KERALA

അവധിക്കാല ക്ലാസ്സുകള്‍ നടത്താം; സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നിയമകാര്യ ലേഖിക

കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്കൂളുകൾക്ക് അവധിക്കാല ക്ലാസുകൾ തുടരാൻ ഹൈകോടതിയുടെ അനുമതി. മധ്യവേനലവധിക്കാല ക്ലാസുകൾ നിരോധിച്ച് സർക്കാർ പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്മെന്റ് അസോസിയേഷൻ ഉൾപ്പെടെ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

ക്ലാസ് റൂമിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അധ്യാപക രക്ഷാകർതൃ സംഘടന, രക്ഷിതാക്കൾ, കുട്ടികൾ എന്നിവരുടെ അനുമതിയോടെ നടത്തുന്ന അവധിക്കാല ക്ലാസുകൾ മതിയായ കാരണമില്ലാതെ തടയേണ്ടെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. സർക്കാർ സർക്കുലർ രണ്ടാഴ്‌ചത്തേക്ക് കോടതി സ്റ്റേ ചെയ്തു.

14 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെയും കുട്ടികളുടെയും അനുമതിയോടെയും വിദ്യാഭ്യാസ അധികൃതരുടെ നിരീക്ഷണത്തോടെയും അവധിക്കാല ക്ലാസ്സുകൾ നടത്താമെന്ന് ഹൈക്കോടതി 2018ൽ ഉത്തരവ് നൽകിയിട്ടുണ്ടെന്നിരിക്കെ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നാണ് ഹർജിക്കാരുടെ വാദം.

എന്നാൽ, നിലവിലെ വേനൽ സാഹചര്യവും കുട്ടികളുടെ അവധിക്കാല ഉല്ലാസവും കണക്കിലെടുത്താണ് ക്ലാസ്സുകൾ പാടില്ലെന്ന ഉത്തരവിറക്കിയതെന്നും ഇത് സ്റ്റേ ചെയ്യരുതെന്നും സർക്കാർ വാദിച്ചു. കുട്ടികളുടെ ശോഭനമായ ഭാവിക്കുവേണ്ടി നടത്തുന്ന അവധിക്കാല ക്ലാസ്സുകൾ തടയരുതെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശിൽ കുമാർ മോദി അന്തരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം