KERALA

മഴയുണ്ടെങ്കിൽ അവധി തലേദിവസം തന്നെ പ്രഖ്യാപിക്കണം; കളക്ടർമാർക്ക് മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

വെബ് ഡെസ്ക്

മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിക്കുന്നത് കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. മുൻവർഷങ്ങളിൽ രാവിലെ അവധി പ്രഖ്യാപിക്കുന്നതിനെതിരെ പരാതികളുയർന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിർദേശം.

''രാവിലെ അവധി പ്രഖ്യാപിക്കുമ്പോഴേക്ക് പലകുട്ടികളും വീട്ടില്‍നിന്ന് ഇറങ്ങിയിട്ടുണ്ടാകും. പല അസൗകര്യങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട്. അവധി നൽകുകയാണെങ്കിൽ തലേദിവസം പ്രഖ്യാപിക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് നൽകിയിട്ടുണ്ട്’’– മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത്, കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലും കാസർഗോഡും ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

മഴ മുന്നൊരുക്കത്തിന്റെ ഭാ​ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റിയിരുന്നുവെന്ന് മന്ത്രിവ്യക്തമാക്കി. കഴിഞ്ഞ ദിവസം കാസർകോട് മരം വീണ് വിദ്യാർഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ പട്ടികയിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കോവാക്‌സിനും 'പ്രശ്‌നക്കാരന്‍'; മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലം, കൂടുതല്‍ രോഗങ്ങള്‍ കൗമാരക്കാരയ പെണ്‍കുട്ടികളില്‍

പാര്‍ട്ടി നടപടി വൈകി; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ ഡല്‍ഹി പോലീസിന് പരാതി നല്‍കി സ്വാതി മലിവാള്‍

അന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞു; 'കണ്ടോ ഞങ്ങടെ ഛേത്രിയെ...'

'ആര്‍ക്കും ഒരു പരിഗണനയും നല്‍കിയിട്ടില്ല'; അമിത് ഷായുടെ വിമര്‍ശനത്തിന്‌ മറുപടിയുമായി സുപ്രീംകോടതി

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...