വിസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വിസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35 ശതമാനം മാത്രം

വിസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വിസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35 ശതമാനം മാത്രം

രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്

അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസ അനുവദിക്കുന്നതിൽ പരിധി ഏർപ്പെടുത്തി കാനഡ. അടുത്ത രണ്ട് വർഷത്തേക്കാണ് കനേഡിയൻ സർക്കാർ പരിധി ഏർപ്പെടുത്തുന്നത്. 2024-ൽ, പഠന വിസയ്ക്കുള്ള അപേക്ഷകൾ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. വടക്കൻ അമേരിക്കൻ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ അഭൂതപൂർവമായ വർധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് കാനഡയെ നയിച്ചത്.

വിസ അനുവദിക്കുന്ന നിരക്ക് കുറയുന്നതോടെ ഇനിമുതൽ ഏകദേശം 3,60,000 വിസകൾ മാത്രമാണ് 2024ൽ അനുവദിക്കുക. 2023-ൽ ഒൻപത് ലക്ഷത്തോളം വിദ്യാർഥികളാണ് കാനഡയിലെത്തിയിരുന്നത്. വിദ്യാർഥികളെയും ഭവന വിപണിയെയും സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് കനേഡിയൻ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. "അന്താരാഷ്ട്ര വിദ്യാർഥികളിൽനിന്ന് ഉയർന്ന ഫീസ് വാങ്ങി മോശം സേവനങ്ങള്‍ നൽകുന്ന സ്വകാര്യ കോളേജുകളെക്കുറിച്ചുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു.

വിസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വിസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35 ശതമാനം മാത്രം
കാനഡയിലെ നയതന്ത്ര പ്രതിസന്ധി: ഇന്ത്യന്‍ സ്റ്റുഡന്റ് വിസയില്‍ ഇടിവുണ്ടായതായി കനേഡിയന്‍ മന്ത്രി

2022-ൽ കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർഥി ജനസംഖ്യയുടെ 40 ശതമാനവും ഇന്ത്യൻ വിദ്യാർഥികളായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഇന്ത്യക്കാരായ വിദ്യാർഥികളെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. പി ആർ എടുത്ത് സ്ഥിരതാമസമാക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യക്കാരുടെ പ്രിയസ്ഥലങ്ങളിൽ ഒന്നുകൂടിയാണ് കാനഡ.

രാജ്യത്തെ ഭവന വിപണിയിൽ ഉയർന്ന ഇമിഗ്രേഷൻ സംഖ്യ ഉണ്ടാക്കുന്ന ആഘാതം രാജ്യത്തെ സർക്കാരിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരുന്നു. 2023-ൽ, സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി 5,00,000 സ്ഥിര താമസക്കാരെയും 9,00,000 അന്താരാഷ്ട്ര വിദ്യാർഥികളെയും പ്രവേശിപ്പിക്കാൻ കാനഡ ലക്ഷ്യമിട്ടിരുന്നു. എന്നാൽ ഇത് 3,45,000 ഭവന യൂണിറ്റുകളുടെ കുറവുണ്ടാകാൻ കാരണമായി. ഇതോടെ പലിശ നിരക്കുകൾ വർധിക്കുകയായിരുന്നു.

വിസ പരിധി പ്രഖ്യാപിച്ച് കാനഡ; ഇനിമുതൽ വിദ്യാർഥി വിസയ്ക്കുള്ള അപേക്ഷയിൽ അനുവദിക്കുക 35 ശതമാനം മാത്രം
വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന ഇന്ത്യന്‍ വിദ്യാർഥികളുടെ എണ്ണത്തില്‍ വർധന; കൂടുതല്‍ കാനഡയില്‍

അന്തർദേശീയ വിദ്യാർഥികളുടെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ളവർ വിദ്യാഭ്യാസ അവസരങ്ങൾക്ക് പുറമെ സ്ഥിരതാമസമാക്കാനും ലക്ഷ്യമിട്ടാണ് ക്യാനഡയിലേക്കെത്തുന്നത്. പ്രാദേശിക വിദ്യാർഥികളെ അപേക്ഷിച്ച് മൂന്നിരട്ടി ഫീസും ഇതിനായി ചെലവാക്കാറുണ്ട്. നിലവിലെ സർക്കാർ തീരുമാനത്തിനെതിരെ കാനഡയിലെ വിദ്യാർഥി അവകാശ സംഘടനയായ കനേഡിയൻ അലയൻസ് ഓഫ് സ്റ്റുഡന്റ്‌സ്‌ അസോസിയേഷൻ രംഗത്തുവന്നിരുന്നു. അന്താരാഷ്ട്ര വിദ്യാർഥികൾക്ക് കൂടുതൽ പാർപ്പിടമാണ് ആവശ്യമെന്നും ഏറ്റവും വലിയ പ്രശ്‌നം വിസ പരിധി നിശ്ചയിച്ചതാണെന്നും അസോസിയേഷൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in