വടക്കഞ്ചേരി ബസപകടം
വടക്കഞ്ചേരി ബസപകടം 
KERALA

വടക്കഞ്ചേരി ബസപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോർട്ട് തേടി

വെബ് ഡെസ്ക്

വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ട്രാൻസ്പോർട്ട് കമ്മീഷണറും റോഡ് സുരക്ഷാ കമ്മീഷണറും നാളെ ഹാജരായി വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

നിരോധിച്ച ഫ്‌ളാഷ് ലൈറ്റുകളും ഹോണുകളും ഉപയോഗിച്ച ബസിന് ആരാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും കോടതി ചോദിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കാരണക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. മലയാളികള്‍ കേരളത്തിന് പുറത്ത് നല്ല ഡ്രൈവര്‍മാരാണ്. ക്യാമറ കാണുമ്പോൾ മാത്രമാണ് കേരളത്തിലെ ഡ്രൈവർമാർ സ്പീഡ് കുറയ്ക്കുന്നതെന്നും കോടതി വിമർശിച്ചു.

ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ അറിയിച്ചു. അപകടങ്ങളില്ലാതാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി.

മണ്ണുത്തി ദേശീയപാതയില്‍ ബുധനാഴ്ച അര്‍ധരാത്രിലുണ്ടായ അപകടത്തിൽ ഒൻപത് പേരാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും ഉൾപ്പെടും. ഇവർ ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു. കെഎസ്ആര്‍ടിസിയിൽ യാത്ര ചെയ്ത മൂന്ന് പേരാണ് മരിച്ചത് . എൽന ജോസ് (15) , ക്രിസ്‍വിന്‍റ് ബോണ്‍ തോമസ് (15) ,ദിയ രാജേഷ് (15) ,അഞ്ജന അജിത് (17) , ഇമ്മാനുവൽ സിഎസ് (17) എന്നിവരാണ് മരിച്ച വിദ്യാർഥികൾ. വിഷ്ണു വി കെ (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആർടിസ് ബസിൽ യാത്ര ചെയ്യുകയായിരുന്ന ദീപു , അനൂപ് , രോഹിത് എന്നിവരും മരിച്ചു. തൃശൂര്‍ മൈനര്‍ റോജ് സ്വദേശി തെക്കൂട്ട് രവിയുടെ മകനായ രോഹിത് ദേശീയ ബാസ്‌കറ്റ്ബോള്‍ താരമാണ് .

അതേസമയം അപകട സമയത്ത് ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നുവെന്നും ആര്‍ ടി ഒ സ്ഥിരീകരിച്ചു. കെഎസ്ആര്‍ടിസി ബസിന്റെ ഒരു ഭാഗം മുഴുവന്‍ പൊളിഞ്ഞുപോയ അവസ്ഥയിലാണ്. അമിത വേഗതയില്‍ വന്നിടിക്കാതെ കെഎസ്ആര്‍ടിസിക്ക് ഇത്രയും നാശ നഷ്ടം സംഭവിക്കില്ലെന്നാണ് ആര്‍ ടി ഒ വ്യക്തമാക്കുന്നത്. ടൂറിസ്റ്റ് ബസുകള്‍ക്ക് പരമാവധി 65 കി മീ വേഗം മാത്രമേ പാടുള്ളൂവെന്ന് നിയമം ഉള്ളപ്പോഴാണ് 97.7 കിലോമീറ്റര്‍ വേഗത്തില്‍ ബസ് ഓടിയത് .

ടൂറിസ്റ്റ് ബസായ ലൂമിനസ് നേരത്തെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പരാതി ഇതിന് മുൻപും ബസിനെതിരേ ഉണ്ടായിരുന്നു. നടപടിയുമെടുത്തിട്ടുണ്ട്. നിയമലംഘനങ്ങള്‍ നടത്തിയതിന് നാല് തവണ നടപടിയുണ്ടായിട്ടുണ്ട്. ഇതില്‍ ആദ്യത്തേത് നികുതിയടക്കാതെ എയര്‍ഹോണ്‍ മുഴക്കി യാത്ര ചെയ്തതിനാണ്. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് മൂന്ന് തവണ പിഴയീടാക്കി. പിഴ അടച്ച ശേഷവും ബസ് നിയമലംഘനം തുടർന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ