ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരത്തിലേക്ക്, മൃതദേഹങ്ങള്‍ പലതും തെരുവില്‍

ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരത്തിലേക്ക്, മൃതദേഹങ്ങള്‍ പലതും തെരുവില്‍

പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തില്‍ അപ്പാടെ തകര്‍ന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കും

ലിബിയയിലെ ഡെര്‍ന നഗരത്തിലുണ്ടായ പ്രളയത്തില്‍ മരണം 20,000 കടന്നെന്ന് റിപ്പോര്‍ട്ടുകള്‍. 5300 ലധികം പേര്‍ പ്രളയത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഒടുവിലത്തെ കണക്ക്. എന്നാല്‍ പ്രളയത്തില്‍ നശിച്ച ജില്ലകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണങ്ങള്‍ 18000 മുതല്‍ 20000 വരെയാകാന്‍ സാധ്യയുണ്ടെന്നാണ് ഡെര്‍നയിലെ മേയര്‍ അറിയിച്ചത്. 3190 പേരുടെ മൃതദേഹമാണ് ഇതുവരെ സംസ്‌കരിച്ചിട്ടുള്ളത്. ഇതില്‍ 400 പേര്‍ ഈജിപ്തില്‍ നിന്നും സുഡാനില്‍ നിന്നുമുള്ളവരാണ്. പല ഗ്രാമങ്ങളും നഗരങ്ങളും പ്രളയത്തില്‍ അപ്പാടെ തകര്‍ന്നതിനാല്‍ മരണസംഖ്യ സ്ഥിരീകരിക്കാന്‍ ഇനിയും സമയമെടുത്തേക്കും.

കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്

ഡെര്‍ണയ്ക്ക് സമീപത്തെ രണ്ട് അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഡെര്‍ണ നഗരത്തിന്റെ നാലിലൊന്നോ അതിലധികമോ ഭാഗം ജലപ്രവാഹത്തില്‍ ഒലിച്ചുപോയി. കെട്ടിടങ്ങളും വാഹനങ്ങളും ആളുകളും അടക്കം കടലിലേക്ക് ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ പലതും ഇപ്പോഴും തെരുവിലാണ്. കടലില്‍ നിന്ന് ഒട്ടേറെ മൃതദേഹങ്ങള്‍ കരയ്ക്ക് അടിഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രവചിച്ചതിലുമധികമാണ് നാശനഷ്ടങ്ങളെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. കൊടുങ്കാറ്റും പ്രളയവും ഏറ്റവും കൂടുതല്‍ ബാധിച്ച ഡെര്‍ണയില്‍ നിന്ന് ഇതുവരെ 30000 പേരെയെങ്കിലും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ കൂട്ടമായാണ് ഇപ്പോള്‍ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ പോലും ഇതുവരെ സാധിച്ചിട്ടില്ല.

ലിബിയ വെള്ളപ്പൊക്കം; മരണം ഇരുപതിനായിരത്തിലേക്ക്, മൃതദേഹങ്ങള്‍ പലതും തെരുവില്‍
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂര്‍ണ പിന്തുണയെന്ന് കിം; ബഹിരാകാശ പദ്ധതികളിൽ ഉത്തര കൊറിയയെ സഹായിക്കുമെന്ന് പുടിൻ

അതേസമയം കുടിവെള്ളത്തിനും ഭക്ഷണത്തിനും കടുത്ത ക്ഷാമമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനം പൂര്‍ണമായും പുഃനസ്ഥാപിക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. അഞ്ച് പാലങ്ങളാണ് ഡെര്‍നണയില്‍ തകര്‍ന്നിരിക്കുന്നത്. അതിനാല്‍ ഗതാഗത തടസ്സങ്ങളും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നുണ്ട്. റോഡുകള്‍ തകര്‍ന്നതിനാല്‍ ഒട്ടേറെ പേര്‍ ഇപ്പോഴും നഗരത്തിലെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നുണ്ട്.

രാഷ്ട്രീയമായി ഭിന്നിച്ചിരിക്കുന്ന ലിബിയയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സങ്കീര്‍ണമാണ്. എല്ലാവരും മൊറോക്കയിലെ ഭൂകമ്പത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ ലിബിയയിലെ ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര അടിയന്തര സഹായ പ്രവര്‍ത്തനം മന്ദഗതിലിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.12 രാജ്യങ്ങളാണ് ഇതുവരെ ലിബിയയിലേക്ക് സഹായ രക്ഷാ സംഘങ്ങളെ അയച്ചിട്ടുള്ളത്.

തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്

പ്രളയത്തില്‍ ഡെര്‍ണ നഗരത്തിലേക്കുള്ള പ്രധാന പാതകളെല്ലാം തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരമാണ് ഡെര്‍ണ. സെപ്റ്റംബര്‍ പത്തോടെയാണ് കിഴക്കന്‍ ലിബിയയില്‍ ഡാനിയല്‍ കൊടുങ്കാറ്റ് വീശിയടിച്ചത്.തീരദേശ പട്ടണമായ ജബല്‍ അല്‍ അഖ്ദര്‍, ബെന്‍ഗാസ് എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. കിഴക്കന്‍ നഗരങ്ങളായ ബെന്‍ഗാസി, സൂസെ, ഡെര്‍ന, അല്‍ മര്‍ജ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു. യുഎന്‍എച്ച്സിആറിന്റെ കണക്കനുസരിച്ച്, 60,000 പേര്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in