ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

ബുദ്ധമത വിശ്വാസത്തില്‍ പ്രധാനപ്പെട്ട നോമ്പ് കാലത്തിന്‌റെ ഭാഗമായി 7,000 കുറ്റവാളികൾക്കാണ് മാപ്പുനൽകിയത്

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളിലില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന.

ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും
മണിപ്പൂർ ലൈഗികാതിക്രമം: അതിജീവിതമാരെ ചോദ്യം ചെയ്യുന്നതിൽ നിന്ന് സിബിഐയെ താത്കാലികമായി വിലക്കി സുപ്രീംകോടതി

ബുദ്ധമത വിശ്വാസത്തില്‍ പ്രധാനപ്പെട്ട നോമ്പ് കാലത്തിന്റെ ഭാഗമായി 7,000 കുറ്റവാളികള്‍ക്ക് മാപ്പു നല്‍കുന്നുവെന്നാണ് പട്ടാളഭരണകൂടം അറിയിച്ചിട്ടുള്ളത്. ഇതില്‍ സൂചിയും അവരുടെ കൂട്ടാളിയും മുന്‍ പ്രസിഡന്‌റുമായ വിന്‍ മിന്റും ഉള്‍പ്പെടും. എന്തുകൊണ്ടാണ് സൂചിക്ക് മാപ്പുനല്‍കാന്‍ ഭരണകൂടം തയ്യാറായത് എന്നത് സംബന്ധിച്ചോ അവര്‍ ഇനി രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമോ തുടങ്ങിയ കാര്യങ്ങളിലോ വ്യക്തതയില്ല.

Redazione

ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സൂചി സര്‍ക്കാരിനെ 2021ലാണ് പട്ടാളം അട്ടിമറിക്കുന്നത്. പിന്നാലെ സൂചിക്ക് മേല്‍ വിവിധ കുറ്റങ്ങള്‍ ചുമത്തി. 78കാരിയായ സൂചിക്ക് മേല്‍ 19 കേസുകളാണ് പട്ടാളഭരണകൂടം ചുമത്തിയിരുന്നത്. അഴിമതിയടക്കം ചുമത്തപ്പെട്ട നിരവധി കുറ്റങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും
ജയ്പൂർ-മുംബൈ ട്രെയിനിൽ വെടിവയ്പ്പ്: കൊലപാകതം ഡ്യൂട്ടിയിൽ നിന്ന് നേരത്തെ ഇറങ്ങാൻ അനുവദിക്കാത്തതിലെന്ന് എഫ്ഐആർ

എല്ലാ കേസുകളിലുമായി ആകെ 33 വര്‍ഷം തടവുശിക്ഷയാണ് സൂചി നേരിടുന്നത്. ഇപ്പോള്‍ അഞ്ച് കുറ്റങ്ങളില്‍ നിന്ന് പട്ടാളഭരണകൂടം മുക്തയാക്കിയതോടെ ശിക്ഷാ കാലാവധി കുറയും. ജയിലിലായിരുന്ന സൂചിയെ കഴിഞ്ഞ ദിവസം വീട്ടു തടങ്കലിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുനല്‍കല്‍. അതേസമയം മ്യാന്മറില്‍ നാലാംതവണയും അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയത്.

മ്യാന്മറില്‍ നാലാംതവണയും അടിയന്തരാവസ്ഥ നീട്ടിയിട്ടുണ്ട്. ആറ് മാസത്തേക്ക് കൂടിയാണ് അടിയന്തരാവസ്ഥ നീട്ടിയത്.

മ്യാന്മറിലെ സ്വാതന്ത്ര്യസമര പേരാളിയും ആധുനിക മ്യാന്മറിന്‌റെ പിതാവുമായ ആങ് സാങ്ങിന്‌റെ മകളായ സൂചിക്ക്, ജനാധിപത്യം പുനഃസ്ഥാപിക്കാൻ അഹിംസയിലൂന്നി നടത്തിയ പോരാട്ടങ്ങള്‍ക്കാണ് 1991 ല്‍ സമാനാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്. 1989 മുതല്‍ 21 വര്‍ഷത്തിനിടെ 15 വര്‍ഷവും അവര്‍ വീട്ടുതടങ്കലിലായിരുന്നു. 2010 ലാണ് രാജ്യാന്തര സമ്മര്‍ദങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ മോചിതയാകുന്നത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ച് മ്യാന്മറിന്‌റെ ഭരണാധികാരിയായി. ലോകത്താകമാനം ജനാധിപത്യ - മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മുഖമായിരിക്കുമ്പോഴും ഭരണാധികാരിയെന്ന നിലയില്‍ റോഹിങ്ക്യന്‍ വിഷയത്തില്‍ സൂചിയെടുത്ത നിലപാട് വ്യാപകമായി വമര്‍ശിക്കപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in