യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക്  പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ

കിം ജോങ് ഉന്‍- റഷ്യ കൂടിക്കാഴ്ച നടന്നു

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. "സാമ്രാജ്യത്വ വിരുദ്ധ' പോരാട്ടത്തിൽ ഉത്തര കൊറിയ എപ്പോഴും മോസ്കോയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന് വാക്ക് നൽകി. റഷ്യയുടെ കിഴക്കുള്ള വോസ്‌റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽ വച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചയിലായിരുന്നു കിം റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

റഷ്യയുടെ കിഴക്കുള്ള വോസ്‌റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിലേത്ത് അതീവ സുരക്ഷയോടുള്ള കവചിത ട്രെയിനിൽ രണ്ട് ദിവസം യാത്ര ചെയ്താണ് കിം ജോങ് ഉന്‍ എത്തിയത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പ് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. റഷ്യയുമായുള്ള ഉത്തര കൊറിയയുടെ ബന്ധത്തെ കിം “ആദ്യ മുൻഗണന” എന്നാണ് വിശേഷിപ്പിച്ചത്.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക്  പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ
റഷ്യയ്ക്ക് ആയുധങ്ങള്‍ നല്‍കാനാണ് പദ്ധതിയെങ്കില്‍ കനത്ത 'വില' നല്‍കേണ്ടി വരും; ഉത്തര കൊറിയയ്ക്ക് യുഎസ് മുന്നറിയിപ്പ്

സോയൂസ്-2 ബഹിരാകാശ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ പര്യടനത്തോടെയാണ് ഇരുവരും വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ കൂടിക്കാഴ്ച ആരംഭിച്ചത്. കിം റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥരോട് റോക്കറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തര കൊറിയയ്ക്ക് ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

കിമ്മിനെ ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ റഷ്യ സഹായിക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതുകൊണ്ടാണ് തങ്ങൾ ഇവിടെ വന്നത് എന്നായിരുന്നു പുടിൻ്റെ മറുപടി. ഡിപിആർകെയുടെ നേതാവ് റോക്കറ്റ് എഞ്ചിനീയറിംഗിൽ വലിയ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും ഉത്തര കൊറിയ ബഹിരാകാശ വികസനത്തിന് ശ്രമിക്കുന്നുണ്ടെന്നും പുടിൻ മാധ്യമങ്ങളോട് പറഞ്ഞു.

സൈനിക സഹകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഞങ്ങൾ എല്ലാ വിഷയങ്ങളും തിരക്ക് കൂട്ടാതെ സംസാരിക്കുമെന്നും പുടിൻ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ തമ്മിലും സൈനിക സഹകരണത്തിന്റെ ഭാഗമായി ആയുധങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പ് വെക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇരു ഭരണകൂടങ്ങളും അവരുടെ ചര്‍ച്ചകള്‍ സൈനിക സഹകരണത്തെക്കുറിച്ചാണെന്ന് മുമ്പ് നിഷേധിച്ചിരുന്നു.

പുടിനെ സംബന്ധിച്ചിടത്തോളം 18 മാസത്തെ യുദ്ധത്തെ തുടർന്ന് കുറഞ്ഞ് പോയ ആയുധങ്ങൾ വീണ്ടും നിറയ്ക്കാനുള്ള അവസരമാണ് കിമ്മുമായുള്ള കൂടിക്കാഴ്ച. സോവിയറ്റ് ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ള ദശലക്ഷക്കണക്കിന് പഴക്കമുള്ള പീരങ്കി ഷെല്ലുകളും റോക്കറ്റുകളും ഉത്തര കൊറിയയിൽ ഉണ്ടായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

റഷ്യയ്ക്ക് ആയുധമാണ് ആവശ്യമെങ്കിൽ ഉത്തര കൊറിയയ്ക്ക് ആണവ പദ്ധതികൾക്കുള്ള പിന്തുണയാണ് വേണ്ടത്. നിരോധിത ആണവ, മിസൈല്‍ പദ്ധതികൾക്ക് സഹായമായി ഭക്ഷണവും സാങ്കേതികവിദ്യയും ഉത്തര കൊറിയയും റഷ്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

അതേസമയം പുടിനും കിമ്മും തമ്മിലുള്ള യോഗം യുഎസും സംഖ്യ കക്ഷികളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതായുള്ള പുതിയ വിവരം ലഭിച്ചതായി വൈറ്റ് ഹൗസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക്  പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ
അമേരിക്കയ്ക്ക് മുന്നറിയിപ്പ്; ആണവ അന്തർവാഹിനി 'ഹീറോ കിം കുൻ ഓക്ക്' നീറ്റിലിറക്കി ഉത്തര കൊറിയ

അടുത്തിടെ ഉത്തര കൊറിയ സന്ദർശിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു റഷ്യയ്ക്ക് പീരങ്കി വെടിമരുന്നുകള്‍ വില്‍ക്കുന്നതിനെ കുറിച്ച് പ്യോങ്യാങിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായി അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ് കിര്‍ബി പറഞ്ഞു. ഇതിന് പിന്നാലെയാണ് കിമ്മിൻ്റെ റഷ്യൻ സന്ദർശനം.

എന്നാല്‍ കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനം, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, പ്രാദേശിക- ആഗോള രംഗത്തെ സ്ഥിതിഗതികളും വിലയിരുന്നതിന് വേണ്ടിയുള്ളതാണെന്ന് ക്രെംലിന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക്  പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ
വ്‌ളാദിമിർ പുടിൻ- കിം ജോങ് ഉൻ കൂടിക്കാഴ്ച റഷ്യയിൽ; ഉറ്റുനോക്കി പാശ്ചാത്യരാജ്യങ്ങൾ

തന്റെ സന്ദര്‍ശനം പ്യോങ്യാങും മോസ്‌കോയും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നതാണെന്ന് കിം പറഞ്ഞതായി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യു എസ്, ദക്ഷിണ കൊറിയ സഖ്യസേനയുടെ സൈനികാഭ്യാസങ്ങൾ ഉത്തര കൊറിയയെ ചൊടിപ്പിക്കുകയുണ്ടായി. അമേരിക്കയെ വെല്ല് വിളിച്ച് ഉത്തര കൊറിയ പലപ്പോഴും രംഗത്തെത്തിയിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ ഒറ്റപ്പെടുത്താനുള്ള നീക്കവും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ റഷ്യ- ഉത്തര കൊറിയ കൂടിക്കാഴ്ച യുഎസും സംഖ്യ കക്ഷികളും വലിയ സൂക്ഷ്മതയോടെയാണ് നോക്കി കാണുന്നത്.

റഷ്യ എപ്പോഴും ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിയ്ക്കുമെന്നായിരുന്നു കൂടിക്കാഴ്ചയെ കുറിച്ചുള്ള ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവിൻ്റെ പ്രതികരണം. അമേരിക്കയുടെ മുന്നറിയിപ്പുകളല്ല, പകരം രണ്ട് രാജ്യങ്ങള്‍ക്കും (റഷ്യ, ഉത്തര കൊറിയ) അവരുടെ ദേശീയ താത്പര്യമാണ് പ്രാധ്യാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

മുന്‍ യുഎസ് പ്രസിഡന്റ് ഡൊനാള്‍ ട്രംപുമായുള്ള ആണവ നിരായുയുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് 2019ല്‍ വ്‌ലാഡിവോസ്റ്റോക്കില്‍ വച്ച് നടന്ന പുടിനുമായുള്ള ഉച്ചകോടിക്കായാണ് ഉത്തരകൊറിയന്‍ നേതാവിന്റെ അവസാന വിദേശയാത്ര.

യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക്  പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് ട്രംപ്; മോദിയെ പുകഴ്ത്തി യുഎസ് മുന്‍ പ്രസിഡന്റ്
logo
The Fourth
www.thefourthnews.in