ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ

ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ

ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍നിന്ന് വില്യം പകര്‍ത്തിയ ഭൗമോദയത്തിന്റെ ചിത്രം എര്‍ത്ത് റൈസ് എന്ന പേരില്‍ പ്രശസ്തമാണ്

ഭൗമോദയത്തിന്റെ അതിസുന്ദരമായ ചിത്രം ചന്ദ്രന്‌റെ ഭ്രമണപഥത്തില്‍നിന്ന് പകർത്തിയ ബഹിരാകാശ യാത്രികൻ വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ. ചന്ദ്രനെ ആദ്യം വലംവെച്ചവരിൽ ഒരാളായ ആന്‍ഡേഴ്‌സ് അപ്പോളോ-8 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്നു. വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ആൻഡേഴ്സ് പറത്തിയ ചെറുവിമാനം വാഷിങ്ടണിലെ ജുവാന്‍ ദ്വീപിനടുത്തുള്ള കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.

അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറലായ വില്യം ആൻഡേഴ്സ് 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യത്തിനിടെയാണ് നീല മാര്‍ബിള്‍ പോലെ തിളങ്ങുന്ന ഭൂമിയുടെ ചിത്രം പകർത്തിയത്. ചാന്ദ്രഭ്രമണപഥത്തിൽനിന്ന് പകർത്തിയ ഈ ചിത്രത്തിലൂടെയാണ് ഭൂമിയെക്കുറിച്ചുള്ള ഏറ്റവും നിര്‍ണായക രൂപം ശാസ്ത്രലോകത്തിനു ലഭിച്ചത്.

ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ
അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ മണിമുഴക്കി സ്വീകരണം, സന്തോഷം പങ്കുവെച്ച് സുനിത വില്യംസിന്റെ നൃത്തം; വീഡിയോയുമായി നാസ

'എര്‍ത്ത് റൈസ്' എന്ന പേരില്‍ പ്രശസ്തമായ ചിത്രത്തിന്‌റെ ഒറിജിനല്‍ പ്രിന്റ് 2022ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലേലത്തില്‍ 11,800 യൂറോ (10,65,749 രൂപ)യ്ക്കാണ് വിറ്റുപോയത്. ലോകത്തെ മാറ്റിമറിച്ച നൂറ് ഫോട്ടോകളുടെ കൂട്ടത്തില്‍ വില്യം ആന്‍ഡേഴ്സിന്‌റെ 'എര്‍ത്ത് റൈസി'നെ ലൈഫ് മാഗസിന്‍ അടയാളപ്പെടുത്തിയിരുന്നു.

ചന്ദ്രനെ 10 വട്ടം വലംവെച്ചുള്ള അപ്പോളോ-8ന്റെ പര്യടനത്തിനിടെയായിരുന്നു വിഖ്യാത ചിത്രം 'എര്‍ത്ത് റൈസ്' വില്യം ആൻഡേഴ്സ് പകര്‍ത്തിയത്. അപ്പോളോ 8 കമാന്‍ഡ് മൊഡ്യൂളും സര്‍വീസ് മൊഡ്യൂളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം പാരിസ്ഥിതിക താത്വിക സ്വാധീനം കണക്കിലെടുക്കുമ്പോള്‍ ബഹിരാകാശ പദ്ധതിയിലെ തന്‌റ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയാണ് ഗ്രഹത്തില്‍ നീല നിഴല്‍ പതിയുന്ന ആ ചിത്രമെന്ന് വില്യം പലതവണ പറഞ്ഞിട്ടുണ്ട്.

വില്യം ആൻഡേഴ്സ് പകര്‍ത്തിയ  'എര്‍ത്ത് റൈസ്' ചിത്രം
വില്യം ആൻഡേഴ്സ് പകര്‍ത്തിയ 'എര്‍ത്ത് റൈസ്' ചിത്രം

യുഎസ് വ്യോമസേനയുടെ ഭാഗമായിരുന്ന വില്യം ആന്‍ഡേഴ്സ് നാസയുടെ 1968ലെ അപ്പോളോ-8 ദൗത്യത്തിന്‌റെ ഭാഗമായതോടെയാണ് ബഹിരാകാശ ഗവേഷണരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. വില്യം ആന്‍ഡേഴ്സിനൊപ്പം ഫ്രാങ്ക് ബോര്‍മാനും ജയിംസ് ലോവലും ചന്ദ്രനെ വലംവെച്ച ആദ്യ മനുഷ്യര്‍ എന്നനിലയിൽ അന്ന് ചരിത്രം കുറിച്ചു. ഭൂമിയിലിറങ്ങാതെ പത്ത് വട്ടമാണ് ഇവര്‍ ചന്ദ്രനെ ഭ്രമണപഥത്തില്‍ വലംവെച്ചത്.

ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ
ചരിത്രംകുറിച്ച് അഗ്നികുൽ കോസ്മോസ്, അഗ്നിബാൻ വിക്ഷേപണം വിജയം; ലോകത്തിലെ ആദ്യ 3ഡി പ്രിന്റഡ് സെമി ക്രയോജനിക് എൻജിൻ

അപ്പോളോ 8 ദൗത്യം അപകടരഹിതമാണെന്ന് താന്‍ കരുതുന്നില്ലെന്നും എന്നാല്‍ മുന്നോട്ടുപോകുന്നതിന് ദേശീയ, ദേശസ്‌നേഹ, പര്യവേക്ഷണ കാരണങ്ങളുണ്ടെന്ന് 1997-ല്‍ നാസയുടെ ചരിത്രപ്രധാനമായ അഭിമുഖത്തില്‍ വില്യം പറഞ്ഞിരുന്നു. ദൗത്യം പരാജയപ്പെടാനും ആരംഭിക്കാതിരിക്കാനുമുള്ള സാധ്യതയും ക്രൂ അംഗങ്ങള്‍ തിരിച്ചുവരാതിരിക്കാനുള്ള മൂന്നിലൊന്ന് സാധ്യതയും അദ്ദേഹം കണക്കാക്കിയിരുന്നു. ക്രിസ്റ്റഫര്‍ കൊളംബസ് കപ്പലിൽ ലോകം ചുറ്റാനിറങ്ങിയതും ഇതേ മോശം സാധ്യതകളോടെയായിരിക്കുമെന്നും വില്യം പറഞ്ഞു.

ചന്ദ്രനെ രണ്ടോ മൂന്നോ തവണ പേടകത്തിൽ വലംവെച്ചശേഷമാണ് വില്യം ആൻഡേഴ്സും സംഘവും ഫോട്ടോ ചിത്രീകരിക്കാൻ തുടങ്ങിയത്. ''ഞങ്ങള്‍ പുറകോട്ടും തല കീഴായും പോകുകയായിരുന്നു. സൂര്യനെയോ ഭൂമിയെയോ കണ്ടില്ല, ചുറ്റിക്കറങ്ങി തിരിച്ചെത്തിയപ്പോള്‍ ആദ്യത്തെ എര്‍ത്ത് റൈസ് കണ്ടു,'' വില്യം പറഞ്ഞു. ഭ്രമണപഥം കാണാന്‍ അലങ്കരിച്ച ക്രിസ്മസ് ട്രീ പോലെയായിരുന്നെന്നും എന്നാല്‍ ചാന്ദ്രപ്രകൃതി ഇതില്‍നിന്ന് തികച്ചും വൈരുധ്യം നിറഞ്ഞതാണെന്നും വില്യം പറഞ്ഞിരുന്നു.

ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ
ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും

1933ല്‍ ഹോങ്കോങില്‍ ജനിച്ച വില്യം ആന്‍ഡേഴ്സ് യുഎസ് നേവല്‍ അക്കാഡമിയില്‍നിന്ന് ബിരുദം നേടിയ ശേഷം ന്യൂക്ലിയര്‍ എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടി. അമേരിക്കന്‍ എയര്‍ ഫോഴ്സില്‍ ഫൈറ്റര്‍ പൈലറ്റായിരുന്ന അദേഹം മേജര്‍ ജനറലായി ഉയർന്നു. ഇതിനിടെയാണ് നാസയുടെ ഭാഗമാവുകയും അപ്പോളോ-8ലെ സഞ്ചാരികളില്‍ ഒരാളാവുകയും ചെയ്തത്. യുഎസിലെ ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍, നോര്‍വെയിലെ അമേരിക്കന്‍ അംബാസഡര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

ആന്‍ഡേഴ്‌സും ഭാര്യ വലേരിയും ചേര്‍ന്ന് 1996-ല്‍ വാഷിങ്ടണില്‍ ഫ്‌ളൈറ്റ് മ്യൂസിയം സ്ഥാപിച്ചു. ഇതിപ്പോള്‍ ബര്‍ലിങ്ടണിലെ പ്രാദേശിക വിമാനത്താവളത്തിലാണ് സ്ഥിതി ചെയ്യുന്നത്. 15 വിമാനം, നിരവധി പുരാതന സൈനിക വാഹനങ്ങള്‍, ഒലൈബ്രറി, വിമുക്തഭടന്മാര്‍ സംഭാവന ചെയ്ത നിരവധി പുരാവസ്തുക്കള്‍ എന്നിവ മ്യൂസിയത്തിലുണ്ടെന്ന് അതിന്‌റെ വെബ്‌സൈറ്റ് പറയുന്നു. ആന്‍ഡേഴ്‌സ്- വലേരി ദമ്പതികളുടെ ആറ് മക്കളില്‍ രണ്ട് പേരാണ് മ്യൂസിയത്തിന്‌റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നത്.

ചന്ദ്രനെ ആദ്യം വലംവച്ചവരിൽ ഒരാൾ, 10.65 ലക്ഷത്തിന് വിറ്റുപോയ ഭൗമോദയ ചിത്രം പകര്‍ത്തി; വില്യം ആന്‍ഡേഴ്‌സ് ഇനി ഓർമ
തമോഗര്‍ത്തത്തില്‍ അകപ്പെട്ടാല്‍ നിങ്ങള്‍ക്ക് എന്ത് സംഭവിക്കും? ഈ വീഡിയോ നല്‍കും ഉത്തരം

വില്യം ആൻഡേഴ്സ് പറത്തിയ ബീച്ച് എ45 ചെറുവിമാനം അമേരിക്കൻ സമയം രാവിലെ 11.40ഓടെയാണു തകർന്നുവീണത്. ഒരു പഴയ മോഡല്‍ വിമാനം ജോണ്‍സ് ദ്വീപിന്‌റെ വടക്കേ അറ്റത്ത് തകര്‍ന്ന് വെള്ളത്തില്‍ മുങ്ങിയതായി സാന്‍ ജുവാന്‍ കൗണ്ടി ഷെരീഫ് എറിക് പീറ്റര്‍ പറഞ്ഞു. ആ സമയത്ത് പൈലറ്റ് മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അസോസിയേഷന്‍ അറിയിച്ചു. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ആക്ടിവേഷന്‍ അഡ്മിനിസ്‌ട്രേഷനും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

''കുടുംബം തകര്‍ന്നിരിക്കുകയാണ്,'' വില്യമിന്‌റെ മരണവാര്‍ത്ത സ്ഥിരീകരിച്ച് മകന്‍ ഗ്രെഗ് ആന്‍ഡേഴ്‌സ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. അദ്ദേഹം മികച്ച പൈലറ്റായിരുന്നു, ഞങ്ങള്‍ക്ക് അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും,'' ഗ്രെഗ് പറഞ്ഞു.

logo
The Fourth
www.thefourthnews.in