സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; 
സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും

സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും

മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തെ തുടർന്ന് സദാചാര പോലീസിങ് നിർത്തിവച്ചിരുന്നു

സ്ത്രീകള്‍ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഇറാനില്‍ സദാചാര പോലീസ് പട്രോളിങ് പുനരാരംഭിക്കാനൊരുങ്ങുന്നു. മഹ്സ അമിനിയുടെ മരണശേഷം രാജ്യത്തുയർന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ സദാചാര പോലീസിങ്ങാണ് വീണ്ടും ആരംഭിക്കാനൊരുങ്ങുന്നത്. ശരീര ഭാഗങ്ങളോ മുടിയോ പുറത്തുകാണാത്ത വിധം സ്ത്രീകൾ വസ്ത്രം ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യത്തെ തെരുവുകളിൽ പരിശോധന കർശനമാക്കാനാണ് നീക്കം.

സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; 
സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും
വസ്ത്രധാരണം 'ഇസ്ലാമിക' രീതിയിലായില്ല, ഇറാനില്‍ യുവതിയെ പോലീസ് ആക്രമിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ സെപ്റ്റംബറിലാണ് പരിശോധനക്കിടെ മഹ്സ അമിനിയെന്ന യുവതിയെ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിൽ മഹ്സ അമിനി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യം സാക്ഷ്യം വഹിച്ചത് വലിയ പ്രക്ഷോഭങ്ങൾക്കാണ്. എല്ലാമേഖലയിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദേശീയതലത്തിൽ തന്നെ പ്രതിസന്ധിയുടെ സാഹചര്യം രൂപപ്പെട്ടു. മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്ക് വഴങ്ങി സദാചാര പോലീസിങ്ങിൽ നിന്ന് ഇറാൻ ഭരണകൂടം പിന്നോട്ടുപോയി. ഹിജാബ് പരിശോധന പുനരാരംഭിക്കണമെന്ന ആവശ്യവുമായി തീവ്ര ഇസ്ലാമിക സംഘടനകൾ അന്നുമുതലേ രംഗത്തുണ്ട്.

സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; 
സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും
ഹിജാബിൽ പിടിമുറുക്കി ഇറാൻ; ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകളെ കണ്ടെത്താൻ പൊതു ഇടങ്ങളിൽ നിരീക്ഷണ ക്യാമറ

ശരീഅത്ത് നിയമം അനുശാസിക്കുന്ന തരത്തിലുള്ള വസ്ത്ര ധാരണം നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാന്‍. ഈ നിയമപ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും ശിരോവസ്ത്രം കൊണ്ട് മുടി മറയ്ക്കുകയും നീണ്ടതും അയഞ്ഞതുമായ വസ്ത്രം കൊണ്ട് ശരീരം മറയ്ക്കുകയും വേണം. നിയമം തെറ്റിച്ച് വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.

സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; 
സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും
ഇറാനില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ആക്രമണം; രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്ന് ഇബ്രാഹിം റെയ്സി

നിയമങ്ങള്‍ പാലിക്കാത്ത സ്ത്രീകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കുമെന്ന് പോലീസ് വക്താവ് സയീദ് മൊണ്ടസോറോള്‍ മഹ്ദി അറിയിച്ചു. എന്നിട്ടും നിയമം അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മഹ്സയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. സദാചാര പോലീസിനും ഇറാനിയന്‍ സര്‍ക്കാരിനുമെതിരെയാണ് ജനരോഷം പൊട്ടിപ്പുറപ്പെട്ടത്. പൊതുമധ്യത്തില്‍ ഹിജാബുകള്‍ ഊരിയെറിഞ്ഞും മതപരമായ വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന്‍ ജനത പ്രതിഷേധിച്ചത്. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂടം സൈന്യത്തെ നിയോഗിച്ചതോടെ, തെരുവുകള്‍ പോരാട്ടക്കളങ്ങളായി.1979-ലെ വിപ്ലവത്തിന് ശേഷം ഇറാനിയന്‍ ഭരണത്തിനതിരെ ജനങ്ങള്‍ തെരുവിലിറങ്ങിയ വര്‍ഷമായിരുന്നു 2022.

സദാചാര പോലീസിങ് പുനരാരംഭിക്കാൻ ഇറാൻ; 
സ്ത്രീകളുടേത് ഇസ്ലാമിക വസ്ത്രധാരണമെന്ന് ഉറപ്പാക്കും
സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം; മഹ്‌സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ കത്തിപ്പടരുന്ന പ്രതിഷേധം

ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ മതപരമായ വസ്ത്രധാരണം അടക്കം ഉറപ്പുവരുത്തുക എന്നതാണ് സദാചാര പോലീസ് പട്രോളിന്റെ ചുമതല. നേരത്തെയും പലതവണ ഇറാനിലെ സദാചാര പോലീസ് നടപടികള്‍ രാജ്യാന്തരതലത്തില്‍ വാര്‍ത്തയായിരുന്നു.

logo
The Fourth
www.thefourthnews.in