീവിന് മറുപടിയുണ്ടോ?; ചോദ്യവുമായി മാത്യു കുഴല്‍നാടന്‍

വീണയ്ക്ക് പ്രതിരോധം തീര്‍ത്ത സിപിഎം ഇപ്പോള്‍ എന്തുപറയുന്നു?, പി രാജീവിന് മറുപടിയുണ്ടോ?; ചോദ്യവുമായി മാത്യു കുഴല്‍നാടന്‍

കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജീവിന് ഉത്തരമുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് എതിരെ കേന്ദ്ര ഏജന്‍സി അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. വീണാ വിജയന് പ്രതിരോധം തീര്‍ത്ത സിപിഎമ്മിന് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ എന്താണ് പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. കെഎസ്ഐഡിസിക്കെതിരായ അന്വേഷണം ഗുരുതരമാണെന്നും ഇതില്‍ വ്യവസായ മന്ത്രി പി രാജീവിന് ഉത്തരമുണ്ടോയെന്നും ക്രമക്കേടുകള്‍ക്ക് വ്യവസായ വകുപ്പ് കൂട്ടുനിന്നതായി അനുമാനിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

എക്സാലോജിക് കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണെന്നും വഴിവിട്ട പണം സ്വീകരിക്കുന്നതിനും ആ പണം വെളുപ്പിച്ചെടുക്കുന്നതിനും വേണ്ടിയുള്ള കടലാസ് കമ്പനിയുടെ പ്രവര്‍ത്തനം പോലെയാണ് കാണാന്‍ കഴിയുന്നതെന്നും താന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ഒട്ടും സുതാര്യമല്ലെന്നും നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ വ്യക്തമാക്കിയിരുന്നു. ഇത് പറഞ്ഞപ്പോള്‍ വീണാ വിജയനെ പ്രതിരോധിച്ചത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആണ്. ഇതില്‍ തെറ്റായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്ന് സിപിഎമ്മിന്റെ വിശദീകരണം. കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തില്‍ സിപിഎം നിലപാട് അറിയാന്‍ താത്പര്യമുണ്ടെന്ന് മാത്യ കുഴല്‍നാടന്‍ പറഞ്ഞു.

വീണയ്ക്ക് പ്രതിരോധം തീര്‍ത്ത സിപിഎം ഇപ്പോള്‍ എന്തുപറയുന്നു?, പി രാജീവിന് മറുപടിയുണ്ടോ?; ചോദ്യവുമായി മാത്യു കുഴല്‍നാടന്‍
വീണാ വിജയന്റെ കമ്പനിക്ക് എതിരെ കേന്ദ്ര അന്വേഷണം; സിഎംആര്‍എലും കെഎസ്‌ഐഡിസിയും അന്വേഷണ പരിധിയില്‍

സിഎംആര്‍എലിനും എക്സാലോജിക്കിനും പുറമെ കെഎസ്ഐഡിസിയോടും കേന്ദ്രം നിലപാട് ചോദിച്ചിട്ടുണ്ട്. മൂന്നുപേര്‍ക്കും നോട്ടീസ് നല്‍കിയിട്ട് വ്യക്തമായ മറുപടി നല്‍കാത്ത സാഹചര്യത്തിലാവും കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ട് എന്ത് മറുപടിയാണ് നല്‍കിയതെന്ന് വീണാ വിജയനും എക്സാലോജിക്കും പൊതുസമൂഹത്തോട് പറയണമെന്നില്ല. എന്നാല്‍ കെഎസ്ഐഡിസി ഇക്കാര്യത്തില്‍ എന്താണ് അറിയിച്ചതെന്ന് മന്ത്രി പി രാജീവ് തുറന്നുപറയണം. സിഎംആര്‍എലുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വിവരം മറച്ചുവെച്ചിട്ടുണ്ട്. സിഎംആര്‍എലില്‍ സംസ്ഥാന സര്‍ക്കാരിന് 14 ശതമാനം ഷെയറുണ്ട്. സംസ്ഥാന സര്‍ക്കാരിന് ലഭിക്കേണ്ട പണം സിഎംആര്‍എല്‍ തട്ടിയെടുത്തതില്‍ പി രാജീവ് മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വര്‍ണക്കടത്തില്‍ കേന്ദ്ര ഏജന്‍സികള്‍ സത്യസന്ധമായ അന്വേഷണം നടത്തിയിട്ടില്ലെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആത്യന്തികമായി കോടതിയിലാണ് വിശ്വസിക്കുന്നതെന്നും മാത്യ കുഴല്‍നാടന്‍ പറഞ്ഞു.

നിരവധി കമ്പനികളില്‍ നിന്ന് എക്‌സാലോജിക് കോടാനുകോടി രൂപ സേവനം നല്‍കാതെ കൈപ്പറ്റി. ചെയ്യാത്ത സേവനത്തിന് ആണ് പണം നല്‍കിയത് എന്ന കണ്ടെത്തലിനെ ഇതുവരെ ആരും ചലഞ്ച് ചെയ്തിട്ടില്ല. മുഖ്യമന്ത്രിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാന്‍ ഒരു മടിയുമില്ല.ഇതിനെല്ലാം പൊതുസമൂഹത്തിന് മുന്നില്‍ സിപിഎം സെക്രട്ടറിയേറ്റ് മറുപടി പറയട്ടെ. തനിക്ക് എതിരായ വിജിലന്‍സ് നടപടി ഉള്‍പ്പെടെ കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in