ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

ജനുവരിയിലും മൈക്രോസോഫ്റ്റിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു

ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടല്‍ തുടരുന്നു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിരവധി ജീവനക്കാരോട് ജോലിയില്‍ നിന്ന് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് മൈക്രോസോഫ്റ്റ് കമ്പനി. ഈ വര്‍ഷം ജനുവരിയില്‍ കമ്പനിയിലെ വിവിധ വിഭാഗങ്ങളിലായി പതിനായിരത്തിലേറെ ജോലികൾ വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തതിന് പിന്നാലെയാണ് കമ്പനിയുടെ നടപടി.

ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്
കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് മെറ്റാ; 6,000 ജീവനക്കാർക്ക് ജോലി നഷ്ടമാകും

മൈക്രോസോഫ്റ്റ് ജോലി വെട്ടിക്കുറയ്ക്കല്‍ ആരംഭിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ റൗണ്ട് 275 ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് ഗീക്ക് വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിൽ അമേരിക്കയിലാണ് പിരിച്ചുവിടല്‍ ആരംഭിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ മേഖലയില്‍ 276 പിരിച്ചു വിട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിരിച്ചുവിടല്‍ വാര്‍ത്ത മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. 'ഞങ്ങളുടെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതില്‍ ഓര്‍ഗനൈസേഷണല്‍, വര്‍ക്ക്‌ഫോഴ്സ് ക്രമീകരണങ്ങള്‍ അനിവാര്യമാണ്. കമ്പനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളില്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കും'- ഗീക്ക് വയറിന് നല്‍കിയ പ്രസ്താവനയില്‍ മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്
വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; മൂവായിരത്തിലധികം ജീവനക്കാരെ ഒഴിവാക്കി ഒറാക്കിൾ

കഴിഞ്ഞവര്‍ഷവും ഈ സമയത്ത് മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ജനുവരിയില്‍ 10,000 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. കമ്പനിയുടെ ഉയര്‍ന്ന പോസ്റ്റിലുള്ള ജീവനക്കാരുടെ അഞ്ച് ശതമാനമായിരുന്നു ഇത്. കമ്പനി ജോലികള്‍ വെട്ടിക്കുറയ്ക്കുന്നുണ്ടെങ്കിലും പുതിയ നിയമനത്തിനുള്ള ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സിഇഒ സത്യ നാദെല്ലയുടെ പ്രതികരണം. 'ചില മേഖലകളിലെ ജോലികള്‍ ഒഴിവാക്കുമ്പോള്‍, തന്ത്രപരമായ ചില മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാവര്‍ക്കും അത് വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്പോള്‍, സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ്' - നാദെല്ല പറഞ്ഞു.

ജോലികള്‍ വെട്ടിക്കുറച്ചു; വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്
സാമ്പത്തിക പ്രതിസന്ധി: ആഴ്ചകള്‍ക്കകം 9,000 ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ആമസോൺ

ആമസോണ്‍, ഗൂഗിള്‍, മെറ്റ, ഇന്റല്‍ തുടങ്ങിയ വലിയ ടെക് കമ്പനികള്‍ മാസങ്ങളായി കൂട്ടപ്പിരിച്ചുവിടൽ തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കമ്പനികള്‍ പിരിച്ചുവിടലിലേക്ക് കടന്നത്. മെയ് മാസത്തിലെ കൂട്ടപ്പിരിച്ചുവിടലില്‍ മെറ്റയിൽ 6,000 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. അതേമാസം തന്നെ മൂവായിരത്തിലധികം ജീവനക്കാരെ ഐടി ഭീമനായ ഒറാക്കിളും പിരിച്ചു വിട്ടിരുന്നു. സാമ്പത്തിക മാന്ദ്യവും ചെലവ് ചുരുക്കല്‍ നടപടികളുടെ ഭാഗവുമായാണ് തീരുമാനമെന്നാണ് കമ്പനികള്‍ പറയുന്നത്.

logo
The Fourth
www.thefourthnews.in