KERALA

പൊന്തിഫിക്കൽ ഡെലിഗേറ്റ് സീറോ - മലബാർ സഭാ ആസ്ഥാനത്ത്; മൗണ്ടിൽ തിരക്കിട്ട കൂടിക്കാഴ്ചകൾ

അനിൽ ജോർജ്

സീറോ മലബാർ സഭ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലിന്റെ മുഖ്യ കാർമികത്വത്തിൽ സഭാ ആസ്ഥാനത്ത് ഏകീകൃത കുർബാന. പൊന്തിഫിക്കൽ ഡെലിഗേറ്റ് ആർച്ച് ബിഷപ് സിറിൽ വാസിൽ, സീറോ മലബാർ സഭയിലെ ആർച്ച് ബിഷപ്പുമാർ ഉൾപ്പെടെ പത്തോളം മെത്രാന്മാർ സഹകാർമികരായി.

എല്ലാ രൂപതകളിലെയും ചാൻസിലർമാർ കുർബാനയിൽ പങ്കെടുത്തു. വിവിധ സന്യാസഭാ തലവൻമാരും കുർബാനയിൽ പങ്കെടുത്ത് വത്തിക്കാനോടും സീറോ മലബാർ സഭയോടും വിധേയത്വം പ്രഖ്യാപിച്ചു.

മൗണ്ടിൽ തിരക്കിട്ട കൂടികാഴ്ചകൾ നടന്നു. കർദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, എറണാകുളം അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്കോ പുത്തൂർ എന്നിവർ അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടത്തി.

എറണാകുളം - അങ്കമാലി അതിരൂപതയിലെ കൂരിയ അംഗങ്ങളും സഭാ ആസ്ഥാനത്ത് എത്തി ഏകീകൃത കുർബാന അർപ്പിച്ചു. വികാരി ജനറൽ വർഗീസ് പൊട്ടക്കൽ, ചാൻസിലർ മാർട്ടിൻ കല്ലിങ്കൽ, പ്രൊക്യുറേറ്റർ പോൾ മാടശ്ശേരി എന്നിവർ സിനഡ് കുർബാനയിൽ പങ്കെടുത്ത് വത്തിക്കാന് വിധേയത്വം പ്രഖ്യാപിച്ചു.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...