നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍

നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍

അറസ്റ്റിലായവർ കഴിഞ്ഞ അഞ്ച് വർഷമായി കാനഡയിലുണ്ടെന്നാണ് പോലീസ് പറയുന്നത്

ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍. കരണ്‍ ബ്രാർ (22), കമാല്‍ പ്രീത് സിങ് (22), പ്രീത് സിങ് (28) എന്നിവരാണ് പിടിയിലായതെന്ന് സൂപ്രണ്ട് മന്‍ദീപ് മൂക്കെർ അറിയിച്ചു. ആല്‍ബേർട്ടയിലെ എഡ്മണ്ടനില്‍നിന്നാണ് മൂവരും അറസ്റ്റിലായത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായവർ അഞ്ച് വർഷമായി കാനഡയിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

നിജ്ജാർ വധത്തില്‍ ഇന്ത്യ സർക്കാരിന് ബന്ധമുണ്ടോയെന്നത് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. അറസ്റ്റിലായവരുടെ പങ്കാളിത്തം മാത്രമായിരിക്കില്ല അന്വേഷണത്തിന്റെ അജണ്ടെയെന്നും അസിസ്റ്റന്റ് കമ്മിഷണർ ഡേവിഡ് ടെബൂള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ടെങ്കിലും സഹകരണം അനുകൂലമല്ലെന്നാണ് കനേഡിയന്‍ പോലീസിന്റെ ആരോപണം. കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നും പോലീസ് പറഞ്ഞു.

നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍
ഒന്നും പഴയതുപോലെ ആകില്ല; ഇസ്രയേൽ ആക്രമണത്തിൽ ഇല്ലാതായത് 44 വർഷത്തെ ഗാസയുടെ വികസനം, വീണ്ടെടുക്കാന്‍ 16 വർഷമെടുക്കും

കഴിഞ്ഞ ജൂണിലായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം നിജ്ജാറിനെ വാന്‍കൂവറില്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നാലെ ഇന്ത്യൻ സർക്കാരിന് കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആരോപണം ഉന്നയിക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ ട്രൂഡോയുടെ ആരോപണം പൂർണമായും തള്ളുകയാണുണ്ടായത്. എന്നാല്‍ നിജ്ജാറിന്റെ കൊലപാതകവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും ബാധിച്ചു.

ആരാണ് ഹർദീപ് സിങ് നിജ്ജാർ?

ഇന്ത്യയിൽ നിരോധിക്കപ്പെട്ട സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) എന്ന സംഘടനയുടെ വക്താവാണ് നിജ്ജാർ. സംഘടനയിൽ ഗുർപത് സിങ് പന്നൂനിനുശേഷം രണ്ടാമനായി കാണുന്ന വ്യക്തികൂടിയാണ് നിജ്ജാർ. ജലന്ധറിലെ ഭർസിങ് പുര ഗ്രാമത്തിൽനിന്ന് 1996ൽ നിജ്ജാർ കാനഡയിലേക്കു പോയെന്നാണ് പഞ്ചാബ് പോലീസിന്റെ പക്കലുള്ള വിവരം. കാനഡയിൽ പ്ലംബറായി ജോലിചെയ്തിരുന്ന നിജ്ജാറിന്റെ സമ്പത്ത് ഖാലിസ്ഥാൻ അനുകൂല പ്രവർത്തനങ്ങളുടെ ഭാഗമായി പെട്ടന്ന് വർധിച്ചു.

ഖലിസ്ഥാൻ പ്രവർത്തനങ്ങളുമായി നിജ്ജാറിന്റെ ബന്ധം ആരംഭിക്കുന്നത് ജഗ്തർ സിങ് താരയുടെ നേതൃത്വത്തിലുള്ള ബബ്ബാർ ഖൽസ ഇന്റർനാഷണലിൽ അംഗത്വമെടുക്കുന്നതിൽ നിന്നാണ്. ശേഷം നിജ്ജാർ സ്വന്തം സംഘമായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് രൂപീകരിച്ചു. ഇന്ത്യയിലെ ഖാലിസ്ഥാൻ അനുകൂല സംഘങ്ങളെ കണ്ടെത്തി കൃത്യമായി ഫണ്ട് നൽകി പരിപോഷിപ്പിക്കുന്നതിൽ നിജ്ജാർ സൂക്ഷ്മത പുലർത്തിയിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെ 10 എഫ്ഐആറുകളുമുണ്ട്.

നിജ്ജാർ കൊലപാതകം: മൂന്ന് ഇന്ത്യന്‍ പൗരന്മാർ കാനഡയില്‍ അറസ്റ്റില്‍
നിജ്ജാർ വധം: കനേഡിയൻ മാധ്യമം സിബിസിയുടെ പ്രോഗ്രാമിന് ഇന്ത്യയിൽ വിലക്ക്; യൂട്യൂബ് നടപടി കേന്ദ്ര നിർദേശപ്രകാരം

2014 ൽ നടന്ന ആത്മീയ നേതാവായ ബാബ ഭനിയാറയുടെ കൊലപാതകം ആസൂത്രണം ചെയ്തതും നിജ്ജാറാണ്. 2015 ൽ കാനഡയിൽ ഒരു പരീശിലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പിൽ വച്ചാണ് മൻദീപ് സിങ് ധലിവാലിന് ഇന്ത്യയിലേക്ക് പോകാനും ശിവസേന നേതാക്കളെ ലക്ഷ്യംവച്ച് പ്രവർത്തിക്കാനും നിർദേശം നൽകുന്നത്. എന്നാൽ മൻദീപ് 2016 ൽ ഇന്ത്യയിൽ അറസ്റ്റിലായി.

2020 നവംബറിൽ നിജ്ജാർ, ആർഷ ദല്ല എന്ന മറ്റൊരു ഗ്യാങ്സ്റ്റർ നേതാവിനൊപ്പം ചേർന്ന് ദേര സഛാ സൗദ അനുയായി ആയ മനോഹർ ലാലിൻറെ കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നു. ഈ കൊലപാതകം നടക്കുന്നത് 2021 ൽ പഞ്ചാബിലെ ബത്തിണ്ടയിൽ മനോഹർ ലാലിൻറെ ഓഫീസിലാണ്.

ഇന്ത്യ വർഷങ്ങളായി ആഗോളതലത്തിൽ ഉന്നയിക്കുന്ന വിഷയമാണ് കാനഡയിൽ ഭീകരപ്രവർത്തനങ്ങൾക്കു ലഭിക്കുന്ന സംരക്ഷണം. വളരെ ഗുരുതരമായ അത്തരം പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ട് എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ കേട്ട് അതുപോലെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

logo
The Fourth
www.thefourthnews.in