KERALA

യുഎപിഎ+ഐപിസി: വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്ക്; പകരമെത്തുന്നത് ദേശദ്രോഹമെന്ന് ഡോ മോഹൻ ഗോപാൽ

ഷബ്ന സിയാദ്

1860ലെ ഇന്ത്യൻ പീനൽ കോഡും 1973ലെ സിആർപിസിയും എവിഡൻസ് ആക്റ്റും രൂപമാറ്റം നടത്തി പുതിയ രൂപത്തിൽ എത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. സർക്കാരിന് ജനങ്ങൾക്ക് മേൽ സ്ഥാപിത താൽപര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ഉതകും വിധമാണ് ഇന്ത്യൻ നിയമ വ്യവസ്ഥകളുടെ പരിഷ്കരണമെന്ന് ഭരണഘടനാവിദഗ്ധനും നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ മുൻ ഡയറക്ടറുമായിരുന്ന മികച്ച നിയമജ്ഞരിൽ ഒരാളുമായ പ്രൊഫ. ഡോ മോഹൻ ഗോപാൽ ദ ഫോർത്തിനനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങൾക്ക് ആക്കം കൂട്ടുന്നതിനു പകരം പോലീസ് പവർ വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. രാജ്യദ്രോഹത്തിന് പകരം ദേശദ്രോഹം എന്ന പുതിയ നിയമം കൊണ്ടുവന്നതിലൂടെ രാജ്യദ്രോഹത്തെക്കാൾ കടുത്ത കുറ്റകൃത്യമായിട്ടാണ് ദേശദ്രോഹത്തെ ഇനി കാണുക. തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ യുഎപിഎ ചുമത്തിയിരുന്നത് മുൻകൂർ അനുമതിയുടെ അടിസ്ഥാനത്തിലായിരുന്നെങ്കിൽ പുതിയ പരിഷ്കരണത്തിലൂടെ ഐപിസിയിലും തീവ്രവാദവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്താം.

ഒരാൾക്കെതിരെ ഐപിസിയിലെയും യുഎപിഎയിലെയും വകുപ്പുകൾ ചാർജ് ചെയ്യാൻ പുതിയ ഭേദഗതിയിലൂടെ സാധ്യമാകുന്നതിലൂടെ വരാനിരിക്കുന്ന നിയമം ഇരട്ടക്കുഴൽ തോക്കാണ്. സർക്കാരിന്റെ പോലീസ് പവറിനെ വർധിപ്പിക്കുന്ന നിയമങ്ങൾ, പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ല എന്ന കുറ്റങ്ങൾക്ക് 24 മണിക്കൂർ തടങ്കലിൽ വയ്ക്കാൻ നിലവിലില്ലാത്ത കൂട്ടിച്ചേർക്കലുകൾ കാരണം ഈ നിയമങ്ങൾക്ക് കഴിയും. അറസ്റ്റ് ചെയ്ത് 15 ദിവസം കസ്റ്റഡിയിൽ നിർത്തുന്നതിന് പകരം നിലവിലെ സാഹചര്യത്തിൽ 90 ദിവസം വരെ കസ്റ്റഡിയിൽ തുടരാം.

പോലീസ് പവർ വർധിപ്പിക്കുന്നതിലൂടെ ഒരു പോലീസ് രാജിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറയുന്നു. ജനാധിപത്യത്തിന് അന്തസത്ത എപ്പോഴും മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുന്നതായിരിക്കണം. മനുഷ്യാവകാശങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ജനാധിപത്യം ഇല്ലെന്നാണ് മനസിലാക്കേണ്ടത്. ന്യൂനപക്ഷങ്ങളുടെയും വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ജുഡീഷ്യറിയുടെ കടമയാണന്നും അദ്ദേഹം പറയുന്നു.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?