ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍  ആയുധങ്ങളെന്തെല്ലാം?

ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍ ആയുധങ്ങളെന്തെല്ലാം?

നയതന്ത്രചര്‍ച്ചകളോടെ ആക്രമണങ്ങള്‍ എത്രയും പെട്ടന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ ഗതിയെന്താവും? എന്തൊക്കെ ആയുധങ്ങളായിരിക്കും ഇറാനെതിരെ ഇസ്രയേല്‍ ഉപയോഗിക്കുക

ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക് പോവുകയാണ്. സിറിയയില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിന് മറുപടിയെന്നോളം ഇസ്രയേല്‍ ഇറാനിലെ ഇസ്ഫഹാനില്‍ വ്യോമാക്രമണം പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. ആക്രമണത്തിന് ഉടനെ തിരിച്ചടിയില്ലെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക കെട്ടടങ്ങിയിട്ടില്ല.

നിലവില്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതായി യുഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്രചര്‍ച്ചകളോടെ ആക്രമണങ്ങള്‍ ഏത്രയും പെട്ടന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഗതിയെന്താവും? എന്തൊക്കെ ആയുധങ്ങളായിരിക്കും ഇറാനെതിരെ ഇസ്രയേല്‍ ഉപയോഗിക്കുക ?

ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍  ആയുധങ്ങളെന്തെല്ലാം?
ഇറാനിയൻ ആണവ കേന്ദ്രങ്ങളുടെ നഗരം; ഇസ്രയേൽ ആക്രമണം നടത്തിയ ഇസ്‌ഫഹാന്‍ നഗരത്തിന്റെ പ്രാധാന്യമെന്ത്?

പതിറ്റാണ്ടുകളായി സംഘര്‍ഷ ബാധിതമായ ഇറാനിലെ പല പ്രദേശങ്ങളിലും ആക്രമണം നടത്താനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ പൂര്‍ണ സംഘര്‍ഷത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നേക്കാം. ഇത്തരത്തില്‍ ആക്രമണത്തിലേക്ക് കടക്കുകയാണെങ്കില്‍ ഇസ്രയേല്‍ ഇറാനെതിരെ ഏറ്റവും കൂടുതല്‍ നടത്തുക വ്യോമാക്രമണമായിരിക്കും.

ഇസ്രയേലില്‍ നിന്ന് 2,000 കിലോമീറ്ററോളം മാത്രമാണ് ഇറാന്റെ മിക്ക സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും നിലനില്‍ക്കുന്നത്. ഇരു രാജ്യങ്ങളിലെയും ഏറ്റവും അടുത്ത പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം 900 കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ഇസ്രയേലിന്റെ കൈവശമുള്ള ജെറ്റ് വിമാനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമായ F-15i Ra'am, F-35i Adir എന്നിവയായിരിക്കും ഉപയോഗിക്കുക. എന്നാല്‍ ഇറാനിലെ ദീര്‍ഘ ദൂരത്തിലേക്ക് പറക്കുന്ന ഈ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുക എന്നതാണ് ഇസ്രയേല്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

ഇതിന് പുറമെ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ സൗദി അറേബ്യയോ ജോര്‍ദാനോ ഇസ്രയേലിന് അനുമതി നല്‍കാന്‍ സാധ്യതയുമില്ല.

ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍  ആയുധങ്ങളെന്തെല്ലാം?
കൊമ്പുകോര്‍ത്ത് ഇസ്രയേലും ഇറാനും; ഇന്ത്യയ്ക്ക് മുന്നിലുള്ള ആശങ്കയെന്ത്?

ഈ രാജ്യങ്ങളുടെ അകത്ത് നിന്ന് തന്നെ പലസ്തീന്‍ എതിരായ ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. ഇതിനിടെ ഇസ്രയേലിന് വ്യോമപാത തുറന്നുകൊടുക്കുക കൂടി ചെയ്താല്‍ ഇത് രാജ്യത്തിന് അകത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദിക്കും ജോര്‍ദാനും അറിയാം.

ഇനി സൗദിയെയും ജോര്‍ദാനെയും ഒഴിവാക്കി തെക്കന്‍ ഇറാനിലേക്ക് ആക്രമണത്തിനായി ചെങ്കടലിലൂടെയും യെമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെയും വിമാനം പറത്തുകയാണെങ്കില്‍ തന്നെ ഇസ്രയേലി ജെറ്റുകകല്‍ക്ക് ഇറാനിയന്‍ തീരപ്രദേശത്ത് എത്തുന്നതിനുമുമ്പ് 4,700 കിലോമീറ്റര്‍ (2,920 മൈല്‍) യാത്ര ചെയ്യെണ്ടതുണ്ട്.

വടക്കന്‍ ഇറാനെ ആക്രമിക്കാനുള്ള ഏറ്റവും വേഗതയേറിയ പാത സിറിയ, ഇറാഖ് എന്നിവയിലൂടെയാണ്. 2007-ല്‍ സിറിയയില്‍ നിര്‍മിക്കുന്ന ആണവ റിയാക്ടര്‍ ഇസ്രായേല്‍ നശിപ്പിച്ചതുപോലെ, ജാമിംഗിലൂടെയോ സൈബര്‍ ആക്രമണത്തിലൂടെയോ ഇസ്രയേല്‍ വ്യോമസേന സിറിയയുടെ വ്യോമ പ്രതിരോധത്തെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ മേഖലയിലൂടെ ഇസ്രയേല്‍ ജെറ്റുകള്‍ക്ക് പറക്കാന്‍ സാധിക്കു. സിറിയയുടെ വ്യോമ പ്രതിരോധ റഡാര്‍ ശൃംഖലയുടെ വലിയൊരു ഭാഗം ഇസ്രായേല്‍ നേരത്തെ തന്നെ 'സ്വിച്ച് ഓഫ്' ചെയ്തിട്ടുണ്ട്.

ഇറാൻ - ഇസ്രയേൽ സംഘർഷ ഭീതിയിൽ പശ്ചിമേഷ്യ; ആണവ ശക്തികളുടെ പക്കല്‍  ആയുധങ്ങളെന്തെല്ലാം?
'ഉടൻ തിരിച്ചടിയില്ല'; ഇസ്രയേല്‍ ആക്രമണത്തോട് പ്രതികരിച്ച് ഇറാൻ, പശ്ചിമേഷ്യയ്ക്ക് താത്കാലിക ആശ്വാസം

വലിയ വ്യോമാക്രമണം നടക്കുകയാണെങ്കില്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ മാത്രമേ ഇത്തരത്തില്‍ സൈബര്‍ സാങ്കേതികത ഇസ്രയേലിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. യുദ്ധവിമാനങ്ങളില്‍ ചേര്‍ക്കുന്ന ബാഹ്യ ഇന്ധന ടാങ്കുകള്‍ക്ക് വിമാനങ്ങളുടെ യാത്രാദൂരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഇവ അവയെ ശത്രു റഡാറില്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും.

ഇസ്രയേല്‍ രൂപകല്പന ചെയ്ത ഇന്ധന ടാങ്കുകള്‍ അവരുടെ എ35 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്, അത് ഇപ്പോഴും റഡാറിന് അദൃശ്യവും മിതമായ രീതിയില്‍ ഒളിഞ്ഞുകിടക്കാന്‍ അനുവദിക്കുന്നതുമാണ്. ഇവ ഇറാനിലേക്ക് എത്താന്‍ ഇസ്രയേല്‍ വിമാനങ്ങളെ സഹായിക്കും. റാഡാറുകളില്‍ പെടാതെ സ്വന്തം എയര്‍ബേസുകളിലേക്ക് വൈമാനികര്‍ക്ക് മടങ്ങാനും റഡാറുകളെ നശിപ്പിക്കാനും മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്ന് ജെറ്റ് വിമാനങ്ങളെ സംരക്ഷിക്കാനും ഇത്തരം ജെറ്റുകളെ അനുഗമിക്കുന്ന മറ്റുവിമാനങ്ങള്‍ ഇല്ലാതെ തന്നെ ഈ യുദ്ധവിമാനങ്ങള്‍ക്ക് ബാഹ്യ ഇന്ധന ടാങ്കുകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.

എന്നാല്‍ അപ്പോഴും ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നിലവില്‍ ഇറാന്റെ കൈവശമുള്ള റഡാറുകള്‍ എത്തരത്തില്‍ ഉള്ളതാണെന്നും എവിടെയൊക്കെ ഉണ്ടെന്നും ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല.

നാവികാക്രമണത്തിന്റെ സാധ്യതകള്‍

ഇസ്രായേലിന്റെ കൈവശം അഞ്ച് ഡോള്‍ഫിന്‍-ക്ലാസ് അന്തര്‍വാഹിനികളുണ്ട്, ജര്‍മ്മന്‍ ഡീസല്‍-ഇലക്ട്രിക് സബ്സുകള്‍ ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുക. ഇസ്രയേലിനായി നിര്‍മ്മിച്ച ഏറ്റവും പുതിയ രണ്ട് സബ്സുകള്‍ക്ക് എഐപി അല്ലെങ്കില്‍ എയര്‍-ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ ഉണ്ട്, അതായത്, അവയ്ക്ക് ആഴ്ചകളോളം വെള്ളത്തിനടിയില്‍ തുടരാനാകും.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പറേഷന്റെ (ഐആര്‍ജിസി) ഇന്റലിജന്‍സ് ശേഖരണ കമാന്‍ഡ് കപ്പലായ ബെഹ്ഷാദ് ആയിരിക്കും ഇസ്രയേലിന്റെ ലക്ഷ്യങ്ങളിലൊന്ന്. മൂന്ന് വര്‍ഷമായി കടലില്‍ ആയിരുന്ന ഈ കപ്പല്‍ ബാബ് അല്‍ മന്ദേബ് കടലിടുക്കിന് സമീപമുള്ള ചെങ്കടലിന്റെ അഴിമുഖത്ത് അടുത്ത കാലം വരെ നിലയുറപ്പിച്ചിരുന്നു. പിന്നീട് കപ്പലിനെ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകാന്‍ ഉത്തരവിട്ടു, ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം ഹോര്‍മുസ് കടലിടുക്കിനുള്ളിലെ ബന്ദര്‍ അബ്ബാസിലെ നാവിക താവളത്തിന് തൊട്ടുപുറത്താണ് നിലവില്‍ ഈ ചാരകപ്പല്‍ ഉള്ളത്.

നിലവില്‍ കപ്പല്‍ ഇറാന്റെ സുരക്ഷിത തീരപ്രദേശത്ത് ആണെങ്കിലും ഇസ്രയേലിന് ആക്രമിക്കാന്‍ സാധിക്കും. 200 കി.മീ മുതല്‍ 350 കി.മീ (124-217 മൈല്‍) ദൂരപരിധിയുള്ളതും അന്തര്‍വാഹിനികളുടെ ടോര്‍പ്പിഡോ ട്യൂബുകളിലൂടെ വെള്ളത്തിനടിയില്‍ വിക്ഷേപിക്കാവുന്നതുമായ പോപ്പേ ക്രൂയിസ് മിസൈലിന്റെ ലാന്‍ഡ് അറ്റാക്ക് വേരിയന്റായ ടര്‍ബോ പോപ്പേയാണ് ഇസ്രായേലിന്റെ ഡോള്‍ഫിന്‍ ക്ലാസ് സബ്സുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഡോള്‍ഫിന്‍ സബ്സ് ഇസ്രായേലിന്റെ ആണവ പ്രതിരോധത്തിന്റെ ഭാഗമാണ്, പോപ്പിയുടെ ഒരു പതിപ്പിന് 1,500 കിലോമീറ്റര്‍ (932 മൈല്‍) പരിധിയുണ്ടെന്നും മെച്ചപ്പെട്ട ഡോള്‍ഫിന്‍ ക്ലാസിന്റെ ഏറ്റവും പുതിയ പതിപ്പിന് വിഎല്‍എസ് (വെര്‍ട്ടിക്കല്‍ ലോഞ്ചിംഗ് സിസ്റ്റം) ഉണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇന്ധനം സൂക്ഷിക്കാവുന്ന ദൈര്‍ഘ്യമേറിയ മിസൈലുകള്‍ വിക്ഷേപിക്കാന്‍ ഇതിലൂടെ സാധിക്കും. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സമുദ്രത്തില്‍ നിന്ന് ഇറാനിയന്‍ തീരദേശ ലക്ഷ്യങ്ങളെ ആക്രമിക്കുകയും പിന്നീട് എളുപ്പത്തില്‍ തിരികെ പോകാനും ഇസ്രയേല്‍ ഡോള്‍ഫിന്‍ സബുകള്‍ക്ക് സാധിക്കും.

logo
The Fourth
www.thefourthnews.in