IPL 2024| ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം

IPL 2024| ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം

ബെംഗളൂരുവിന്റെ മധ്യനിരയെ മായങ്ക് യാദവെന്ന 21-കാരന്‍ തകർത്തെറിയുന്നതായിരുന്നു ചിന്നസ്വാമി സാക്ഷ്യം വഹിച്ചത്

ഐപിഎല്ലില്‍ ലഖ്നൗ സൂപ്പർ ജയന്റ്സിന് രണ്ടാം ജയം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 28 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരുവിന്റെ പോരാട്ടം നിശ്ചിത 19.4 ഓവറില്‍ 153 റണ്‍സില്‍ അവസാനിച്ചു. ബെംഗളൂരുവിന്റെ മധ്യനിരയെ തകർത്ത് മൂന്ന് വിക്കറ്റ് പിഴുത മായങ്ക് യാദവാണ് ലഖ്നൗവിന് ജയം ഒരുക്കിയത്.

വിരാട് കോഹ്ലിയേയും ഫാഫ് ഡുപ്ലെസിസിനെയും പിടിച്ചു കെട്ടാന്‍ തുടക്കത്തിലെ ഇടം കയ്യന്‍ സ്പിന്നർമാരെ കളത്തിലിറക്കിയ കെ എല്‍ രാഹുലിന്റെ തന്ത്രം വിജയിച്ചു. പവർപ്ലേയിലെ ബെംഗളൂരുവിന്റെ ആദ്യപത്യത്തിന് തടയിടാന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്കും മണിമാരന്‍ സിദ്ധാർത്ഥിനും സാധിച്ചു. സ്കോറിങ്ങിലെ മെല്ലപ്പോക്ക് കോഹ്ലിയുടെ പുറത്താകലിന് വഴിയൊരുക്കി. 22 റണ്‍സെടുത്ത കോഹ്ലിയെ മടക്കി ഐപിഎല്ലിലെ ആദ്യ വിക്കറ്റ് സീദ്ധാർഥ് ആഘോഷിച്ചു.

IPL 2024| ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം
മാറുന്ന സീസണ്‍, സഞ്ജുവിന്റെ മാറാത്ത തുടക്കം

തൊട്ടുപിന്നാലെ ഡുപ്ലെസിസ് (19) റണ്ണൗട്ടായി. ബെംഗളൂരുവിന്റെ മധ്യനിരയെ മായങ്ക് യാദവെന്ന 21-കാരന്‍ തകർത്തെറിയുന്നതായിരുന്നു ചിന്നസ്വാമി പിന്നീട് സാക്ഷ്യം വഹിച്ചത്. ഗ്ലെന്‍ മാക്സ്‌വെല്‍ (0), രജത് പാട്ടിദാർ (29), കാമറൂണ്‍ ഗ്രീന്‍ (9) എന്നിവർക്ക് മായങ്കിന്റെ പേസിനെ അതിജീവിക്കാനായില്ല. അനൂജ് റാവത്ത് (11) സ്റ്റോയിനിസിനും കീഴടങ്ങിയതോടെ 103-6 എന്ന നിലയിലേക്ക് ബെംഗളൂരു വീണു.

ദിനേഷ് കാർത്തിക്ക് (4), മായങ്ക് ഡാഗർ (0) എന്നിവരുടെ വിക്കറ്റുകള്‍ ലഖ്നൗവിന്റെ ജയം എളുപ്പമാക്കി. 13 പന്തില്‍ 33 റണ്‍സെടുത്ത മഹിപാല്‍ ലോംറോറാണ് ബെംഗളൂരുവിനെ കൂറ്റന്‍ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. 18-ാം ഓവറില്‍ യാഷ് താക്കൂറിന്റെ പന്തിലായിരുന്നു ലോംറോറിന്റെ പുറത്താകല്‍. 12 റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ മടക്കി ടോപ്ലിയാണ് വിജയം ഉറപ്പിച്ചത്.

IPL 2024| ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം
എട്ട് ഒഴിവുകള്‍ നികത്തണം! ഐപിഎല്ലിലേക്ക് ഉറ്റുനോക്കി ടീം ഇന്ത്യ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് നായകന്‍ കെ എല്‍ രാഹുലും ഡി കോക്കും ചേർന്ന് മികച്ച തുടക്കമാണ് നല്‍കിയത്. പവർപ്ലേയിലെ ആനുകൂല്യം ഉപയോഗിച്ച് അതിവേഗം അർദ്ധ സെഞ്ചുറി കൂട്ടുകെട്ട് തീർക്കാന്‍ സഖ്യത്തിനായി. സ്കോർ 50 കടന്നതിന് തൊട്ടുപിന്നാലെ തന്നെ രാഹുലിനെ (20) പുറത്താക്കി ഗ്ലെന്‍ മാക്‌സ്‌വെല്‍ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ദേവദത്ത് പടിക്കല്‍ (6) സിറാജിന്റെ ഷോർട്ട് ബോള്‍ തന്ത്രത്തിലും കീഴടങ്ങി.

മറുവശത്ത് വിക്കറ്റ് വീണെങ്കിലും ഡി കോക്ക് ചിന്നസ്വാമിയില്‍ തകർത്താടി. ഇതിനിടയില്‍ ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികക്കല്ലും താരം പിന്നിട്ടു. 36 പന്തുകളിലായിരുന്നു ഡി കോക്ക് അർധ ശതകം പിന്നിട്ടത്. നാലാമനായി എത്തിയ മാർക്കസ് സ്റ്റോയിനിസും ഡി കോക്കിനൊപ്പം ചേർന്നു. ഇതോടെ മൂന്നാം വിക്കറ്റിലും അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടായി. സ്റ്റോയിനിസിനെ (15 പന്തില്‍ 24) പുറത്താക്കി മാക്‌സ്‌വെല്‍ തന്നെയാണ് ബെംഗളൂരുവിന് ബ്രേക്ക്ത്രൂ സമ്മാനിച്ചത്.

IPL 2024| ചിന്നസ്വാമിയില്‍ ബെംഗളൂരുവിന് കണ്ണീർ; ലഖ്നൗവിന് രണ്ടാം ജയം
ഹാർദിക്കും ഗ്യാലറികളും; യാര് നല്ലവർ, യാര് കെട്ടവർ!

വൈകാതെ തന്നെ ഡി കോക്ക് ട്രീറ്റും അവസാനിച്ചു. ടോപ്ലിയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കവെയായിരുന്നു താരത്തിന്റെ പുറത്താകല്‍. 56 പന്തില്‍ 81 റണ്‍സ് ഇടം കയ്യന്‍ ബാറ്റർ നേടി. എട്ട് ഫോറും അഞ്ച് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ആറാമനായി എത്തിയ ആയുഷ് ബഡോണിയും (0) സ്കോറിങ് വേഗത്തിലാക്കാനുള്ള ശ്രമത്തിനിടയില്‍ വീണു. യാഷ് ദയാലിനായിരുന്നു വിക്കറ്റ്. പിന്നിലേക്ക് ഓടി ഫാഫ് ഡുപ്ലെസിസാണ് ക്യാച്ചെടുത്തത്.

ക്രീസിലെത്തിയ ശേഷം താളം കണ്ടെത്താന്‍ വിഷമിച്ച നിക്കോളാസ് പൂരാന്‍ അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ടാണ് സ്കോർ 180 കടത്തിയത്. 21 പന്തില്‍ ഒരു ഫോറും അഞ്ച് സിക്സും ഉള്‍പ്പെടെ 40 റണ്‍സെടുത്താണ് പൂരാന്‍ പുറത്താകാതെ നിന്നത്. ബെംഗളൂരുവിനായി മാക്‌സ്‌വെല്‍ രണ്ടും മുഹമ്മദ് സിറാജ്, ദയാല്‍, ടോപ്ലി എന്നിവർ ഓരോ വിക്കറ്റും നേടി.

logo
The Fourth
www.thefourthnews.in