ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടി;  ബന്ദികളുടെ  പട്ടിക കൈമാറി

ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടി; ബന്ദികളുടെ പട്ടിക കൈമാറി

ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ അറിയിച്ചെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല

ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ കൂടുതലായി വിട്ടയയ്ക്കുന്ന കൂടുതൽ പേരുടെ പട്ടിക ഹമാസ് കൈമാറിയതായി ഇസ്രയേൽ സൈന്യം. വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ കഴിഞ്ഞ ദിവസം അവസാനിക്കാനിരിക്കെയാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഇസ്രയേലും ഹമാസുമായി ചർച്ച നടന്നത്. അതുപ്രകാരമാണ് വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ ധാരണയായത്.

ഇരുകൂട്ടരും കാലാവധി ദീർഘിപ്പിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് ഖത്തർ അറിയിച്ചെങ്കിലും ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പുതിയ ധാരണപ്രകാരം വ്യാഴാഴ്ച രാവിലെ വരെയാണ് വെടിനിർത്തൽ നീട്ടിയത്. ഇത് കൂടുതൽ പേരുടെ മോചനത്തിന് വഴിയൊരുക്കും. അതിന്റെ ഭാഗമായി മോചിപ്പിക്കുന്ന ആദ്യ സംഘം ബന്ദികളുടെ പട്ടിക ഹമാസ് നൽകിയതായി ഇസ്രയേലി ആർമി റേഡിയോ അറിയിച്ചു. പ്രഥമ വെടിനിർത്തൽ ധാരണയുടെ അവസാന ദിവസം ഇസ്രയേലും ഹമാസും വിട്ടയച്ചവരുടെ കൈമാറ്റം പൂർത്തിയായതായി റെഡ് ക്രോസും പറഞ്ഞു. സമയം ദീർഘിപ്പിക്കാനുള്ള ചർച്ചകൾ നടക്കുന്നതായി ഖത്തർ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന്റെ ആദ്യ നാലുദിവസങ്ങളിൽ ഇരുഭാഗങ്ങളിലായി 200ലേറെ പേർ വിട്ടയക്കപ്പെട്ടിരുന്നു.

അതേസമയം, ഇസ്രയേൽ-പലസ്തീൻ ജനതയുടെ ദീർഘകാല സുരക്ഷ ഉറപ്പുനൽകാനുള്ള ഏക മാർഗം "ദ്വിരാഷ്ട്ര പരിഹാരം" മാത്രമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച രാവിലെ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. "ഇസ്രയേലികളും പലസ്തീനികളും ഒരുപോലെ സ്വാതന്ത്ര്യത്തിലും അന്തസ്സിലും ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടിയുള്ള പ്രവർത്തനം ഞങ്ങൾ അവസാനിപ്പിക്കില്ല" ബൈഡൻ കുറിച്ചു.

നേരത്തെ തീരുമാനിച്ച ധാരണയ്ക്ക് പുറമെ പത്ത് ബന്ദികളെ കൂടി മോചിപ്പിച്ചാൽ വെടിനിർത്തൽ ഒരു അധിക ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. എന്നാൽ ഹമാസിനെ നശിപ്പിക്കുകയും ഗാസയിലെ ഭരണം അവസാനിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് ഇസ്രയേലിന്റെ നിലപാട്. ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 15,000 പലസ്തീനികളെ കൊല്ലപ്പെട്ടേക്കിലും ഹമാസിന്റെ താവളങ്ങൾ കണ്ടെത്താനോ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ഇടങ്ങളിലേക്ക് എത്തിച്ചേരാനോ സൈന്യത്തിന് കഴിഞ്ഞിരുന്നില്ല.

ഗാസയിലെ താത്കാലിക വെടിനിർത്തൽ രണ്ടുദിവസത്തേക്ക് കൂടി നീട്ടി;  ബന്ദികളുടെ  പട്ടിക കൈമാറി
ഗാസ വെടിനിര്‍ത്തല്‍ അവസാന മണിക്കൂറിലേക്ക്; സൈനിക നടപടി നിര്‍ത്താന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിൽ 240ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. ഇതിൽ വിദേശ പൗരന്മാരും ഉൾപ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളിൽനിന്ന് വലിയ തോതിലുള്ള സമ്മർദ്ദമാണ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ ഉണ്ടായിരുന്നത്. അതാണ് ഹമാസുമായുള്ള വെടിനിർത്തൽ കരാറിലേക്ക് എത്താൻ ഇസ്രയേലിനെ പ്രേരിപ്പിച്ച പ്രധാന ഘടകം.

logo
The Fourth
www.thefourthnews.in