ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് വിട്ട് അസം എംഎല്‍എ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് വിട്ട് അസം എംഎല്‍എ

മാര്‍ച്ച് 12നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആസമിലെ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്

ലോക്‌സഭ സീറ്റില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് എംഎല്‍എ. അസമിലെ നൗബോയിച്ച മണ്ഡലത്തില്‍നിന്നുള്ള ഭരത് ചന്ദ്ര നാര ആണ് പാര്‍ട്ടി വിട്ടത്. രണ്ടു ദിവസം മുന്‍പാണ് ഖലിംപൂര്‍ ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ഉദയ് ശങ്കര്‍ ഹസാരികയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന തന്‌റെ ഭാര്യ റാണി നാരയെ സ്ഥാനാര്‍ഥിയാക്കുമെന്നായിരുന്നു ഭരത് ചന്ദ്ര നാര പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതാണ് പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഖലിംലൂറില്‍നിന്ന് മൂന്നുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള റാണി നാര കേന്ദ്രമന്ത്രിയുമായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്‌റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് രാജിക്കത്ത് നല്‍കിയത്. ഉടന്‍ പ്രാബല്യത്തോടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്നു- കത്തില്‍ എംഎല്‍എ പറഞ്ഞു. ആസമിലെ കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത്‌നിന്ന് ഞായറാഴ്ച ഭരത് ചന്ദ്ര നാറ രാജിവച്ചിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഭാര്യയ്ക്ക് സീറ്റ് നല്‍കിയില്ല; കോണ്‍ഗ്രസ് വിട്ട് അസം എംഎല്‍എ
'അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം'; പ്രതിപക്ഷത്തിന്റെ ആരോപണം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍

റാണി നാരയും ഉദയ് ശങ്കര്‍ ഹസാരികയും മാസങ്ങള്‍ക്കുമുന്‍പ് ബിജെപിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അന്നുമുതല്‍ ഖലിംപൂര്‍ മണ്ഡലത്തിലെ സീറ്റിനായി ഇരുവരും കടുത്ത തര്‍ക്കത്തിലായിരുന്നു. തുടര്‍ച്ചയായി മൂന്നാംതവണയും സീറ്റ് നേടുന്ന ബിജെപി സ്ഥാനാര്‍ഥി പ്രദാന്‍ ബറുവയ്‌ക്കെതിരെയാണ് ഹസാരിക മത്സരിക്കുന്നത്.

മാര്‍ച്ച് 12നാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആസമിലെ സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക പ്രഖ്യാപിച്ചത്. 14 ലോക്‌സഭ സീറ്റുകളില്‍ 13 സീറ്റിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. സഖ്യകക്ഷിയായ അസം ജതിയ പരിഷത് ഒരു സീറ്റില്‍ മത്സരിക്കും.

logo
The Fourth
www.thefourthnews.in