ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ 
ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്

ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്

കഴിഞ്ഞ ദിവസം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്

ലൈംഗിക പീഡനകേസില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനെതിരെ സുപ്രീം കോടതിയെ സമീപിച്ച് ഗുസ്തി താരങ്ങള്‍. ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിങിന്റെ രാജിയും അറസ്റ്റും ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങള്‍ മൂന്ന് മാസത്തിന് ശേഷം സമരം പുഃനരാരംഭിച്ചത്. കഴിഞ്ഞ ദിവസം ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ കൂടി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. ഇതില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കാത്ത സാഹചര്യത്തിലാണ് താരങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ദേശീയ ഗുസ്തി ഫെഡറേഷനും അധ്യക്ഷനും മറ്റ് പരിശീലര്‍ക്കുമെതിരെ ഈ വര്‍ഷമാദ്യം ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചിരുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ പിന്നീട് നടപടി ഒന്നും ഉണ്ടായില്ല. പിന്നാലെയാണ് ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്‍കിയത്. ഇതിലും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും പ്രതിഷേധത്തിന് തുടക്കമിട്ടത്. പുതിയ പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.

ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ 
ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്
'ബ്രിജ് ഭൂഷണിന്റെ അറസ്റ്റില്ലാതെ പിന്മാറില്ല': ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധത്തിൽ, ലൈംഗിക ചൂഷണ പരാതിയുമായി ഏഴുപേര്‍

ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യാതെ ഇനി രാജ്യതലസ്ഥാനത്തെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍. പരാതികളില്‍ ഇതുവരെയും പ്രഥമ വിവര റിപ്പോര്‍ട്ട് പോലും ഫയല്‍ ചെയ്തിട്ടില്ലെന്ന് ഗുസ്തി താരം സാക്ഷി മാലിക് വ്യക്തമാക്കിയിരുന്നു.

ആരോപണവുമായി ബന്ധപ്പെട്ട് ബോകിസിങ് താരം എം സി മേരി കോമിന്റെ നേതൃത്വത്തില്‍ കായിക മന്ത്രാലയം ജനുവരി 23ന് ഒരു അഞ്ചംഗ മേല്‍നോട്ട സമിതി രൂപീകരിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇതിന്റെ സമയപരിധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുകയും പ്രതിഷേധക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗുസ്തി താരം ബബിത ഫോഗോട്ടിനെ അന്വേഷണ പാനലിലെ ആറാമത്തെ അംഗമായി ചേര്‍ക്കുകയും ചെയ്തു. ഏപ്രില്‍ ആദ്യവാരത്തോടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും കായിക മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.

ലൈംഗിക ചൂഷണ പരാതി: സമരം പുനരാരംഭിച്ചതിന് പിന്നാലെ 
ഗുസ്തി താരങ്ങള്‍ സുപ്രീംകോടതിയിലേയ്ക്ക്
ഗുസ്തി വിവാദം; മേല്‍നോട്ട സമിതിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് താരങ്ങള്‍

എന്നാല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക ആരോപണങ്ങള്‍ സമിതി റിപ്പോര്‍ട്ടില്‍ ശരിവയ്ക്കുന്നില്ലെന്നാണ് പുറത്തുവരുന്ന അനൗദ്യോഗിക വിവരങ്ങള്‍. പ്രധാനമന്ത്രിയില്‍ വിശ്വാസമുള്ളതിനാല്‍ നിയമപരമായ വഴിയിലൂടെ പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗുസ്തി താരങ്ങള്‍ നേരത്തെ നിലപാടെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ ഗുസ്തി താരങ്ങളെ കാണുകയും ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന് ശരിവയ്ക്കുകയും ചെയ്തിരുന്നു.

അതിനിടെ വനിതാ ഗുസ്തി താരങ്ങളുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് ഡല്‍ഹി വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിന് നോട്ടീസ് അയച്ചു. രണ്ട് ദിവസം മുമ്പ് ഡല്‍ഹി പോലീസിന് രേഖാമൂലം പരാതി നല്‍കിട്ടും ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പരാതിക്കാരായ ഗുസ്തി താരങ്ങള്‍ കമ്മീഷനില്‍ പരാതിപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in