പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്: നേപ്പാള്‍ ക്രിക്കറ്റ് താരം  സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ്

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്: നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ്

ഐപിഎല്‍ ഉള്‍പ്പെടെയുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ സന്ദീപ് കളിച്ചിട്ടുണ്ട്

പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ നേപ്പാളി ക്രിക്കറ്റര്‍ സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ് ശിക്ഷ. കഴിഞ്ഞമാസമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കാഠ്‌മണ്ഡു കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സന്ദീപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സ്പിന്നറായ സന്ദീപ്, നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ഇരുപത്തിമൂന്നുകാരനായ സന്ദീപിനെ ബലാത്സംഗ ആരോപണം ഉയര്‍ന്നതിനുപിന്നാലെ 2022-ല്‍ ടീമില്‍നിന്ന് പുറത്താക്കിയിരുന്നു. ഐപിഎല്‍ ഉള്‍പ്പെടെയുള്ള വിവിധ ടൂര്‍ണമെന്റുകളില്‍ സന്ദീപ് കളിച്ചിട്ടുണ്ട്.

പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസ്: നേപ്പാള്‍ ക്രിക്കറ്റ് താരം  സന്ദീപ് ലാമിചാനെയ്ക്ക് എട്ടുവര്‍ഷം തടവ്
അഫ്ഗാന്‍ പരമ്പര എന്തുകൊണ്ട് ഇന്ത്യയ്ക്ക് നിർണായകം?

കരീബിയന്‍ പ്രീമിയര്‍ ലീഗിനുശേഷം കാഠ്‌മണ്ഡുവില്‍ തിരിച്ചെത്തിയ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം, 2023-ല്‍ സകോട്ട്‌ലൻഡിനും നമീബിയക്കുമൊപ്പമുള്ള ത്രിരാഷ്ട്ര പരമ്പരയില്‍ കളിക്കാനെത്തിയെങ്കിലും കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് സന്ദീപിന് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. സന്ദീപിന് കൈകൊടുക്കാന്‍ മറ്റു രണ്ടു രാജ്യങ്ങളിലെ ടീം അംഗങ്ങള്‍ തയ്യാറായില്ല.

2023-മുതല്‍ സന്ദീപ് നേപ്പാള്‍ ക്രിക്കറ്റ് ടീമില്‍ കളിക്കുന്നുണ്ട്. പതിനെട്ടുകാരിയെ കാഠ്‌മണ്ഡുവിലെ ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് ലാമിചാനെയ്ക്കെതിരായ കുറ്റം. എന്നാൽ ആരോപണങ്ങൾ സന്ദീപ് നിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in