ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി 
KERALA

'കർഷക പക്ഷം മാത്രം'; ബിജെപി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി മാർ പാംപ്ലാനി

വെബ് ഡെസ്ക്

ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ വിശദീകരണവുമായി തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. ന്യൂനപക്ഷ സെമിനാറിന് ക്ഷണിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നും വിവാദമുണ്ടാക്കുന്നവർ എന്താണ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും പാംപ്ലാനി പറഞ്ഞു. കർഷകർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന മുൻ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. വിഷയത്തില്‍ രാഷ്ട്രീയ പക്ഷമോ, മതപക്ഷമോ ഇല്ല, കർഷക പക്ഷം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി പങ്കെടുക്കുന്ന ഒരു സെമിനാറില്‍ പങ്കെടുക്കാനായി ക്ഷണിക്കാനാണ് ബിജെപി നേതാക്കള്‍ എത്തിയതെന്നാണ് പാംപ്ലാനിയുടെ വിശദീകരണം. ബിജെപി നേതാക്കള്‍ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാംപ്ലാനിയുടെ വിശദീകരണം. മലയോര കർഷകർക്ക് വേണ്ടിയാണ് എപ്പോഴും നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസാരിക്കുന്നത് കേന്ദ്ര സർക്കാരിനോടും സംസ്ഥാന സർക്കാരിനോടുമാണെന്നും പാംപ്ലാനി പറഞ്ഞു.

റബ്ബറിന് 300 രൂപ വില തന്നാല്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാമെന്ന പാംപ്ലാനിയുടെ പ്രസ്താവന വിവാദമായിരുന്നു. റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശനിയാഴ്ച കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രതികരണം. കുടിയേറ്റ ജനതയ്ക്ക് അതിജീവനം വേണമെങ്കില്‍ രാഷ്ട്രീയമായി പ്രതികരിക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പിന്റെ നിലപാട്. ജനാധിപത്യത്തില്‍ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന സത്യം കര്‍ഷകര്‍ തിരിച്ചറിയണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ