മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം

മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം

നവംബർ 17ന് മുയിസു സ്ഥാനാരോഹണം ചെയ്യുന്നതുവരെ സോലിഹ് താൽക്കാലിക പ്രസിഡന്റായി തുടരും

മാലിദ്വീപ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യസ്ഥാനാര്‍ത്ഥി മുഹമ്മദ് മുയിസുവിന് വിജയം. വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിച്ച മാലിദ്വീപില്‍ 54.06 ശതമാനം വോട്ട് നേടിയാണ് മുഹമ്മദ് മുയിസു നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ മറികടന്നത്.

ആദ്യ റൗണ്ടിൽ 79 ശതമാനവും രണ്ടാം റൗണ്ടിൽ 86 പോളിങ്ങും രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിൽ തുടക്കം മുതൽ മുയിസു മുന്നിലായിരുന്നു. ആദ്യ റൗണ്ട് എണ്ണി തീർന്നപ്പോൾ മുയിസുവിന് 53 ശതമാനം വോട്ടും സോലിഹിന് 46 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. നവംബർ 17ന് മുയിസു സ്ഥാനാരോഹണം ചെയ്യുന്നതുവരെ സോലിഹ് താത്കാലിക പ്രസിഡന്റായി തുടരും.

മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം
എൽപിജി വില കൂട്ടി; വാണിജ്യ സിലിണ്ടറിന് 209 രൂപ കൂടും

മുഹമ്മദ് മുയിസുവിന്റെ വിജയം മാലിദ്വീപിലെ ഇന്ത്യന്‍ സ്വാധീനത്തെയും ബാധിച്ചേയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ക്ക് വിരുദ്ധമാണ് മുഹമ്മദ് മുയിസുവിന്റേതെന്നതാണ് ഇതില്‍ പ്രധാനം. തലസ്ഥാന നഗരമായ മാലിയിലെ മേയറായി പ്രവർത്തിച്ചിരുന്ന മുയിസുവിന്റെ ചൈനീസ് അനുകൂല നിലപാട് നേരത്തെ തന്നെ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രാവർത്തികമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്ന വ്യക്തിയാണ് മുഹമ്മദ് മുയിസു എന്നാണ് വിലയിരുത്തല്‍.

നിലവില്‍ പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസി മുന്‍പ് അധികാരത്തിലിരുന്നപ്പോള്‍ മാലിദ്വീപിലെ ചൈനീസ് ഇടപെടല്‍ സജീവമായിരുന്നു. രാജ്യത്തേക്ക് വായ്പകളുടെ കുത്തൊഴുക്ക് നടന്ന സമയം കൂടിയായിരുന്നു ഇത്. ഇത്തവണ അധികാരം പിടിച്ചാല്‍ ചൈന മാലിദ്വീപ് ബന്ധത്തിന്റെ മറ്റൊരു അധ്യായത്തിന് തുടക്കമായിരിക്കുമെന്ന് കഴിഞ്ഞ വർഷം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികൃതരുമായി നടന്ന ഒരു യോഗത്തിൽ മുയിസു പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നയതന്ത്ര നയങ്ങളെ ഇന്ത്യയ്ക്ക് അനുകൂലമാക്കിയ സോലിഹിന്റെ നടപടികളെ മാറ്റി മറയ്ക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ ഇന്ത്യന്‍ അനുകൂല നിലപാടുകള്‍ ദ്വീപില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ദ്വീപില്‍ ഇന്ത്യ നേടുന്ന രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം പോലും സൂചിപ്പിക്കുന്നത്.

മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം
ഡൊറോത്തിയ - ധനഞ്ജയന്‍ മച്ചിങ്ങല്‍; സവിശേഷമായ കമ്യൂണിസ്റ്റ് സൗഹൃദം

ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വാധീനം ഇന്ത്യയ്ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്ന ഒന്നാണ്. അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവയ്‌ക്കൊപ്പം തന്ത്രപ്രധാനമായ ക്വാഡ് സഖ്യത്തിൽ ഇന്ത്യ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മാലിദ്വീപിലെ ഭരണ മാറ്റം.

മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റ്; ഇന്ത്യയുമായുള്ള ബന്ധത്തില്‍ നിർണായകം
സെപ്തംബറില്‍ നല്ല മഴ ലഭിച്ചു; മണ്‍സൂണിലെ കുറവ് മറികടന്നതായി വിലയിരുത്തല്‍

മുൻ പ്രസിഡന്റ് അബ്ദുള്ള യമീന്‍ കൈക്കൂലിക്കേസിലും സാമ്പത്തിക തട്ടിപ്പുകേസിലും ശിക്ഷിക്കപ്പെട്ടതോടെയാണ് മുയിസു പ്രതിപക്ഷ സഖ്യമായ പിപിഎം-പിഎൻസിയുടെ സ്ഥാനാർത്ഥിയായി രംഗപ്രവേശനം ചെയ്യുന്നത്. അഴിമതിക്കേസിൽ 11 വർഷം തടവിന് ശിക്ഷിക്കപ്പെട്ട യാമീനെ ഭരണം ലഭിച്ചാല്‍ മോചിപ്പിക്കുമെന്ന് മുയിസു പ്രഖ്യാപിച്ചിരുന്നു.

logo
The Fourth
www.thefourthnews.in