നെറ്റ്സ യഹൂദയ്ക്ക് മേൽ അമേരിക്കയുടെ സൈനിക ഉപരോധം; ഇസ്രയേൽ - യുഎസ് അസ്വാരസ്യം വര്‍ധിക്കുന്നു, നേരിടുമെന്ന് നെതന്യാഹു

നെറ്റ്സ യഹൂദയ്ക്ക് മേൽ അമേരിക്കയുടെ സൈനിക ഉപരോധം; ഇസ്രയേൽ - യുഎസ് അസ്വാരസ്യം വര്‍ധിക്കുന്നു, നേരിടുമെന്ന് നെതന്യാഹു

ഏപ്രിൽ 19ന് വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്ക് മേൽ അമേരിക്ക നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു

ഗാസ വിഷയത്തില്‍ ഇസ്രയേല്‍ - അമേരിക്ക ബന്ധം കൂടുതല്‍ വഷളാകുന്നു. വെസ്റ്റ് ബാങ്കില്‍ നടത്തിയ മനുഷ്യാവകാശലംഘനങ്ങളുടെ പേരില്‍ ഇസ്രയേലി പ്രതിരോധസേനാ (ഐ.ഡി.എഫ്) യൂണിറ്റായ നെറ്റ്സ യഹൂദയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയുടെ നീക്കത്തിലൂടെയാണ് ഭിന്നത പരസ്യമാകുന്നത്. ഇതാദ്യമായാണ് ഇസ്രയേലിനെതിരെ അമേരിക്ക ഉപരോധനീക്കം നടത്തുന്നത്.

എന്നാല്‍, നെറ്റ്സ യഹൂദയ്ക്കെതിരെ ഏര്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ രംഗത്തെത്തി. ഇസ്രയേലി പ്രതിരോധ സേനയുടെ ഏതെങ്കിലും യുണിറ്റിനെതിരെ ഉപരോധമേര്‍പ്പെടുത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനെ സര്‍വ ശക്തിയുമുപയോഗിച്ച് നേരിടുമെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

2022-ൽ, നെറ്റ്‌സ യെഹൂദാ സൈനികർ വെസ്റ്റ്ബാങ്കിൽ തടവിലാക്കിയ എഴുപത്തിയെട്ടുകാരനായ അമേരിക്കൻ-പലസ്തീനി ഉമർ അസദിനെ കണ്ണും കൈയും കെട്ടി കൊടും തണുപ്പുള്ള മേഖലയിൽ ഉപേക്ഷിച്ചിരുന്നു

വെസ്റ്റ് ബാങ്കിലെ ഇസ്രയേലി കുടിയേറ്റക്കാർക്ക് മേൽ അമേരിക്ക ഏപ്രിൽ 19ന് നിരവധി ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് നെറ്റ്‌സ യഹൂദയ്‌ക്കെതിരെയും അമേരിക്ക നടപടിക്കൊരുങ്ങുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയ്ക്ക് ഇസ്രയേലുമായി വർധിച്ചുവരുന്ന അസ്വാരസ്യങ്ങളുടെ സൂചനയാണെന്നാണ് വിലയിരുത്തൽ.

ഇസ്രയേൽ പ്രധാനമന്ത്രിക്ക് പുറമെ വാർ ക്യാബിനറ്റ് അംഗം ബെന്നി ഗ്യാന്റ്സും അമേരിക്കയുടെ നീക്കത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി സംസാരിച്ചിരുന്നെനും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഈ ഘട്ടത്തില്‍ ഇസ്രയേലിനെതിരായ ഏതൊരു ഉപരോധവും അബദ്ധമാകുമെന്നും ഗ്യാൻറ്സ് പ്രതികരിച്ചു.

നെറ്റ്സ യഹൂദയ്ക്ക് മേൽ അമേരിക്കയുടെ സൈനിക ഉപരോധം; ഇസ്രയേൽ - യുഎസ് അസ്വാരസ്യം വര്‍ധിക്കുന്നു, നേരിടുമെന്ന് നെതന്യാഹു
തീവ്രവിശ്വാസവും കൊടുംക്രൂരതയും മുഖമുദ്ര; എന്തിനാണ് ഇസ്രയേല്‍ സൈനിക വിഭാഗം 'നെത്സ യെഹൂദ'യെ അമേരിക്ക വിലക്കുന്നത്‌?

അതേസമയം, ഇസ്രയേലി സൈനിക, പോലീസ് യൂണിറ്റുകള്‍ എന്നിവയെ അമേരിക്കയുടെ സഹായം സ്വീകരിക്കുന്നതിൽനിന്ന് അയോഗ്യരാക്കണമെന്ന് ഇസ്രയേൽ ലീഹി വെറ്റിങ് ഫോറം മാസങ്ങൾക്ക് മുൻപ് ആന്റണി ബ്ലിങ്കനോട് ശുപാർശ ചെയ്തിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

2022-ൽ, നെറ്റ്‌സ യെഹൂദാ സൈനികർ വെസ്റ്റ്ബാങ്കിൽ തടവിലാക്കിയ എഴുപത്തിയെട്ടുകാരനായ അമേരിക്കൻ-പലസ്തീനി ഉമർ അസദിനെ കണ്ണും കൈയും കെട്ടി കൊടും തണുപ്പുള്ള മേഖലയിൽ ഉപേക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് നെറ്റ്‌സ യെഹൂദ ബറ്റാലിയൻ കമാൻഡറെ ശാസിക്കുകയും രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും ചെയ്തു. സമാനമായ നിരവധി കുറ്റങ്ങൾ ഈ സൈനിക യുണിറ്റിനെതിരെ ആരോപിക്കപ്പെടുന്നുണ്ട്. തീവ്ര ചിന്താഗതിക്കാരായ ഇസ്രയേലി കുടിയേറ്റക്കാരാണ് ഈ യൂണിറ്റിലെ അംഗങ്ങൾ.

നെറ്റ്സ യഹൂദയ്ക്ക് മേൽ അമേരിക്കയുടെ സൈനിക ഉപരോധം; ഇസ്രയേൽ - യുഎസ് അസ്വാരസ്യം വര്‍ധിക്കുന്നു, നേരിടുമെന്ന് നെതന്യാഹു
ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍ ആയുധങ്ങളെന്തെല്ലാം?

ഉപരോധം ഏർപ്പെടുത്തുകയാണെങ്കിൽ അമേരിക്കയുടെ ധനസഹായം, ആയുധങ്ങൾ എന്നിവയൊന്നും നെറ്റ്‌സ യഹൂദ യൂണിറ്റിലെ സൈനികർക്ക് ഉപയോഗിക്കാൻ കഴിയാതെ വരും. കൂടാതെ അമേരിക്കയുടെ സൈനിക പരിശീലനത്തിൽനിന്നും ഇവർ ഒഴിവാക്കപ്പെടും.

അതേസമയം, ശനിയാഴ്ചയാണ് അമേരിക്ക ഇസ്രയേലിന് 17000 കോടി ഡോളറിന്റെ പ്രതിരോധ സഹായം അനുവദിച്ചത്. ഏകദേശം 520 കോടി ഡോളർ ഇസ്രയേലിൻ്റെ മിസൈൽ, റോക്കറ്റ് പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിനും നൂതന ആയുധ സംവിധാനങ്ങൾ വാങ്ങുന്നതിന് 350 കോടി ഡോളറും ഇസ്രയേലിന് ഇത്തരത്തിൽ ലഭിക്കും.

logo
The Fourth
www.thefourthnews.in