വിളങ്ങുക ചിത്രകാരാ! യാത്ര പറയുന്നില്ല

വിളങ്ങുക ചിത്രകാരാ! യാത്ര പറയുന്നില്ല

ഏതിരുളിലും മനുഷ്യരാശിയെ പ്രതീക്ഷയിലേയ്ക്ക് നയിക്കാവുന്ന കാഴ്ചയുടെ കാന്തിയുള്ള ചിത്രഭാഷ

1970കളിൽ നമ്മുടെ ആധുനികവാദ ചിത്രകലാ ഭാവുകത്വങ്ങൾ ആകമാനം ഇരുണ്ടുപോയിരുന്നു. ആ ഇരുട്ടൊക്കെയും ആ കാലം നിർമിച്ചതുമായിരുന്നു. അവിടേയ്ക്ക് ഉന്മേഷവും തെളിമയും ലാസ്യവും കൊണ്ടുവന്ന് മൗലികമായ ഒരു ജീവിതാനന്ദത്തിൻ്റെ അനുഭവസാധ്യതയുള്ള ഒരു ചിത്രകലാഭാഷ രൂപപ്പെടുത്തി, കാലാതീതമെന്നോണം അതിൽ തുടർന്ന മഹനീയ സാന്നിധ്യമാണ് എ രാമചന്ദ്രൻ.

വിളങ്ങുക ചിത്രകാരാ! യാത്ര പറയുന്നില്ല
രാമചന്ദ്രന്റെ കലാലോകം

അദ്ദേഹം ഇന്ന് നമുക്കായി അവശേഷിപ്പിച്ചിരിക്കുന്നത് ഏതിരുളിലും മനുഷ്യരാശിയെ പ്രതീക്ഷയിലേയ്ക്ക് നയിക്കാവുന്ന കാഴ്ചയുടെ കാന്തിയുള്ള ചിത്രഭാഷയാണ്. ചെറുവണ്ടായും പ്രാണിയായും പൂവായും പക്ഷിയായും... എന്നുവേണ്ട, ഗാന്ധിയായിപ്പോലും പലതായി മാറുന്ന രാമചന്ദ്രൻ്റെ സ്വയം മറന്ന വിന്യാസമുണ്ട്, ഏതു ചിത്രത്തിലും!

വിളങ്ങുക ചിത്രകാരാ! യാത്ര പറയുന്നില്ല
ആധുനികതയിൽ എ രാമചന്ദ്രൻ വെട്ടിയ തദ്ദേശീയ വഴി

ആ ചിത്രങ്ങളെല്ലാം തിങ്ങിവിങ്ങുന്നുവല്ലോ മനസ്സിൽ ! മരണാനന്തരവും നമ്മുടെ ഹൃദയങ്ങളിലെ താമരപ്പൊയ്കകളിൽ സൗന്ദര്യത്തിൻ്റെ നിത്യാഭ്യാസിയായി

വിളങ്ങുക ചിത്രകാരാ !

യാത്ര പറയുന്നില്ല...

ആദരപൂർവം, നിത്യനമസ്കാരം

logo
The Fourth
www.thefourthnews.in