അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം

ഒരു കോടി ജനങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 45 മെറ്റാ വിശകലനങ്ങളുടെ അവലോകനമാണ് നടത്തിയിരിക്കുന്നത്.

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ (യുപിഎഫ്) 32 രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് പഠനം. അകാല മരണം കൂടാതെ, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കാണ് യുപിഎഫ് വഴിവെക്കുന്നത്. മാനസികാരോഗ്യത്തെയും ഇവ പ്രതികൂലമായി ബാധിക്കുന്നു. ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ (ബിഎംജെ) പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, സിഡ്‌നി സര്‍വകലാശാല, ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാല എന്നിവടങ്ങളിലെ വിദഗ്ദരുടേതാണ് വിലയിരുത്തല്‍.

പഞ്ചസാരയടങ്ങിയ ധാന്യങ്ങള്‍, പ്രോട്ടീന്‍ ബാറുകള്‍, ഫിസി പാനീയങ്ങള്‍, നേരത്തെ തയ്യാറാക്കിവയ്ക്കുന്ന മീല്‍സുകള്‍, ഫാസ്റ്റ് ഫുഡ്, ബേക്ക്ഡ് ഭക്ഷണങ്ങള്‍, പഞ്ചസാരയടങ്ങിയ ധാന്യങ്ങള്‍ തുടങ്ങിയ യുപിഎഫിന്റെ ഉപഭോഗം വര്‍ധിച്ചുവരുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഈ ഭക്ഷണങ്ങള്‍ നിരവധി പ്രക്രിയകളിലൂടെ കടന്നു പോകുകയും ചിലതില്‍ നിറങ്ങള്‍, എമല്‍സിഫയര്‍, മറ്റ് ഫ്‌ളേവറുകളും എന്നിവ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് മാരകമായ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്നു.

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം
'100 രൂപയുടെ ഗുളിക'; കാൻസർ തിരിച്ചുവരവ് തടയുന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്

ലണ്ടനിലും അമേരിക്കയിലും ശരാശരി ഭക്ഷണത്തിന്റെ പകുതിയിലധികവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ്. യുവാക്കള്‍, പാവപ്പെട്ടവര്‍, പ്രതികൂല സാഹചര്യങ്ങളില്‍ നിന്നുള്ളവരടക്കം 80 ശതമാനവും അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളാണ് കഴിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇവയില്‍ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലും വിറ്റാമിനുകളും നാരുകളും കുറവുമാണ്.

ഒരു കോടി ജനങ്ങളില്‍ നടത്തിയ പഠനത്തിലൂടെ ഏകദേശം 45 മെറ്റാ വിശകലനങ്ങളുടെ അവലോകനമാണ് നടത്തിയിരിക്കുന്നത്. യുപിഎഫ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുന്നതിന് ജനസംഖ്യാടിസ്ഥാനത്തിലുള്ളതും പൊതുജനാരോഗ്യപരവുമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു

അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ വില്ലന്മാര്‍; അകാല മരണത്തിനും കാന്‍സറടക്കം 32 രോഗങ്ങള്‍ക്കും കാരണമാകുന്നതായി പഠനം
ബീജത്തിന്റെ എണ്ണം കുറവുള്ള പുരുഷന്മാരുടെ കുടുംബത്തിൽ കാൻസർ സാധ്യത കൂടുതലെന്ന് പഠനം

യുപിഎഫ് ആരോഗ്യത്തെ ബാധിക്കുന്നുവെന്ന പഠനങ്ങള്‍ നേരത്തെ വന്നിരുന്നെങ്കിലും കണക്കുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലുകള്‍ ഇതാദ്യമായാണ്. അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ 50 ശതമാനവും ഉല്‍ക്കണ്ഠയടക്കമുള്ള മാനസികാരോഗ്യങ്ങള്‍ 48 മുതല്‍ 50 ശതമാനവും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യതകള്‍ 12 ശതമാനവും വര്‍ധനവാണ് കാണിക്കുന്നത്.

അധികമായി പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നത് മരണത്തിനുള്ള സാധ്യത 21 ശതമാനം വര്‍ധിപ്പിക്കുന്നു. ഹൃദയരോഗങ്ങള്‍ മൂലമുള്ള മരണത്തിനുള്ള സാധ്യത, അധികഭാരം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് 40 മുതല്‍ 66 ശതമാനം വര്‍ധനവും കാണിക്കുന്നു. 22 ശതമാനമാണ് വിഷാദ രോഗ സാധ്യത. കൂടാതെ ആസ്ത്മ, ദഹനപരമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ രോഗങ്ങളും വര്‍ധിക്കുന്നു. അതേസമയം അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപഭോഗം കുറക്കാന്‍ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ചേര്‍ക്കുന്നതും മധുരമുള്ള പാനീയങ്ങള്‍ക്ക് പകരം വെള്ളവും ഉപയോഗിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in