KERALA

മാസപ്പടി കേസ്: ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശശിധരൻ കർത്ത

നിയമകാര്യ ലേഖിക

മാസപ്പടി കേസിൽ വീണ്ടും ഇഡി നോട്ടീസ് കിട്ടിയതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ച് സിഎംആർഎൽ എം ഡി ശശിധരൻ കർത്ത. ആരോഗ്യ കാരണങ്ങൾ മുൻനിർത്തി ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

സിഎംആർഎൽ ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും നിയമ വിരുദ്ധമായി തടങ്കലിൽ വച്ചെന്നുമാണ് സിഎംആർഎൽ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്.

ഒരു രാത്രി മുഴുവൻ ഇഡി ഓഫീസിൽ തങ്ങേണ്ടി വന്നുവെന്നും ഹർജിയിൽ പറയുന്നു.ശശിധരൻ കർത്തയെ കൂടാതെ സിഎംആർഎൽ കമ്പനിയുടെ സീനിയർ മാനേജർ എൻ സി ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, ചീഫ് ഫിനാൻസ് ഓഫിസർ കെ എസ് സുരേഷ് കുമാർ എന്നിവരാണ് ഹർജി നൽകിയത്.

വനിതാ ഉദ്യോഗസ്ഥയെ അടക്കം 24 മണിക്കൂറാണ് ഇ ഡി തടഞ്ഞ് വച്ച് ചോദ്യം ചെയ്തത്. കമ്പനിയുടെ ഇ-മെയിൽ പാസ് വേഡുകൾ ഉൾപ്പെടെ ഇ ഡി ആവശ്യപ്പെട്ടു.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതും അനധിക്യതമായി തടഞ്ഞുവെച്ചതെന്നും ഹർജിയിൽ പറയുന്നു. അതേസമയം ചോദ്യം ചെയ്യലിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് ഇഡി അറിയിച്ചു. ഹര്‍ജിയില്‍ ഇഡിയോട് ഹെെക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

രണ്ടാഴ്ചക്കിടെ ഗാസയിൽനിന്ന് കുടിയിറക്കപ്പെട്ടത് 40 ശതമാനം പേർ; ആക്രമണം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരൻ കുറ്റവിമുക്തന്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി

ഹ്യൂയ അവശേഷിപ്പിച്ചു പോയൊരു കൊച്ചുതൂവൽ; വില 24 ലക്ഷം!

കാലാവസ്ഥ മാറ്റം, മലിനീകരണം: ലോകത്തുടനീളം ദേശാടന ശുദ്ധജലമത്സ്യങ്ങൾ അപ്രത്യക്ഷമാകുന്നു; 80 ശതമാനത്തിലേറെ കുറഞ്ഞതായി പഠനം

ട്രംപിന്റെ ജീവിതകഥയുമായി 'ദി അപ്രൻ്റിസ്' കാനിൽ; ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങളും ചിത്രത്തിൽ