എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്

ഡൽഹി ഹൈക്കോടതിയിലാണ് മെറ്റാ സ്ഥാപനമായ വാട്സാപ്പ് ഇക്കാര്യം അറിയിച്ചത്

ചാറ്റുകൾ സുരക്ഷിതമാക്കാനുള്ള എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം തകർക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ സേവനം മതിയാക്കേണ്ടി വരുമെന്ന് വാട്‌സ്ആപ്പ്. ഡൽഹി ഹൈക്കോടതിയിലാണ് മെറ്റ സ്ഥാപനമായ വാട്‌സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. സന്ദേശമയയ്‌ക്കുന്നവർക്കും സ്വീകർത്താവിനും മാത്രം സന്ദേശത്തിന്റെ ഉള്ളടക്കം ആക്‌സസ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ ഉപയോക്തൃ സ്വകാര്യത സംരക്ഷിക്കുന്നതാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ.

ചാറ്റുകളുടെ ഉറവിടം കണ്ടെത്താൻ സർക്കാരുകളെ അനുവദിക്കുന്ന ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ് 2021-നെ എതിർത്തായിരുന്നു വാട്സാപ്പ് കോടതിയിലെത്തിയത്. നിയമം എൻക്രിപ്ഷനെ ദുർബലപ്പെടുത്തുകയും ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള ഉപഭോക്തൃ സ്വകാര്യത പരിരക്ഷകൾ ലംഘിക്കുകയും ചെയ്യുന്നതായി കമ്പനികൾ വാദിച്ചു. “ഒരു പ്ലാറ്റ്‌ഫോം എന്ന നിലയിൽ പറയുന്നു, ഞങ്ങളോട് എൻക്രിപ്ഷൻ തകർക്കാൻ പറഞ്ഞാൽ വാട്‌സ്ആപ്പ് ഇന്ത്യ വിടും” സ്ഥാപനത്തിനായി കോടതിയിൽ ഹാജരായ തേജസ് കറിയ ഡിവിഷൻ ബെഞ്ചിനോട് പറഞ്ഞു.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്
ഇനി നെറ്റില്ലാതെയും ഫയലുകള്‍ പങ്കുവെക്കാം; പുത്തന്‍ ഫീച്ചര്‍ ഒരുക്കി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് വാഗ്ദാനം ചെയ്യുന്ന സ്വകാര്യത സവിശേഷതകൾ കാരണമാണ് ആളുകൾ ആപ്പ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ 400 ദശലക്ഷത്തിലധികം ഉപയോക്താക്കളാണുള്ളത്. ഉള്ളടക്കത്തിൻ്റെ എൻക്രിപ്‌ഷനെയും ഉപയോക്താക്കളുടെ സ്വകാര്യതയെയും നിയമങ്ങൾ ദുർബലപ്പെടുത്തുന്നുവെന്ന് പ്ലാറ്റ്‌ഫോം വാദിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14, 19, 21 എന്നിവ പ്രകാരം ഉറപ്പുനൽകുന്ന ഉപയോക്താക്കളുടെ മൗലികാവകാശങ്ങളും നിയമം ലംഘിക്കുന്നു.

എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആവശ്യപ്പെട്ടാൽ ഇന്ത്യ വിടും; മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്
ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍നിന്ന് നീക്കം ചെയ്ത് ആപ്പിൾ

ലോകത്ത് മറ്റൊരിടത്തും ഇത്തരമൊരു നിയമമില്ലെന്നും വാട്സാപ്പ് കോടതിയിൽ പറഞ്ഞു. എന്നിരുന്നാലും, കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ കീർത്തിമാൻ സിങ്, സന്ദേശങ്ങൾ അയച്ചവരെ കണ്ടെത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അതുകൊണ്ടുതന്നെ അത്തരമൊരു സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. ഹർജിയിൽ തുടർവാദത്തിനായി കേസ് ഓഗസ്റ്റ് പതിനാലിലേക്ക് മാറ്റിയിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in