ENTERTAINMENT

വിക്രം - പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' റിലീസ് വീണ്ടും മാറ്റി

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത ആക്ഷൻ പീരീഡ് മൂവി തങ്കലാൻ റിലീസ് വീണ്ടും മാറ്റിയേക്കും. ജനുവരി 26 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഗ്രാഫിക്‌സ് വർക്കുകൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് ഏപ്രിലിലേക്ക് മാറ്റിയിരുന്നു.

എന്നാൽ ലോക്‌സഭ തിരഞ്ഞെടുപ്പ് സാധ്യത മുൻനിർത്തി ചിത്രത്തിന്റെ റിലീസ് ഏപ്രിലിൽ നിന്ന് വീണ്ടും മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം ചിത്രം റിലീസ് ചെയ്യാനാണ് സാധ്യതയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

റിലീസ് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം അണിയറ പ്രവർത്തകർ നടത്തിയിട്ടില്ല. നിലവിൽ ചിത്രത്തിന്റെ ഡബ്ബിങും എഡിറ്റിങും നടന്നുകൊണ്ടിരിക്കുകയാണ്.

ബ്രട്ടീഷ് ഭരണക്കാലത്ത് ഇന്ത്യയിലെ കോലാർ സ്വർണ ഖനികളിൽ താമസിച്ചിരുന്നവരുടെ ജീവിതം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 1870 മുതൽ 1940 വരെയുള്ള കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്.

വിക്രം, പശുപതി, മാളവിക മോഹനൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജി വി പ്രകാശാണ്.

ഞെട്ടിക്കുന്ന വേഷപ്പകർച്ചയിലാണ് ചിയാൻ വിക്രം തങ്കലാനിൽ എത്തുന്നത്. ചരിത്രവും ഭാവനയും ഇഴചേർത്ത് ഒരുക്കുന്ന തങ്കലാൻ പാ രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽരാജയാണ്.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ സ്വർണഖനിയിൽ നടന്ന സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പാ രഞ്ജിത്ത് - വിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് തങ്കലാൻ.

'7-8 തവണ അടിച്ചു, നെഞ്ചിലും വയറിലും ഇടുപ്പിലും ചവിട്ടി'; കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിക്കെതിരെ സ്വാതിയുടെ മൊഴി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ