CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം

CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം

ജയോത്തോടെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ന്യൂസിലന്‍ഡ് നിലനിര്‍ത്തി

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന് രണ്ടാം ജയം. ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 99 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയത്. 323 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ചുപടയുടെ പോരാട്ടം 223 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റുമായി തിളങ്ങിയ മിച്ചല്‍ സാന്റ്നറാണ് നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയുടെ നട്ടൊല്ലടിച്ചതും കിവീസ് വിജയം ഉറപ്പിച്ചതും.

323 റണ്‍സെന്ന പടുകൂറ്റന്‍ സ്കോര്‍ നെതര്‍ലന്‍ഡ്സിനെകൊണ്ട് കൂട്ടിയാല്‍ കൂടുന്നതിലും അപ്പുറമായിരുന്നു. 73 പന്തില്‍ 69 റണ്‍സെടുത്ത കോളിന്‍ അക്കര്‍മാനൊഴികെയുള്ളവരാരും പൊരുതാന്‍ പോലും ശ്രമിക്കാതെ കീഴടങ്ങി. വിക്രംജിത് സിങ്ങിന്റെ (12) സ്റ്റമ്പുകള്‍ തെറിപ്പിച്ച് മാറ്റ് ഹെന്റിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് മിച്ചല്‍ സാന്റ്നര്‍ - രച്ചിന്‍ രവീന്ദ്ര സ്പിന്‍ ദ്വയം നെതര്‍ലന്‍ഡ്സ് ബാറ്റിങ് നിരയെ പവലിയനിലേക്ക് മടക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം
CWC2023 | അഫ്ഗാനിസ്ഥാനെതിരായ മത്സരവും ഗില്ലിന് നഷ്ടമാകും; സ്ഥിരീകരിച്ച് ബിസിസിഐ

മാക്സ് ഓഡൗഡ് (16), കോളിന്‍ അക്കര്‍മാന്‍ (69), സ്കോട്ട് എഡ്വേര്‍ഡ്സ് (30), വാന്‍ ഡെര്‍ മേര്‍വ് (1), റെയാന്‍ ക്ലെയിന്‍ (8) എന്നിവരെയാണ് സാറ്റ്നര്‍ മടക്കിയത്. 73 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പടെയാണ് അക്കര്‍മാന്‍ 69 റണ്‍സെടുത്തത്. 27 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സ്കോട്ടിന്റെ ഇന്നിങ്സിലുണ്ടായി. 10 ഓവറില്‍ 59 റണ്‍സ് വഴങ്ങിയാണ് സാന്റ്നര്‍ അഞ്ച് വിക്കറ്റെടുത്തത്.

ബാസ് ഡി ലീഡാണ് (18) രച്ചിന് മുന്നില്‍ കീഴടങ്ങിയത്. ട്രെന്‍റ് ബോള്‍ട്ടിന്റെ അത്യുഗ്രന്‍ ക്യാച്ച് ബാസ് ഡി ലീഡിന്റെ വിക്കറ്റ് കൂടുതല്‍ മികച്ചതാക്കി. സിബ്രാന്‍ഡ് എംഗല്‍ബ്രെക്റ്റിനേയും (29), ആര്യന്‍ ദത്തിനേയും (11) മടക്കി മാറ്റ് ഹെന്റി നെതര്‍ലന്‍ഡ്സ് ഇന്നിങ്സ് അവസാനിപ്പിച്ചു.

CWC2023 | സ്റ്റാറായി സാന്റ്നര്‍; നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് ന്യൂസിലന്‍ഡിന് രണ്ടാം ജയം
CWC2023 |ടിക്കറ്റില്ല, പക്ഷെ ഗ്യാലറിയില്‍ സീറ്റുണ്ട്; ലോകകപ്പില്‍ ബിസിസിഐക്ക് ആരാധകരുടെ 'റെഡ് കാര്‍ഡ്'

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് വില്‍ യങ് (70), ടോം ലാഥം (53), രച്ചിന്‍ രവീന്ദ്ര (51) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവിലാണ് മികച്ച സ്കോറിലേക്ക് എത്തിയത്. മധ്യനിരയുടെ തകര്‍ച്ചയ്ക്ക് ശേഷം ലാഥവും മിച്ചല്‍ സാറ്റ്നറും 17 പന്തില്‍ 36) ചേര്‍ന്ന് നടത്തിയ അതിവേഗസ്കോറിങ്ങ് 300 കടക്കാനും കിവികളെ സഹായിച്ചു. നെതര്‍ലന്‍ഡ്സിനായി വാന്‍ ഡെര്‍ മേര്‍വും പോള്‍ വാന്‍ മീകെരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടി.

logo
The Fourth
www.thefourthnews.in