KERALA

ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് നീക്കി; തുക പിന്‍വലിക്കാന്‍ നാല് വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ്

ദ ഫോർത്ത് - തിരുവനന്തപുരം

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ലീവ് സറണ്ടർ സംവിധാനം സംസ്ഥാന സർക്കാർ മരവിപ്പിച്ചത്. പിന്നീട് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ഡിസംബർ 31 വരെ സർക്കാർ ഉത്തരവ് നീട്ടുകയായിരുന്നു.

ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിക്കും

ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ ലീവ് ഏപ്രിൽ മാസത്തിൽ ജീവനക്കാർക്ക് സറണ്ടർ ചെയ്ത് പണം കൈപ്പറ്റാനാൻ സാധിക്കും. ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്ക് ഇതോടെ അവസാനിക്കും.

മുൻവർഷങ്ങളിലെ ലീവ് സറണ്ടർ തുക ജീവനക്കാരുടെ പിഎഫിൽ ലയിപ്പിക്കാനാണ് തീരുമാനം. നാല് വർഷത്തിന് ശേഷം ഇവർക്ക് ഈ തുക പിഎഫിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. നിലവിലെ സർവീസ് ചട്ടങ്ങൾ അനുസരിച്ച് ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാൻ സാധിക്കുക.

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

ഏറ്റവും സാധാരണയായി കണ്ടുവരുന്ന നാലക്ക പിന്നുകള്‍; മാറ്റിയാല്‍ ഒഴിവാക്കാം സൈബർ ആക്രമണം

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'