കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി
കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി

'കോൺഗ്രസിന്റെ വാഗ്ദാനവും വികസനവും കടലാസിൽ മാത്രം'; ഭരണത്തുടർച്ചയ്ക്ക് ഓരോ വോട്ടും ഉറപ്പാക്കണമെന്ന് പ്രവർത്തകരോട് മോദി

ബെംഗളൂരുവിൽ രണ്ടാം ദിന റോഡ് ഷോയിൽ മോദി സഞ്ചരിച്ചത് പത്തു കിലോമീറ്റർ

കർണാടകയിൽ ബിജെപി സർക്കാരിന്റെ ഭരണ തുടർച്ചയ്ക്ക് ഓരോ വോട്ടും ഉറപ്പാക്കാൻ പ്രവർത്തകർക്ക്  നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവമോഗയിൽ അവസാന വട്ട പ്രചാരണ പരിപാടിയിൽ  സംബന്ധിച്ച്  സംസാരിക്കുകയായിരുന്നു  മോദി. 'ഓരോ ബൂത്തും വിജയിപ്പിച്ചെടുക്കാൻ പ്രവർത്തകർ ഉത്സാഹിക്കണം. മോദി വന്നു, യെദ്യൂരപ്പ വന്നു, ഈശ്വരപ്പ വന്നു. ഇനി പാർട്ടി സ്ഥാനാർഥി താനേ ജയിച്ചോളും എന്ന് കരുതി പ്രവർത്തകർ ആരും പോളിങ് ദിവസം വീട്ടിൽ കിടന്നുറങ്ങരുത്. ഓരോ വോട്ടും പെട്ടിയിലാക്കിയിട്ടേ വിശ്രമിക്കാവൂ' പ്രധാനമന്ത്രി അഭ്യർഥിച്ചു .

കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി
കോൺഗ്രസ് അടയ്ക്കുമോ കാവിക്കോട്ടയുടെ തെക്കേ നട?

ലിംഗായത്ത് സ്വാധീന മേഖലയായ ശിവമോഗയിൽ കോൺഗ്രസിനെതിരെ മോദി രൂക്ഷ വിമർശം അഴിച്ചു വിട്ടു . കോൺഗ്രസിന്റെ ഒരു വാഗ്ദാനവും സമ്മതിദായകർ വിശ്വസിക്കരുത്. അവരിവിടെ ദാരിദ്ര്യം നിർമാർജ്ജനം ചെയ്യാനും തൊഴിലില്ലായ്മ പരിഹരിക്കാനും  വികസനം കൊണ്ട് വരാനും  പോകുന്നില്ല . അവരുടെ വാഗ്ദാനങ്ങളും വികസനവും കടലാസിൽ മാത്രം ഒതുങ്ങുന്നവയാണെന്നും പ്രധാന മന്ത്രി ഓർമിപ്പിച്ചു. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ജനകീയ വാഗ്ദാനങ്ങൾ  സമ്മതിദായകരെ സ്വാധീനിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ വന്നതോടെയാണ് പ്രധാനമന്ത്രി അടക്കമുള്ള ബിജെപിയുടെ താര പ്രചാരകർ പ്രകടന പത്രികയെ വിമർശിച്ചു രംഗത്തെത്തി തുടങ്ങിയത്.

കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി
കർണാടകയിലെ 'കനൽത്തരി'യാകാൻ ബാഗേപള്ളി

"ശിവമോഗയിലെ ഓരോ വീട്ടിലും പോയി മോദി വന്നെന്നും നിങ്ങളോടു അന്വേഷണം പറഞ്ഞെന്നും പറയണം. എല്ലാ കുടുംബങ്ങളിൽ നിന്നും എനിക്ക് അനുഗ്രഹം വേണം. എങ്കിൽ മാത്രമേ മുന്നോട്ടു നിങ്ങളെ നയിക്കാനുള്ള കരുത്തും ധൈര്യവും എനിക്ക് ലഭിക്കൂ." വ്യക്തിപരമായ അഭ്യർഥനയായി ഇക്കാര്യം  ബിജെപി പ്രവർത്തകരെ ഏൽപ്പിച്ചുകൊണ്ടായിരുന്നു  മോദിയുടെ മടക്കം.  

കര്‍ണാടകയിലെ റോഡ് ഷോയ്ക്കിടെ നരേന്ദ്ര മോദി
തലസ്ഥാന നഗരം പിടിക്കാന്‍ ബിജെപി; മോദിയുടെ ദ്വിദിന മെഗാ റോഡ് ഷോ ബെംഗളൂരുവില്‍

നേരത്തെ ബെംഗളൂരുവിൽ രണ്ടാം ദിന റോഡ് ഷോയിൽ നരേന്ദ്ര മോദി പത്തു കിലോമീറ്റർ ദൂരമാണ് സഞ്ചരിച്ചത്. തിപ്പസാന്ദ്ര മുതൽ ട്രിനിറ്റി ജങ്ഷൻ വരെ ആയിരുന്നു റോഡ് ഷോ. ശനിയാഴ്ചത്തേതിന് സമാനമായി നഗരം സ്തംഭിപ്പിച്ചായിരുന്നു മോദിയുടെ റാലി. നിരവധി പേരാണ് റോഡ് ഷോ കാണുന്നതിന് തെരുവുകളിൽ തമ്പടിച്ചത്.

logo
The Fourth
www.thefourthnews.in