ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കം ഉന്നതര്‍ ഫ്‌ളെമിങ്ങുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തി

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ഹെഡ് കോച്ച് സ്ഥാനത്തേക്കു ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകനുമായ സ്റ്റീഫന്‍ ഫ്‌ളെമിങിനെ ബിസിസിഐ സജീവമായ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.

2009 മുതല്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനായ ഫ്‌ളെമിങ് ദ്രാവിഡില്‍നിന്ന് ചുമതലയേല്‍ക്കാന്‍ അനുയോജ്യനാണെന്ന വിലയിരുത്തലിലാണ് ബിസിസിഐ. എന്നാല്‍, പുതിയ ഹെഡ് കോച്ച് മൂന്ന് ഫോര്‍മാറ്റുകളുടെയും ചുമതല വഹിക്കണമെന്ന ബിസിസിഐയുടെ നിബന്ധന മൂലം വര്‍ഷത്തില്‍ 10 മാസം ടീമിനൊപ്പം ഉണ്ടായിരിക്കേണ്ട സാഹചര്യമായതിനാല്‍ ഫ്‌ളെമിങ് കോച്ച് സ്ഥാനത്തേക്ക് അപേക്ഷ നല്‍കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്നുണ്ട്.

കളിക്കാര്‍ക്കിടയില്‍ നല്ല അന്തരീക്ഷം സൃഷ്ടിച്ച് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവ്, സിഎസ്‌കെയിലെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വിജയനിരക്ക് എന്നീ ഘടകങ്ങളാല്‍ ഫ്‌ളെമിങ് തന്നെയാണ് കോച്ച് സ്ഥാനത്തേക്കുള്ള പ്രഥമപരിഗണനയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ തന്നെ ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കം ഉന്നതര്‍ ഫ്‌ളെമിങ്ങുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, സിഎസ്‌കെ മാനേജ്‌മെന്റുമായി ഫ്‌ളെമിങ് ഇതുസംബന്ധിച്ച് ആശയവിനിമയം ഒന്നും നടത്തിയിട്ടില്ല. മാത്രമല്ല, ഫ്‌ളെമിങ് കോച്ച് സ്ഥാനത്ത് തുടരണമെന്നാണ് സിഎസ്‌കെ മാനേജ്‌മെന്റിന്റെ താത്പര്യവും.

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍
'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

2009ല്‍ സിഎസ്‌കെയുടെ മുഖ്യപരിശീലകനായശേഷം ഫ്‌ളെമിങ് ടി20 ഫോര്‍മാറ്റില്‍ ലോകമെമ്പാടുമുള്ള പല ക്ലബുകളുടെയും പരിശീലകനായി മാറിയിരുന്നു. നാല് വര്‍ഷം ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ പരിശീലിപ്പിച്ചു. ജോബര്‍ഗ് സൂപ്പര്‍ കിങ്സിന്റെയും മേജര്‍ ലീഗ് ക്രിക്കറ്റിലെ ടെക്സസ് സൂപ്പര്‍ കിങ്സിന്റെയും മുഖ്യ പരിശീലകന്‍ കൂടിയാണ് ഫ്‌ളെമിങ്. ഇവ രണ്ടും സിഎസ്‌കെയുടെ സഹോദര ഫ്രാഞ്ചൈസികളാണ്. ദി ഹണ്ടറിലെ സതേണ്‍ ബ്രേവിന്റെ മുഖ്യ പരിശീലകന്‍ കൂടിയാണ് അദ്ദേഹം.

ജൂലായ് ഒന്നുമുതല്‍ 2027 ഡിസംബര്‍ 31 വരെയായിരിക്കും പുതിയ പരിശീലകന്റെ കാലാവധിയെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട. മേയ് 27-ന് വൈകിട്ട് ആറുവരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ വിലയിരുത്തിയശേഷം അഭിമുഖവും കഴിഞ്ഞാണ് പരിശീലകനെ തിരഞ്ഞെടുക്കുക.

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്? ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍
'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

ജൂണ്‍ 29നാണ് ടി20 ലോകകപ്പ് അവസാനിക്കുക. ഇതോടെ ഇപ്പോഴത്തെ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരും. 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും മുന്നില്‍ കണ്ടാണ് പുതിയ കോച്ചിനെ തിരഞ്ഞെടുക്കു. ദ്രാവിഡ് പരിശീലകനായി തുടരാന്‍ സന്നദ്ധനാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ വ്യക്തമാക്കിയിരുന്നു. ഡങ്കന്‍ ഫ്ളച്ചറാണ് അവസാനമായി ഇന്ത്യയുടെ പരിശീലക സ്ഥാനം വഹിച്ച വിദേശി. പിന്നീട് മുന്‍ ഇന്ത്യന്‍ താരങ്ങളായ രവി ശാസ്ത്രി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ പരിശീലകരായിരുന്നു.

logo
The Fourth
www.thefourthnews.in